കേരളം

kerala

പൈനാപ്പിൾ കർഷകർക്ക് ആശ്വാസമായി ഹോർട്ടികോർപ്പ്

By

Published : Jun 1, 2021, 9:46 AM IST

Updated : Jun 1, 2021, 11:50 AM IST

പ്രതിസന്ധിയിലായ വാഴക്കുളത്തെ കർഷകരിൽ നിന്നും ഹോർട്ടികോർപ്പ് പൈനാപ്പിൾ സംഭരണം ആരംഭിച്ചു.

പൈനാപ്പിൾ കർഷകർ  പൈനാപ്പിൾ കർഷകർക്ക് ആശ്വാസമായി ഹോർട്ടികോർപ്പ്  ഹോർട്ടികോർപ്പ്  വാഴക്കുളം പൈനാപ്പിൾ  Horticorp provides relief to pineapple growers  pineapple  Horticorp  vazhzkulam pineapple
പൈനാപ്പിൾ കർഷകർക്ക് ആശ്വാസമായി ഹോർട്ടികോർപ്പ്

ഇടുക്കി: പൈനാപ്പിൾ കർഷകർക്ക് ആശ്വാസമായി ഹോർട്ടികോർപ്പ്. ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ വാഴക്കുളത്തെ കർഷകരിൽ നിന്നും ഹോർട്ടികോർപ്പ് പൈനാപ്പിൾ സംഭരണം ആരംഭിച്ചു. സർക്കാർ പ്രഖ്യാപിച്ച തറവില നിരക്കിലാണ് ഹോർട്ടികോർപ്പ് പൈനാപ്പിൾ സംഭരിക്കുന്നത്. ഇടിവി വാർത്തയെ തുടർന്നാണ് നടപടി . പൈനാപ്പിൾ കർഷകരുടെ ദുരിതം കഴിഞ്ഞ ദിവസം ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു.

ലോക്ക്‌ ഡൗണിനെത്തുടര്‍ന്ന്‌ പൈനാപ്പിള്‍ വില്‍ക്കാനാകാതെ പ്രതിസന്ധിയിലായിരുന്നു കര്‍ഷകര്‍. 12000 ടണ്‍ ദിവസേന കയറ്റി അയച്ചിരുന്ന വാഴക്കുളത്തെ വിപണിയില്‍ നിന്ന്‌ വെറും 30-40 ടണ്‍ മാത്രമാണ്‌ ഇപ്പോള്‍ പോകുന്നത്‌. 40 രൂപ വിപണി വില ഉണ്ടായിരുന്ന പൈനാപ്പിളിന് ഇപ്പോൾ ലഭിക്കുന്നത് പത്തിൽ താഴെ മാത്രമാണ്. ഉത്തരേന്ത്യന്‍ വിപണിയില്‍ പൈനാപ്പിളിന്‌ വന്‍ ഡിമാന്‍റുണ്ടെങ്കിലും ലോക്ക്‌ ഡൗണില്‍ വിപണിയുടെ ചലനം നിലച്ചതാണ്‌ കര്‍ഷകര്‍ക്ക്‌ തിരിച്ചടിയായത്‌. ലോൺ എടുത്ത് കൃഷിയിറക്കിയ കർഷകർ പ്രതിസന്ധിയിലായ വാർത്ത വന്നതോടെയാണ് ഹോർട്ടികോർപിന്‍റെ നേതൃത്വത്തിൽ പൈനാപ്പിൾ സംഭരിക്കാൻ ആരംഭിച്ചത്.

Read More:ലോക്ക്ഡൗണിൽ വിപണി നഷ്ടം; ദുരിതത്തിൽ പൈനാപ്പിൾ കർഷകർ

സർക്കാർ പ്രഖ്യാപിച്ച പതിനഞ്ചു രൂപ തറവിലയ്ക്കാണ് ഹോർട്ടികോർപ്പ് പൈനാപ്പിൾ സംഭരിക്കുന്നത്. സംഭരിക്കുന്ന പൈനാപ്പിൾ ഹോർട്ടികോർപിന്‍റെ ജില്ലാ ഔട്ട് ലെറ്റുകൾ വഴി വിപണനം നടത്തും. വാഴക്കുളത്തെ 106 കർഷകരിൽ നിന്നായി 44 ടൺ പൈനാപ്പിൾ ഇതിനോടകം സംഭരിച്ചിട്ടുണ്ട്. എന്നാൽ വിളവെടുക്കാനാകാതെ ടൺ കണക്കിന് പൈനാപ്പിളാണ് തോട്ടങ്ങളിൽ കിടന്ന് നശിക്കുന്നത്. അതേസമയം വര്‍ഷത്തില്‍ ഒരേക്കര്‍ കൃഷി ചെയ്യാന്‍ രണ്ടര ലക്ഷം രൂപ വരെ കർഷകർ മുടക്കുണ്ട്. 24 രൂപയെങ്കിലും താങ്ങുവില സര്‍ക്കാര്‍ നിശ്‌ചയിച്ചാല്‍ മാത്രമേ നഷ്‌ടം കൂടാതെ നില്‍ക്കാനാകൂ എന്നും പൈനാപ്പിൾ കർഷകർ പറയുന്നു.

Last Updated : Jun 1, 2021, 11:50 AM IST

ABOUT THE AUTHOR

...view details