ഇടുക്കി: ലോക്ക്‌ഡൗണിനോടനുബന്ധിച്ച് വിദേശ മദ്യശാലകൾ പൂട്ടിയതോടെ ജില്ലയിൽ ചാരായ വാറ്റും വിൽപനയും വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇടുക്കി എക്‌സൈസ് സർക്കിൾ പരിധിയിൽ നാൽപ്പത്തിയെട്ട് അബ്‌കാരി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കൊന്നത്തടി ഗ്രാമപഞ്ചായത്തിലാണ്.
ലോക്ക്‌ഡൗണിന്‍റെ മറവിൽ ഇടുക്കിയിൽ ചാരായ വാറ്റും വിൽപനയും - എക്‌സൈസ്
കൊന്നത്തടി ഗ്രാമപഞ്ചായത്തിലാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്
![ലോക്ക്‌ഡൗണിന്‍റെ മറവിൽ ഇടുക്കിയിൽ ചാരായ വാറ്റും വിൽപനയും excise cases in idukki ലോക്ക്‌ഡൗണിന്‍റെ മറവിൽ ഇടുക്കിയിൽ ചാരായ വിൽപ്പനയും ഉൽപ്പാദനവും excise case ചാരായ വിൽപ്പന എക്‌സൈസ് അബ്‌കാരി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11986581-thumbnail-3x2-hg.jpg)
Also Read: മാധ്യമപ്രവർത്തകരെ കൊവിഡ് മുൻനിര പോരാളികളാക്കണമെന്ന് സുപ്രീം കോടതിയില്‍ ഹർജി
ഇരുപത്തിനടുത്ത് കേസുകളാണ് കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ എട്ടു പ്രതികളെ അറസ്റ്റ് ചെയ്തു . ആറുപേർക്കെതിരെ കേസെടുത്തു. അയ്യായിരം ലിറ്ററിലധികം വാഷാണ് ഇവിടെനിന്നും പിടികൂടിയിട്ടുള്ളത്. എഴുപത്തിമൂന്ന് ലിറ്റർ ചാരായവും പിടിച്ചെടുത്തു. സർക്കാർ സ്ഥലങ്ങളിലും ഡാമിന്‍റെ പരിസരങ്ങളിലുമായാണ് വ്യാപകമായ രീതിയിൽ ചാരായം വാറ്റുന്നത്. പ്രധാന ടൗണുകളിലെല്ലാം വ്യാപകമായ രീതിയിലാണ് ചാരായവിൽപ്പന നടത്തിവരുന്നത്.