കാസര്‍കോട്: കാലവര്‍ഷം ശക്തിപ്പെട്ടതോടെ കാസര്‍കോട് ജില്ലയിലെ തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷമായി. കടല്‍ഭിത്തികള്‍ കടന്നും തിരയടിച്ചു കയറുന്നത് തീരദേശവാസികളെ ആശങ്കയിലാക്കി. ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ ഉള്ളതിനാല്‍ മലയോരമേഖലയിലും അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അതി തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് ഒരു ദിവസം കൂടി നീട്ടി. കാലവര്‍ഷം ആരംഭിച്ച ശേഷം ഇതാദ്യമായാണ് കാസര്‍കോട്ട് തുടര്‍ച്ചയായി മഴ ലഭിക്കുന്നത്. നിര്‍ത്താതെ പെയ്ത മഴയില്‍ മിക്കയിടങ്ങളും വെള്ളത്തിനടിലായി. നിലവില്‍ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ദുരന്ത നിവാരണ സമിതി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാസർകോട് തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷം - kasargod
അതിതീവ്ര മഴക്ക് സാധ്യത. കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് ഒരു ദിവസം കൂടി നീട്ടി.

തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷം
കാസർകോട് തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷം
മൂസോടി, കസബ, ചേരങ്കൈ, അജാനൂര്‍, ചിത്താരി, തൈക്കടപ്പുറം എന്നിവിടങ്ങളില്‍ കടല്‍ കരകയറിത്തുടങ്ങി. കടല്‍ഭിത്തി തകര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ മണല്‍ ചാക്കുകള്‍ വച്ച് തിട്ട നിര്‍മ്മിച്ചിരിക്കുകയാണ്. വെള്ളിയാഴ്‌ച തുള്ളിതോരാതെ മഴപെയ്തെങ്കിലും അതിതീവ്ര മഴ പ്രവചിച്ച ശനിയാഴ്ച കാസര്‍കോട്ട് ഇടവിട്ട് മഴപെയ്തത് ആശ്വാസമായി. എങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളില്‍ വെള്ളം ഇറങ്ങിപ്പോയിട്ടില്ല. പുഴകള്‍ മിക്കതും കരകവിഞ്ഞ നിലയിലാണ്.
Last Updated : Jul 21, 2019, 1:37 PM IST