കൊല്ലം : വിസ്‌മയ കേസില്‍ നാളെ വിധി വരാനിരിക്കെ ഭര്‍ത്താവില്‍ നിന്നും താന്‍ നേരിട്ട പീഡനങ്ങള്‍ യുവതി പിതാവിനോട് വെളിപ്പെടുത്തുന്ന ശബ്‌ദരേഖ പുറത്ത്. അച്ഛന്‍ ത്രിവിക്രമന്‍ നായരുമായുള്ള ശബ്‌ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഭര്‍ത്താവ് കിരണിൽ നിന്നും കൊടിയ മര്‍ദനങ്ങൾ നേരിട്ടുവെന്ന് കരഞ്ഞുകൊണ്ട് വിസ്‌മയ പറയുന്നു.
കോടതിക്ക് മുന്നിൽ എത്തിയ ഡിജിറ്റൽ തെളിവുകളിൽ പ്രധാനമാണ് ഈ ശബ്‌ദരേഖ. 'ഇവിടെ നിര്‍ത്തിയിട്ട് പോവുകയാണെങ്കില്‍ എന്നെ കാണുകയില്ല...സഹിക്കാന്‍ കഴിയുന്നില്ല...' എന്നിങ്ങനെയാണ് വിസ്‌മയ പറയുന്നത്. എനിക്ക് അങ്ങോട്ട് വരണം, കിരണ്‍ കുമാര്‍ മര്‍ദിക്കുന്നു. പേടിയാകുന്നു, ഞാന്‍ എന്തെങ്കിലും ചെയ്യും' എന്ന് വിസ്‌മയ അച്ഛനോട് പറയുന്നത് ശബ്‌ദരേഖയിൽ കേൾക്കാം.
ഈ ശബ്‌ദരേഖ നേരത്തെ വിചാരണവേളയില്‍ കോടതിക്ക് മുന്‍പാകെ എത്തിയതാണ്. ഇപ്പോഴാണ് ശബ്‌ദരേഖ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് ഈ സംഭാഷണം നടന്നത്. കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി കെ.എന്‍ സുജിത് ആണ് നാളെ വിധി പ്രഖ്യാപിക്കുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്.