കേരളം

kerala

By

Published : Jul 7, 2021, 12:37 AM IST

ETV Bharat / state

മരത്തിന് മുകളിലെ ജലസേചന പദ്ധതി; കൗതുകമുണർത്തി നെടുങ്കണ്ടം പാതയോരത്തെ വാകമരം

15 വർഷങ്ങൾക്ക് മുൻപ് വാകമരത്തിന്‍റെ ചില്ലകൾക്കിടയിൽ ജലം ശേഖരിക്കുന്നതിനായി വെച്ച ടാങ്കാണ് ഇന്ന് പതിമൂന്നരയടി ഉയരത്തിലെത്തിയിരിക്കുന്നത്.

Water tank above the tree  മരത്തിന് മുകളിൽ ജലസംഭരണി  വാകമരം  ജലസംഭരണി  കെ റ്റി തങ്കച്ചൻ  ജലസേചന പദ്ധതി  ജലക്ഷാമം  മാവടി കൈലാസം റോഡ്
മരത്തിന് മുകളിലെ ജലസേചന പദ്ധതി; കൗതുകമുണർത്തി നെടുങ്കണ്ടം പാതയോരത്തെ വാകമരം

ഇടുക്കി: 'മരം നട്ടാൽ ജലം ലഭിക്കും'.. 'മരം ഒരു വരം'.. എന്നൊക്കെ ചെറിയ ക്ലാസുകളിൽ നാം പഠിച്ചിട്ടുണ്ട്. എന്നാൽ ഇടുക്കി നെടുങ്കണ്ടം മാവടിയിൽ പാതയോരത്തെ മരം ജലം മാത്രമല്ല ജലസംഭരണി തന്നെ നാട്ടുകാർക്കായി സമ്മാനിച്ചിരിക്കുകയാണ്. കാഴ്‌ചക്കാർക്കും ഏറെ കൗതുകമായി മാറിയിരിക്കുകയാണ് മാവടി കൈലാസം റോഡിലെ ഈ ജലസംഭരണി.

മരത്തിന് മുകളിലെ ജലസേചന പദ്ധതി; കൗതുകമുണർത്തി നെടുങ്കണ്ടം പാതയോരത്തെ വാകമരം

റോഡരികിലെ ഈ മരവും മര മുകളിലെ ജലസംഭരണിയുമാണ് ജലക്ഷാമം രൂക്ഷമായ മാവടിയിലെത്തുന്നവരുടെ കൗതുകമുണർത്തുന്ന ചർച്ചാ വിഷയം. മാവടി സ്വദേശിയായ കെ റ്റി തങ്കച്ചനാണ് ഈ കൗതുകത്തിൻ്റെ കാരണക്കാരൻ. തൻ്റെ വീടിന് മുൻപിൽ റോഡരികിലായി 15 വർഷങ്ങൾക്ക് മുൻപാണ് വാകമരം ചെറു ശിഖരങ്ങൾ വീശിത്തുടങ്ങിയത്. ഈ സമയം കടുത്ത ജലക്ഷാമം നേരിടുന്ന മേഖലയായിരുന്നു മാവടി.

ഒന്നര കിലോമീറ്റർ അകലെയുള്ള മലയടിവാരത്ത് നിന്നും എത്തിക്കുന്ന വെള്ളം ശേഖരിക്കുന്നതിനായി ടാങ്ക് വാങ്ങിയെങ്കിലും അത് ഉറപ്പിച്ച് വയ്ക്കുവാൻ ഉചിതമായ സ്ഥലമില്ലായിരുന്നു. അപ്പോഴാണ് ചില്ല വീശിയ വാകമരം ശ്രദ്ധയിൽ പെടുന്നത്. അങ്ങനെയാണ് തങ്കച്ചൻ മരത്തിൻ്റെ ശിഖരത്തിനിടയിൽ 500 ലിറ്റർ ടാങ്ക് ഉറപ്പിച്ചത്.

ALSO READ:വേളി ടൂറിസ്റ്റ് വില്ലേജിലെ കുതിരകൾ ഹാപ്പിയാണ്; ഉടമകൾ നഷ്‌ടത്തിലും

വർഷങ്ങൾക്കൊണ്ട് മരം വളരുന്നതിനൊപ്പം ടാങ്കും ഉയരങ്ങളിലെത്തി. ഇപ്പോൾ പതിമൂന്നരയടി ഉയരത്തിലാണ് തങ്കച്ചൻ്റെ ജലസേചന പദ്ധതി. ടാങ്ക് മര മുകളിൽ വച്ചപ്പോൾ തങ്കച്ചൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല മരം ടാങ്കുമായി ഉയരങ്ങളിലേക്ക് വളരുമെന്ന്.

ജലക്ഷാമം രൂക്ഷമായ മേഖലയിൽ തങ്കച്ചൻ വെള്ളം നാട്ടുകാർക്കും വിതരണം ചെയ്യും. വഴിയാത്രികർക്ക് ദാഹമകറ്റുന്നതിനായി മരത്തിന് ചുവട്ടിൽ തന്നെ ടാപ്പും പിടിപ്പിച്ചിട്ടുണ്ട്. എന്തായാലും വാകമരത്തിന് മുകളിലെ തങ്കച്ചൻ്റെ 'ചെറുകിട ജലസേചന പദ്ധതി' ആരിലും കൗതുകമുണർത്തും എന്ന കാര്യത്തിൽ സംശയമില്ല.

ABOUT THE AUTHOR

...view details