കേരളം

kerala

ETV Bharat / state

കളമശ്ശേരി മെഡിക്കൽ കോളജിനെതിരായ ആരോപണം വ്യാജമെന്ന് നോഡൽ ഓഫിസർ - ഡോ. ഫത്താഹുദീൻ

ഫോർട്ട് കൊച്ചി സ്വദേശിയായ ഹാരിസിന്‍റെ മരണ കാരണം ഹൃദയാഘാതമാണെന്നും ഡോ. ഫത്താഹുദീൻ കളമശ്ശേരി മെഡിക്കൽ കോളജിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Kalamassery Medical College  nodal officer Kalamassery  കളമശ്ശേരി മെഡിക്കൽ കോളജ്  കളമശ്ശേരി മെഡിക്കൽ കോളജ് നോഡൽ ഓഫിസർ  ഡോ. ഫത്താഹുദീൻ  മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.സതീഷ്
കളമശ്ശേരി മെഡിക്കൽ കോളജിനെതിരായ ആരോപണം വ്യാജമാണെന്ന് നോഡൽ ഓഫിസർ

By

Published : Oct 20, 2020, 9:49 PM IST

Updated : Oct 20, 2020, 10:15 PM IST

എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ വ്യാജമാണെന്ന് നോഡൽ ഓഫിസർ ഡോ. ഫത്താഹുദീൻ. സ്ഥാപനത്തെ തകർക്കുക എന്ന ഉദ്ദേശമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മെഡിക്കൽ കോളജ് അധികൃതരും വ്യക്തമാക്കി. മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിലായിരുന്ന രോഗി മരിച്ചത് വെന്‍റിലേറ്റർ മാറിക്കിടന്ന് ഓക്സിജൻ ലഭിക്കാതെയെന്ന ആരോപണം ശരിയല്ല. ഫോർട്ട് കൊച്ചി സ്വദേശിയായ ഹാരിസിന്‍റെ മരണ കാരണം ഹൃദയാഘാതമാണെന്നും ഡോ. ഫത്താഹുദീൻ കളമശ്ശേരി മെഡിക്കൽ കോളജിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കളമശ്ശേരി മെഡിക്കൽ കോളജിനെതിരായ ആരോപണം വ്യാജമെന്ന് നോഡൽ ഓഫിസർ

കൊവിഡ് രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല എന്നുള്ള പ്രചാരണം സ്ഥാപനത്തെ തകർക്കുക എന്ന ആസൂത്രിത ഉദ്ദേശത്തോടെയാണെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.സതീഷ് ആരോപിച്ചു. മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫിസർ ജലജ ദേവിയുടേതായി പുറത്തു വന്ന ഓഡിയോ സന്ദേശവും ജീവനക്കാരുടെ അനാസ്ഥ പുറത്തുപറഞ്ഞ ഡോക്ടർ നജ്മയുടെ വാദവും തള്ളിക്കൊണ്ടാണ് ഇരുവരുടെയും വിശദീകരണം. നഴ്സിങ് ഓഫിസർ ഹാരിസ് എന്ന രോഗിയെ കണ്ടിട്ടില്ല. ഇവർ കൊവിഡ് കെയർ ടീമിലില്ലെന്നു മാത്രമല്ല, ഐസിയുവിൽ പോയിട്ടുമില്ലാത്തയാളാണ്. നഴ്സിങ് ഓഫിസറുടെ ഓഡിയോ സന്ദേശം ശരിവച്ചത് ജൂനിയർ ഡോക്ടറാണ്. ഹൃദയാഘാതം വന്ന് എത്രയോ രോഗികൾ മരിക്കുന്നുണ്ട് എന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഡോ. ഫത്താഹുദീന്‍റെ മറുപടി.

ഐസിയുവിൽ ഒരേസമയം നാലോ അഞ്ചോ ഡോക്ടർമാരുണ്ടാകും. ഇവരിൽ ഒരാളുടെയെങ്കിലും കണ്ണിൽപെടാതെ ഈ പറയുന്ന വീഴ്ചകൾ ഒന്നും സംഭവിക്കില്ല. ജൂനിയർ ഡോക്ടറായ നജ്മ ജമീല, ബൈക്കി എന്നിവർ രോഗികളെ കണ്ടിട്ടില്ല. ഇവർ കണ്ടെന്നു പറയുന്ന കാര്യങ്ങൾ ആശുപത്രി സൂപ്രണ്ടിനെ രേഖാമൂലമോ അല്ലാതെയൊ അറിയിച്ചിട്ടില്ല. ഇവിടെ പഠിച്ച കുട്ടി തന്നെയാണ് ഡോക്ടർ നജ്മ. അതുകൊണ്ടു തന്നെ ഇവിടെയുള്ള എല്ലാവരെയും അറിയുന്ന കുട്ടിയാണെന്നും ആരോടും ഇക്കാര്യങ്ങൾ പറയുന്നതിന് യാതൊരു സ്വാതന്ത്ര്യക്കുറവുമില്ലെന്നുമാണ് നോഡൽ ഓഫീസറുടെ വാദം.

അതേസമയം വെന്റിലേറ്റർ മെഷീനിന്റെ പ്രവർത്തനത്തിൽ പ്രശ്‍നങ്ങളുണ്ടാവുകയോ ട്യൂബ് ഡിസ്കണക്റ്റാകുകയോ ചെയ്‌താൽ അറിയാൻ എളുപ്പമാണെന്നും പെട്ടെന്ന് തന്നെ അത് ശ്രദ്ധയിൽപ്പെടുമെന്നും മാധ്യമപ്രവർത്തകർക്കു മുൻപിൽ പ്രവർത്തനം വിശദീകരിച്ചുകൊണ്ട് അധികൃതർ വ്യക്തമാക്കി.

Last Updated : Oct 20, 2020, 10:15 PM IST

ABOUT THE AUTHOR

...view details