നാടകാചാര്യന്‍റെ മണ്ണിൽ തിങ്ങിനിറഞ്ഞ സദസിൽ നാടകാവതരണം - തിങ്ങിനിറഞ്ഞ സദസിൽ
സമയ ക്ലിപ്തതയില്ലായ്മയും സാങ്കേതിക പ്രശ്നവും ആസ്വാദനത്തിന് ഭംഗം വരുത്തിയെങ്കിലും ആദ്യാവസാനം സദസ് നിറഞ്ഞു കവിഞ്ഞു.
കാസർകോട്: നാടകത്തെ ജീവവായുവാക്കിയ നടന്ന വിദ്വാൻ. പി. കേളുനായരുടെ സ്മരണയിലാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ നാടകവേദി. മഹാനായ നാടക കലാകാരന്‍റെ ഓർമ്മകൾ അലതല്ലുന്ന വേദിയിൽ നാടകപ്രേമികൾ കൂട്ടത്തോടെയാണ് എത്തിയത്. സമയ ക്ലിപ്തതയില്ലായ്മയും സാങ്കേതിക പ്രശ്നവും ആസ്വാദനത്തിന് ഭംഗം വരുത്തിയെങ്കിലും ആദ്യാവസാനം സദസ് നിറഞ്ഞു കവിഞ്ഞു. മികച്ച പ്രകടനം നടത്താനായതിന്‍റെ ആത്മവിശ്വാസത്തിലാണ് നാടകങ്ങളിൽ അഭിനയിച്ച കുട്ടികൾ വേദി വിട്ടത്. കുട്ടികളുടെ തീയേറ്റർ എന്ന സങ്കൽപ്പത്തിനപ്പുറം സമകാലിക വിഷയങ്ങളിലേക്ക് കൂടി സ്കൂൾ നാടകങ്ങൾ കടന്നു ചെല്ലുന്നതാണ് ഇത്തവണത്തെ സംസ്ഥാന കലോത്സവ നാടകവേദിയെ വ്യത്യസ്തമാക്കുന്നത്.