കേരളം

kerala

ETV Bharat / state

പിഎഫ്‌ഐ ഹർത്താൽ: ഉത്തരവ് നടപ്പാക്കുന്നതിലെ വീഴ്‌ചയിൽ നിരുപാധികം മാപ്പപേക്ഷിച്ച് സർക്കാർ - Banned terrorist organization Popular Front

രജിസ്‌ട്രേഷൻ വകുപ്പ് കണ്ടെത്തിയ സ്വത്തുവകകളുടെ കണ്ടുകെട്ടൽ നടപടികൾ ജനുവരി 15നകം പൂർത്തീകരിക്കുമെന്നും സർക്കാർ സത്യവാങ്‌മൂലം സമർപ്പിച്ചു.

PFI  ഹൈക്കോടതി  കേരള വാർത്തകൾ  മലയാളം വാർത്തകൾ  നിരോധിത ഭീകര സംഘടന  പോപ്പുലർ ഫ്രണ്ട്  പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ  മാപ്പപേക്ഷിച്ച് സർക്കാർ  ഹൈക്കോടതി മുൻപാകെ മാപ്പപേക്ഷിച്ച് സർക്കാർ  ആഭ്യന്തര സെക്രട്ടറി  സർക്കാർ സത്യവാങ്‌മൂലം സമർപ്പിച്ചു  പിഎഫ്‌ഐ  pfi strike  government apologized to high court  kerala news  malayalam news  പിഎഫ്‌ഐ ഹർത്താൽ  Popular front  Confiscation properties of Popular Front leaders  high court  Banned terrorist organization Popular Front  Home Secretary
ഹൈക്കോടതിയിൽ മാപ്പപേക്ഷിച്ച് സർക്കാർ

By

Published : Dec 23, 2022, 2:57 PM IST

എറണാകുളം:നിരോധിത ഭീകര സംഘടനപോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ വീഴ്‌ചയിൽ ഹൈക്കോടതി മുൻപാകെ നിരുപാധികം മാപ്പപേക്ഷിച്ച് സർക്കാർ. വിഷയത്തിൽ കോടതി നിർദേശ പ്രകാരം ആഭ്യന്തര സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകി. ഉത്തരവ് നടപ്പിലാക്കുന്നതിലെ വീഴ്‌ചയിൽ മാപ്പപേക്ഷിച്ച സർക്കാർ മനപൂർവ്വം വീഴ്‌ച വരുത്തിയിട്ടില്ലെന്നും ഹൈക്കോടതിയെ അറിയിച്ചു.

രജിസ്‌ട്രേഷൻ വകുപ്പ് കണ്ടെത്തിയ സ്വത്തുവകകളുടെ കണ്ടുകെട്ടൽ നടപടികൾ ജനുവരി 15നകം പൂർത്തീകരിക്കുമെന്നും സർക്കാർ സത്യവാങ്‌മൂലം സമർപ്പിച്ചു. അതേ സമയം പൊതുമുതൽ നശിപ്പിക്കുന്നത് ഗൗരവകരമെന്നു വ്യക്തമാക്കിയ കോടതി അത്തരം നടപടികളിൽ ഏർപ്പെടുന്നവരെ ഉരുക്ക് മുഷ്‌ടി കൊണ്ട് നേരിടണമെന്നും തുറന്നടിച്ചു. പൊതുമുതൽ സംരക്ഷിക്കൽ പ്രധാനമാണെന്നും പൊതുമുതൽ നശീകരണം സമൂഹത്തിനെതിരാണെന്നും ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് ഓർമപ്പെടുത്തി.

പിഎഫ്‌ഐ ഭാരവാഹികളുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിലടക്കം ആറ് മാസം സാവകാശം വേണമെന്ന് കഴിഞ്ഞ തവണ സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ആഭ്യന്തര സെക്രട്ടറി ഹാജരാകാൻ കോടതി നിർദേശമുണ്ടായത്.

ALSO READ:'സര്‍ക്കാറിന് അലംഭാവം, പൊതുമുതൽ നശിപ്പിച്ചത് നിസാരമായി കാണാനാകില്ല'; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

മിന്നൽ ഹർത്താലാക്രമണത്തിൽ പിഎഫ്‌ഐയിൽ നിന്നും സംഘടന ഭാരവാഹികളിൽ നിന്നും 5.2 കോടി രൂപ നഷ്‌ട പരിഹാരം ഈടാക്കാനും തുക കെട്ടിവയ്‌ക്കാത്ത പക്ഷം അബ്‌ദുൾ സത്താറിന്‍റെയടക്കം സ്വത്തുവകകൾ കണ്ടുകെട്ടാനുമായിരുന്നു സെപ്‌റ്റംബർ 29 ലെ ഇടക്കാല ഉത്തരവ്.

ABOUT THE AUTHOR

...view details