കണ്ണൂർ: പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ അറസ്റ്റിലായി കണ്ണൂർ ജയിലിൽ റിമാന്‍റിൽ കഴിയുന്ന തലശ്ശേരി കുയ്യാലിയിലെ വ്യവസായ പ്രമുഖനായ ഷറാറ ഷർഫുദ്ദീന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ ജഡ്‌ജ് എ.വി. മൃദുലയാണ് ഹർജി തള്ളിയത്.
ജൂൺ 28നാണ് ഷറാറ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയായ ഷർഫുദ്ദീനെ ധർമ്മടം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ധർമ്മടം സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിക്ക് വീടും സാമ്പത്തിക സഹായവും നൽകാമെന്ന് വാഗ്‌ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവുമാണ് കുട്ടിയെ വ്യവസായ പ്രമുഖന് ഏൽപിച്ചത്.