ഇടുക്കി: ഉടുമ്പൻചോലയിൽ 2300 വർഷം പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന മഹാശിലാ സ്മാരക അവശിഷ്ടങ്ങൾ കണ്ടെത്തി. ബിസി 300 കാലഘട്ടങ്ങളിൽ ജില്ലയിൽ ജീവിച്ചിരുന്ന പുരാതന ജനതയുടെ ഭൂഗർഭ ശവക്കല്ലറകളുടെ അവശിഷ്ടങ്ങളാണ് ഇവയെന്നാണ് ഗവേഷകരുടെ നിഗമനം. മറയൂർ പ്രദേശങ്ങളിലെ മലമുകളിൽ കാണപ്പെടുന്ന ശവക്കല്ലറകളോട് സാമ്യമുള്ളതാണ് കണ്ടെത്തിയ കല്ലറയാണ്. കിഴക്കു പടിഞ്ഞാറ് ദിശയിൽ വലിയ ശിലാപാളികൾ ചുറ്റിലും അടുക്കി അതിന് മുകളിൽ മറ്റൊരു വലിയ ശിലാപാളി കൊണ്ട് മൂടപ്പെട്ട നിലയിലാണ് കല്ലറ.
ഇടുക്കിയിൽ വീണ്ടും മഹാശിലാ സ്മാരക അവശിഷ്ടങ്ങൾ കണ്ടെത്തി - Underground tombs in idukki
ബിസി 300 കാലഘട്ടങ്ങളിൽ ജില്ലയിൽ ജീവിച്ചിരുന്ന പുരാതന ജനതയുടെ ഭൂഗർഭ ശവക്കല്ലറകളുടെ അവശിഷ്ടങ്ങളാണ് ഇവയെന്നാണ് ഗവേഷകരുടെ നിഗമനം.
Also Read:പൂപ്പാറയില്‍ മധുരൈ വീരന്‍റെ വീരക്കല്ല് കണ്ടെത്തി
ഒരു വശത്തെ പാളിയിൽ അർദ്ധവൃത്താകാരത്തിലുള്ള ഒരു ദ്വാരവും കാണപ്പെടുന്നുണ്ട്. മുകളിലത്തെ ശിലാപാളിയുടെ ഒരു ഭാഗം തകർക്കപ്പെട്ട നിലയിലുമാണ് . ഇസ്രയേലിലും ജോർദാൻ താഴ്വരകളിലും ഈജിപ്റ്റിലും കാണപ്പെടുന്ന മഹാശിലാ സ്മാരകങ്ങൾക്ക് സമാനമാണ് ഉടുമ്പൻചോലയിൽ കണ്ടെത്തിയ കല്ലറ. ഇത്തരം കല്ലറകൾ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ വിവിധ മേഖലകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളിൽ കല്ലറ സംസ്ക്കാരമുള്ള ഒരു ജനസമൂഹം മഹാശിലായുഗത്തിൽ അധിവസിച്ചിരുന്നതിൻ്റെ തെളിവാണിതെന്നാണ് ചരിത്രകാരന്മാരുടെ ഭാഷ്യം.