കാസർകോട്: മലയാളി മാധ്യമപ്രവർത്തക ശ്രുതിയുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ബെംഗളൂരു പൊലീസ്. വൈറ്റ്ഫീല്‍ഡ് മഹാദേവപുര എസിപിക്കാണ് അന്വേഷണ ചുമതല. നിലവിലെ അന്വേഷണത്തിലെ അപാകത ചൂണ്ടിക്കാട്ടി കുടുംബം കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചതിനെ തുടർന്നാണ് നടപടി.
മാർച്ച് ഇരുപതിനാണ് കാസർകോട് സ്വദേശിയും രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിലെ സീനിയർ എഡിറ്ററുമായ ശ്രുതിയെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പിന്‍റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ ഭർത്താവ് അനീഷിനെ പ്രതി ചേർത്ത് ബെംഗളൂരു പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും ഒളിവിൽപോയ അനീഷിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.