കേരളം

kerala

By

Published : Nov 9, 2021, 4:02 PM IST

ETV Bharat / state

മുക്കുപണ്ടം പണം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസ്‌; രണ്ട് പേര്‍ കൂടി പിടിയില്‍

പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 50 ലക്ഷത്തോളം രൂപയാണ് വിവിധ അക്കൗണ്ടുകളില്‍ നിന്നായി നഷ്‌ടപെട്ടത്. കേസില്‍ സ്‌ത്രീകളടക്കം 17 പേരാണ് പ്രതികള്‍.

മുക്കുപണ്ടം പണം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസ്‌  മുക്കുപണ്ടം പണം വെച്ച് ലക്ഷങ്ങള്‍ തട്ടി  പഞ്ചാബ്‌ നാഷ്‌ണല്‍ ബാങ്ക്‌  തട്ടിപ്പ്‌ കേസ്‌  കണ്ണൂര്‍ തട്ടിപ്പ് കേസ്‌  മുക്കുപണ്ടം പണയം വെച്ച് 50 ലക്ഷം രൂപ തട്ടി  പഞ്ചാബ് നാഷണൽ ബാങ്കില്‍ തട്ടിപ്പ്  ബാങ്ക്‌ തട്ടിപ്പ് കേസുകള്‍  ബാങ്ക്‌ തട്ടിപ്പ്  കണ്ണൂര്‍ വാര്‍ത്തകള്‍  punjab national bank rolled gold fraud case  punjab national bank  rolled gold fraud case  kannur bank fraud case  punjab national bank fraud case  kannur police  news today  etv bharat news
മുക്കുപണ്ടം പണം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസ്‌; രണ്ട് പേര്‍ കൂടി പിടിയില്‍

കണ്ണൂര്‍: പഞ്ചാബ് നാഷണൽ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. പുളിമ്പറമ്പ്‌ സ്വദേശി കെ.ജയപ്രസാദ്, ഏഴാം മൈൽ സ്വദേശി സി.വേണുഗോപാലൻ എന്നിവരെയാണ് പൊലീസ് തിങ്കളാഴ്‌ച ഉച്ചയോടെ അറസ്റ്റ് ചെയ്‌തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം ഒമ്പതായി.

മുക്കുപണ്ടം പണയം വെച്ച് 31 അക്കൗണ്ടുകളില്‍ നിന്നായി 50 ലക്ഷത്തോളം രൂപ തട്ടിയെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസില്‍ 17 പേരെയാണ് പൊലീസ് ഇതുവരെ പ്രതിചേര്‍ത്തിരിക്കുന്നത്. നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പുളിമ്പറമ്പ് സ്വദേശി എംസി കുഞ്ഞിമോന്‍, കീഴാറ്റൂര്‍ സ്വദേശി എം ലക്ഷ്‌മണന്‍, തൃച്‌ഛംബരം സ്വദേശി അബു ഹുദിഫ എന്നിവര്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു.

Also Read: കെഎസ്‌ആർടിസി ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

തളിപ്പറമ്പ് സ്വദേശികളായ കെപി വസന്തരാജ്‌, വിവി രാജേന്ദ്രന്‍, കൊറ്റിയാല്‍ മോഹനന്‍, വിവി മുരളീധരന്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. സ്ത്രീകൾ അടക്കം ഇനിയും കൂടുതൽ പ്രതികൾ അടുത്ത ദിവസം അറസ്റ്റിലാകുമെന്നാണ് സൂചന.

സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന രണ്ട് പേരുടെ മുൻ‌കൂർ ജാമ്യാപേക്ഷ അടുത്ത ദിവസം കോടതി പരിഗണിക്കും. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details