ഇടുക്കി: മൂന്നാറിന്‍റെ ട്രെയിൻ സ്വപ്‌നം വീണ്ടും യാഥാർത്ഥ്യമാക്കുന്നതിന്‍റെ ഭാഗമായി ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മൂന്നാറിൽ പരിശോധന നടത്തി. ഹിമാലയം റെയിൽവേ മാതൃകാ രൂപത്തിൽ ഹ്രസ്വദൂരയാത്രയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മുന്നാറിന്‍റെ മുഖഛായ തന്നെ മാറുന്ന രീതിയിൽ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്നും എംഎൽഎ പറഞ്ഞു. ട്രെയിൻ എന്ന മൂന്നാറിന്‍റെ സ്വപ്‌നം വീണ്ടും യാഥാർത്ഥ്യമായാൽ ടൂറിസം മേഖലക്കും അത് കൂടുതൽ കരുത്ത് പകരും.
മൂന്നാറിന്‍റെ ട്രെയിൻ സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ - ഇടുക്കി3
ട്രെയിൻ എന്ന മൂന്നാറിന്‍റെ സ്വപ്‌നം വീണ്ടും യാഥാർത്ഥ്യമായാൽ ടൂറിസം മേഖലക്കും അത് കൂടുതൽ കരുത്ത് പകരും

1924ൽ ഉണ്ടായ വെള്ളപൊക്കത്തിന് മുമ്പുവരെ മൂന്നാറിൽ റെയിൽവേ ഉണ്ടായിരുന്നു. മൂന്നാറിൽ ചരക്ക് ഗതാഗതം സുഗമമാക്കാൻ മോണോ റയിൽ സംവിധാനമാണ് ഉണ്ടായിരുന്നത്. പിന്നീട് ആവി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിനുകളും സർവ്വീസ് നടത്തിയിരുന്നു. ഈ സംവിധാനമാണ് 1924ലെ പ്രളയത്തിൽ തകർന്നത്. വീണ്ടും റെയിൽവേ തിരികെ എത്തിക്കാനുള്ള സാധ്യതകളാണ് സംഘം വിലയിരുത്തിയത്.
ഡിറ്റിപിസി സെക്രട്ടറി ജയൻ പി വിജയൻ, കണ്ണൻ ദേവൻ പ്ലാന്‍റേഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥൻ അജയൻ തുടങ്ങിയവരുടെ സംഘമാണ് പരിശോധന നടത്തിയത്. പരിശോധന റിപ്പോർട്ട് ഉടൻ തന്നെ ഇന്ത്യൻ റെയിൽവേയ്ക്ക് സമർപ്പിക്കും. തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ വിശദമായ പഠനം നടത്തും. ഹിമാലയം റെയിൽവേ മാതൃക രൂപത്തിൽ ഹ്രസ്വദൂരയാത്രയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മുന്നാറിന്‍റെ മുഖഛായ തന്നെ മാറുന്ന രീതിയിൽ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്നും എംഎൽഎ പറഞ്ഞു. ട്രെയിൻ എന്ന മൂന്നാറിന്‍റെ സ്വപ്‌നം വീണ്ടും യാഥാർത്ഥ്യമായാൽ ടൂറിസം മേഖലക്കും അത് കൂടുതൽ കരുത്ത് പകരും.