കേരളം

kerala

ETV Bharat / state

kaapa | മുൻ ബ്രാഞ്ച് സെക്രട്ടറിയെ കാപ്പ ചുമത്തി നാടുകടത്തി, കണ്ണൂരില്‍ അണികളും പൊലീസും നേർക്കുനേർ - കണ്ണൂർ

കണ്ണൂർ ചമ്പാട് കെ സി കെ നഗർ ബ്രാഞ്ച് കമ്മിറ്റി അംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ മീത്തലെ ചമ്പാട്ടെ കണിയാൻ ഹൗസിൽ രാകേഷിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്.

rakesh  kaapa  rakesh kaapa incident  cpim  police  kannur  കാപ്പ  സിപിഎം ബ്രാഞ്ച് സെക്രട്ടറി  സിപിഎം  പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു  കണ്ണൂർ  ചമ്പാട് കെ സി കെ നഗർ
kaapa | കാപ്പ ചുമത്തി മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ നാട് കടത്തിയതില്‍ പ്രതിഷേധം; പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു

By

Published : Aug 7, 2023, 7:31 PM IST

kaapa | കാപ്പ ചുമത്തി മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ നാട് കടത്തിയതില്‍ പ്രതിഷേധം; പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു

കണ്ണൂർ: കണ്ണൂരിൽ പൊലീസിനോട് നേരിട്ട് ഏറ്റുമുട്ടാനൊരുങ്ങി സിപിഎം പ്രവർത്തകർ. മുൻ ബ്രാഞ്ച് സെക്രട്ടറിയെ കാപ്പ ചുമത്തി നാട് കടത്തിയ സംഭവത്തിലാണ് പരസ്യ പ്രതിഷേധം. കണ്ണൂർ ചമ്പാട് കെ സി കെ നഗർ ബ്രാഞ്ച് കമ്മിറ്റി അംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ മീത്തലെ ചമ്പാട്ടെ കണിയാൻ ഹൗസിൽ രാകേഷിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്.

സ്ഫോടക വസ്‌തു കൈകാര്യം ചെയ്യൽ, ദേഹോപദ്രവം, വീടാക്രമിക്കൽ, അന്യായമായി ലഹള നടത്തല്‍ തുടങ്ങിയ കേസുകളിൽ പ്രതിയായിരുന്നു രാകേഷ്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാര്‍ നല്‍കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ റേഞ്ച് ഡിഐജിയുടെ ഉത്തരവുപ്രകാരമാണ് നാടുകടത്തിയത്. കണ്ണൂർ ജില്ലയിൽ പ്രവേശിപ്പിക്കുന്നത് ആറുമാസത്തേക്ക് തടഞ്ഞു കൊണ്ടായിരുന്നു ഉത്തരവ്.

തെരുവിലിറങ്ങി അണികൾ: നാട് കടത്തിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ രാകേഷിനെ പിന്തുണച്ച് ചമ്പാട്ട് പൊലീസിനെതിരെ സ്ത്രീകൾ അടക്കമുള്ള സിപിഎം പ്രവർത്തകർ തെരുവിൽ ഇറങ്ങുകയായിരുന്നു. പാർട്ടി നിർദേശം ലംഘിച്ചാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എഴുപതോളം പ്രവർത്തകർ കഴിഞ്ഞ ദിവസം രാത്രി പ്രതിഷേധ പ്രകടനം നടത്തിയത്.

എന്നാൽ, സിപിഎമ്മിന്‍റെയോ യുവജന സംഘടനകളുടെയോ നേതാക്കളാരും പ്രകടനത്തിൽ പങ്കെടുത്തില്ലെങ്കിലും രാകേഷിന്‍റെ സുഹൃത്തുക്കൾ മാത്രമാണ് പ്രകടനത്തിൽ പങ്കെടുത്തതെന്നാണ് നിലവിൽ ബ്രാഞ്ച് സെക്രട്ടറിയുടെ വിശദീകരണം. ഇത്തരം കരി നിയമങ്ങൾ പൊലീസ് പ്രയോഗിക്കുന്നതിനോട് എതിർപ്പുണ്ടെന്നും അനാവശ്യമായി ഇത്തരം കേസുകൾ എടുത്താൽ കേരളത്തിലെ സകല ഘടകങ്ങളിലെ പ്രവർത്തകരും നേതാക്കളും നാടുകടത്തപ്പെടുമെന്നും സിപിഎം പ്രാദേശിക നേതൃത്വം പറയുന്നു. ഇതേതുടര്‍ന്ന് സിപിഎം പ്രാദേശിക നേതൃത്വം പൊലീസിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

വിമാനയാത്രയിൽ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രതിഷേധത്തിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫൻ മജീദിനെ നാടുകടത്താൻ ഇത്തരത്തിൽ നിർദേശം നൽകിയിരുന്നു.

പൊലീസ് സൂപ്രണ്ടിനെ ആക്രമിച്ച് ആകാശ് തില്ലങ്കേരി:അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ 25 വൈകുന്നേരം കാപ്പ തടവുകാരനായ ആകാശ് തില്ലങ്കേരിയും സുഹൃത്തും ചേർന്ന് വിയ്യൂർ അസി ജയിൽ സൂപ്രണ്ട് രാഹുലിനെ മർദിച്ചിരുന്നു. പരിക്കേറ്റ രാഹുൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. ക്വട്ടേഷനും സ്വർണക്കടത്തുമുൾപ്പെടെയുള്ള കേസുകളിൽ കാപ്പ ചുമത്തിയാണ് ആകാശിനെ അറസ്റ്റ് ചെയ്‌തത്.

ജയിലിൽ ആകാശിന് അനധികൃത പരിരക്ഷ ലഭിക്കുന്നുണ്ടെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥന് മർദനമേറ്റ വിവരം പുറത്താകുന്നത്. ഫാൻ കറങ്ങുന്നതിനെ ചൊല്ലിയായിരുന്നു ആകാശ് ജയിലറെ മർദിച്ചതെന്നാണ് വിവരം. കഴുത്തിനും നെഞ്ചിനും പരുക്കേറ്റ രാഹുലിനെ വിദഗ്‌ദ ചികിത്സയ്‌ക്ക് വിധേയനാക്കിയിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരിയേയും സുഹൃത്ത് ജിജോ തില്ലങ്കേരിയേയും കാപ്പ ചുമത്തി മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രകോപനപരമായ പ്രസംഗം, സ്‌ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജില്ല കലക്‌ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമായിരുന്നു അറസ്‌റ്റ്. പൊലീസ് മേധാവിയുടെ ശുപാർശ പ്രകാരമായിരുന്നു കലക്‌ടറുടെ ഉത്തരവ്.

ABOUT THE AUTHOR

...view details