കേരളം

kerala

By

Published : May 20, 2021, 4:44 AM IST

ETV Bharat / state

യാത്രക്കാർക്ക് ഭീഷണി ഉയർത്തി കുമളി- മൂന്നാര്‍ സംസ്ഥാനപാതയിലെ മരങ്ങൾ

കഴിഞ്ഞ ദിവസം ഇടുക്കി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ സംസ്ഥാന പാതയില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ സ്ഥലം ഉടമ മുറിച്ച് മാറ്റണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതുവരെയും ഉടമകളുടെ ഭാഗത്ത് നിന്നോ അധികൃതരുടെ ഭാഗത്ത് നിന്നോ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

മരം  ജില്ലാ കലക്ടര്‍  എച്ച് ദിനേശന്‍  പൊലീസ്  ഫയര്‍ സ്റ്റേഷൻ  കുമളി- മൂന്നാര്‍  കുമളി- മൂന്നാര്‍ സംസ്ഥാനപാത  Trees on the Kumily-Munnar State Highway  Kumily-Munnar State Highway
യാത്രക്കാർക്ക് ഭീഷണി ഉയർത്തി കുമളി- മൂന്നാര്‍ സംസ്ഥാനപാതയിലെ മരങ്ങൾ

ഇടുക്കി: കുമളി- മൂന്നാര്‍ സംസ്ഥാനപാതയില്‍ നില്‍ക്കുന്ന മരങ്ങള്‍ യാത്രക്കാർക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. നിരവധി അപകടങ്ങള്‍ നടന്നിട്ടും മഴക്കാലത്തിന് മുന്നോടിയായി അപകട ഭീഷണി ഉയര്‍ത്തുന്ന ചില്ലകളും മരങ്ങളും മുറിച്ച് നീക്കുന്നതിന് കൃത്യമായ നടപടികളില്ല. കഴിഞ്ഞ ദിവസം ഇടുക്കി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ സംസ്ഥാന പാതയില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ സ്ഥലം ഉടമ മുറിച്ച് മാറ്റണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതുവരെയും ഉടമകളുടെ ഭാഗത്ത് നിന്നോ അധികൃതരുടെ ഭാഗത്ത് നിന്നോ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

യാത്രക്കാർക്ക് ഭീഷണി ഉയർത്തി കുമളി- മൂന്നാര്‍ സംസ്ഥാനപാതയിലെ മരങ്ങൾ

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഉടുമ്പന്‍ചോല, വണ്ടന്‍മേട് പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയിലായി മരങ്ങള്‍ വീണതിനെ തുടര്‍ന്ന് ആറു പേരുടെ ജീവനാണ് നഷ്ടമായത്. വിവിധ സംഭവങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നെടുങ്കണ്ടം ഫയര്‍ സ്റ്റേഷന്‍റെ പരിധിയില്‍ മരം വീണ് 27 അപകടങ്ങള്‍ ഉണ്ടായി. ഓടി കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ മുകളിലേക്ക് മരം പതിച്ചും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴ സ്വദേശിയായ വീട്ടമ്മ മരിച്ച പാമ്പാടുംപാറ അപ്പാപ്പന്‍പടിയില്‍ മുന്‍പും സമാന രീതിയില്‍ അപകടങ്ങള്‍ നടക്കുകയും ജീവന്‍ നഷ്ടപെടുകയും ചെയ്തിട്ടുണ്ട്.

ALSO READ:ഇടുക്കിയിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ചു മാറ്റണമെന്ന് ജില്ലാ കലക്‌ടർ

കുമളി- മൂന്നാര്‍ പാതയില്‍ പുളിയന്‍മല മുതല്‍ ചതുരംഗപ്പാറ വരെയുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തിൽ അപകടങ്ങള്‍ കൂടുതലായും നടക്കുന്നത്. ഏലചെടികള്‍ക്ക് തണലിനായി വളര്‍ത്തുന്ന മരങ്ങളും പാതയോരത്തെ തണല്‍ മരങ്ങളും റോഡിലേക്ക് നിലം പതിച്ചാണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്. ഏലത്തോട്ടങ്ങളില്‍ ജോലിക്കിടെ തൊഴിലാളികള്‍ക്ക് മുകളിലേക്ക് മരം പതിച്ച നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ALSO READ:കൊവിഡ് കാലത്തിന്‍റെ കറുത്ത ഓര്‍മ്മകൾക്ക് വർണം വിതറി പാതയോരത്തെ പൂമരങ്ങൾ

ചീമ മുരിയ്ക്ക്, വാക, തുടങ്ങിയ മരങ്ങളാണ് ഏറെ ഭീഷണി ഉയര്‍ത്തുന്നത്. മഴ ശക്തമാകുന്നതോടെ ഇവയുടെ വലിയ ചില്ലകള്‍ ഭാരം താങ്ങാനാവാതെ താഴേയ്ക്ക് പതിക്കാറുണ്ട്. പുറമെ പച്ചപ്പ് തോന്നിക്കുന്നതും, അകം പൊള്ളയായതുമായ ചീമ മുരിയ്ക്കുകള്‍ വലിയ ഭീഷണി ആണ് ഉയര്‍ത്തുന്നത്. എല്ലാ വര്‍ഷവും മഴ ശക്തമാകുമ്പോള്‍ മാത്രമാണ് ജില്ലാ ഭരണ കൂടം മരങ്ങള്‍ മുറിച്ച് നീക്കാന്‍ നിര്‍ദേശിക്കുക. എന്നാല്‍ ഏലമലക്കാടുകളില്‍ നിന്നും മരം മുറിക്കുന്നതിന് വനം വകുപ്പ് പലപ്പോഴും അനുമതി നല്‍കാറില്ല. മഴ ആരംഭിക്കുന്നതിന് മുന്നോടിയായി ഉണങ്ങിയും കേട് നിറഞ്ഞതുമായ മരങ്ങള്‍ കണ്ടെത്തി എത്രയും പെട്ടന്ന് മുറിച്ച് നീക്കുന്നതിന് അധികൃതര്‍ തയ്യാറാവണം എന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

ABOUT THE AUTHOR

...view details