കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഫോടക വസ്‌തുക്കൾ നിറക്കുന്ന ജോലികൾ ഇന്നും തുടരും. പന്ത്രണ്ടാം തീയതി പൊളിക്കുന്ന ജെയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചയത്തിലെ 2,660 ദ്വാരങ്ങളിലാണ് ഇന്ന് സ്ഫോടക വസ്‌തുക്കൾ നിറക്കുന്നത്. ഏറ്റവും ആദ്യം പൊളിക്കുന്ന ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ സ്ഫോടക വസ്‌തുക്കൾ നിറക്കുന്ന ജോലികൾ ഇന്നലെ പൂർത്തിയാക്കിയിരുന്നു. കൂടാതെ ആൽഫ സെറീൻ ഫ്ലാറ്റിലും ഇന്ന് ആവശ്യമായ സ്ഫോടക വസ്‌തുക്കൾ എത്തിച്ചേക്കും. രാജ്യത്ത് തന്നെ ആദ്യമായി ഇത്രയും കെട്ടിടങ്ങൾ ഒരുമിച്ച് സ്ഫോടനത്തിൽ തകർക്കുമ്പോൾ ഏതുതരം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ആശങ്ക ഇപ്പോഴും പരിസരവാസികൾക്ക് ഇടയിലുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് യാതൊരുവിധ ആശങ്കകളും വേണ്ടെന്നാണ് അധികൃതർ പറയുന്നത്.
മരട് ഫ്ലാറ്റ് പൊളിക്കല്‍; സ്ഫോടക വസ്‌തുക്കൾ നിറക്കുന്ന ജോലികൾ ഇന്നും തുടരും - kochi latest news
അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷൻ സ്ഫോടക വസ്‌തുക്കളാണ് മരടിലെ ഫ്ലാറ്റുകൾ പൊളിക്കുവാൻ മുഖ്യമായി ഉപയോഗിക്കുന്നത്.
![മരട് ഫ്ലാറ്റ് പൊളിക്കല്‍; സ്ഫോടക വസ്‌തുക്കൾ നിറക്കുന്ന ജോലികൾ ഇന്നും തുടരും മരട് ഫ്ലാറ്റ് പൊളിക്കല്‍ മരട് ഫ്ലാറ്റ് സ്ഫോടക വസ്‌തുക്കൾ ജെയിൻ കോറൽ കോവ് ഫ്ലാറ്റ് ഹോളി ഫെയ്ത്ത് maradu flat maradu flat demolition holly faith kochi latest news maradu latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5608822-thumbnail-3x2-marad.jpg)
മരട് ഫ്ലാറ്റ് പൊളിക്കല്‍; സ്ഫോടക വസ്‌തുക്കൾ നിറക്കുന്ന ജോലികൾ ഇന്നും തുടരും
നിലവിൽ ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ 215 കിലോ സ്ഫോടക വസ്‌തുക്കളാണ് നിറച്ചിരിക്കുന്നത്. ജെയിൻ കോറൽ കോവിൽ 395 കിലോയും ഗോൾഡൻ കായലോരം ഫ്ലാറ്റിന് 15 കിലോയും സ്ഫോടക വസ്‌തുക്കൾ ഉപയോഗിക്കും. അതേസമയം ആൽഫ സെറീനിലെ രണ്ട് സമുച്ചയങ്ങൾ തകർക്കുന്നതിനായി 400 കിലോഗ്രാം സ്ഫോടകവസ്‌തുക്കളാണ് ഉപയോഗിക്കുന്നത്. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷൻ സ്ഫോടകവസ്‌തുക്കളാണ് മരടിലെ ഫ്ലാറ്റുകൾ തകർക്കുവാൻ മുഖ്യമായും ഉപയോഗിക്കുന്നത്.