കേരളം

kerala

ETV Bharat / state

ഹൈറേഞ്ചിലൂടെ ജീപ്പിൽ ഒരു ആനന്ദയാത്ര, സൂര്യാസ്‌തമയവും ഏലത്തോട്ടവും കാണാം… കണ്ണു നിറയെ - മഹീന്ദ്ര ജീപ്പിൽ സഫാരി

1500 രൂപ ചെലവിൽ ഇടുക്കി ഹൈറേഞ്ചിലൂടെ സഞ്ചാരികൾക്കായി സഫാരിയൊരുക്കി 9 ജീപ്പ് ഡ്രൈവർമാർ

Idukki safari  Idukki safari through jeep  idukki news  malayalam news  ഹൈറേഞ്ചിലൂടെ മഹീന്ദ്ര ജീപ്പിൽ ഒരു യാത്ര  Idukki safari through chemmannar  idukki travel diaries  high range jeep safari idukki  സഫാരി  ഹൈറേഞ്ചിലൂടെ സഫാരി  ഇടുക്കി സഫാരി  മഹീന്ദ്ര ജീപ്പിൽ സഫാരി  ഇടുക്കി വാർത്തകൾ
ഹൈറേഞ്ചിലൂടെ മഹീന്ദ്ര ജീപ്പിൽ ഒരു യാത്ര

By

Published : Feb 13, 2023, 9:18 PM IST

Updated : Feb 14, 2023, 6:24 AM IST

ഹൈറേഞ്ചിലെ സഫാരിയാത്ര അനുഭവം

ഇടുക്കി: ഇടുക്കി മലനിരകളിലൂടെ യാത്ര ചെയ്‌തിട്ടുണ്ടോ? ഉണ്ടെങ്കിൽ സംശയമില്ലാതെ പറയാം.. ഇടുക്കിയുടെ ഔദ്യോഗിക വാഹനം എന്നതിന് ഒറ്റ ഉത്തരമേ ഉള്ളൂ.. അത് മഹീന്ദ്രയുടെ 'ജീപ്പ്' തന്നെ... മലമടക്കുകളിലെ ദുര്‍ഘട പാതകൾ കീഴടക്കി, ജീപ്പ് കുതിച്ച് പായുന്നത് കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. ഗതാഗവും ചരക്ക് നീക്കവും തുടങ്ങി, അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സായും പ്രവർത്തിക്കുന്ന ജീപ്പിൽ ഒരു യാത്ര ആയാലോ…

ഇടുക്കിയുടെ മനോഹര കാഴ്‌ചകളിലേക്കാണ് ചെമ്മണ്ണാറിലെ ഒന്‍പത് ഡ്രൈവര്‍മാരുടെ കൂട്ടായ്‌മ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മൂന്നാറില്‍ നിന്നും തേക്കടിയിലേയ്ക്ക് പോകുന്ന സഞ്ചാരികള്‍, കൂടുതലായി ചെമ്മണ്ണാര്‍ പാതയിലൂടെ യാത്ര ചെയ്‌ത്‌ തുടങ്ങിയതോടെയാണ് ഡ്രൈവര്‍മാര്‍ ജീപ്പ് സഫാരിയ്‌ക്ക് സൗകര്യം ഒരുക്കിയത്. ഏകദേശം നാല് കിലോമീറ്റലധികം ദൂരമാണ്, സഫാരിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുലര്‍ച്ചെയുള്ള മഞ്ഞിന്‍റെ ആവരണവും മലമുകളിലെ വറ്റാത്ത ആമ്പല്‍ കുളവും, ശിലായുഗ കാലഘട്ടത്തെ ജീവിതത്തിന്‍റെ ശേഷിപ്പുകളും സഹ്യപര്‍വത നിരയുടെ വിശാലമായ കാഴ്‌ചകളുമൊക്കെ മലമുകളില്‍ ലഭ്യമാകും. ഗ്യാപ് റോഡും, പൊന്‍മുടി തടാകവും, ചതുരംഗപ്പാറ കാറ്റാടി പാടവും, ഹൈറേഞ്ചിലെ കാര്‍ഷിക ഗ്രാമങ്ങളുടെ വിദൂര കാഴ്‌ചയുമൊക്കെ ഇവിടെ നിന്ന് ആസ്വദിക്കാം.

നാല് കിലോമീറ്റര്‍ സഫാരിയ്ക്ക് 1500 രൂപയാണ് ഈടാക്കുന്നത്. കര്‍ഷകരുടെ സഹകരണത്തോടെ ഏലം കാര്‍ഷിക രീതികളുടെ അറിവുകള്‍ സഞ്ചാരികള്‍ക്ക്, പകര്‍ന്ന് നല്‍കാനും ഇവര്‍ പദ്ധതി ഒരുക്കുന്നുണ്ട്. ഗ്രാമ പഞ്ചായത്തും തോട്ടം ഉടമകളും ഇവര്‍ക്കൊപ്പമുണ്ട്.

Last Updated : Feb 14, 2023, 6:24 AM IST

ABOUT THE AUTHOR

...view details