കേരളം

kerala

ETV Bharat / state

ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക; അരവണ വിതരണം തടഞ്ഞ് ഹൈക്കോടതി - distribution of aravana paysam

ഏലയ്‌ക്കയിൽ വലിയ തോതിൽ കീടനാശിനിയുടെ അളവ് കണ്ടെത്തിയതിനെ തുടർന്നാണ് അരവണ വിതരണം ചെയ്യുന്നത് കോടതി വിലക്കിയത്.

highcourt stopped the distribution of aravana  insecticide of cardamom  highcourt order in aravana paysam issue  cardamom issue in aravana  aravana payasam  അരവണ വിതരണം  അരവണ വിതരണം തടഞ്ഞ് ഹൈക്കോടതി  ശബരിമല  ഹൈക്കോടതി  ഹൈക്കോടതി ഉത്തരവ് അരവണ പായസം  അരവണ വിതരണം  distribution of aravana paysam  അരവണ വിതരണത്തിന് വിലക്ക്
ഹൈക്കോടതി

By

Published : Jan 12, 2023, 9:11 AM IST

എറണാകുളം: ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ വിതരണം തടഞ്ഞ് ഹൈക്കോടതി. തിരുവനന്തപുരത്തെ സർക്കാർ ലാബിലും ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലും ശബരിമലയിൽ അരവണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.

ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കാൻ ദേവസ്വം ബോർഡിനും കോടതി നിർദേശം നൽകി. അരവണ സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കാനും കോടതി ഉത്തരവിട്ടു. കൂടാതെ, ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേർന്ന അരവണ വിതരണം ചെയ്യുന്നില്ലെന്ന് സന്നിധാനത്തെ ഭക്ഷ്യസുരക്ഷ ഓഫിസർ ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്.

ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ അല്ലാതെയോ ദേവസ്വം ബോർഡിന് അരവണ നിർമ്മിക്കാം. ഇക്കാര്യത്തിൽ സ്പൈസസ് ബോർഡുമായി കൂടിയാലോചന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ പി ജി അജിത് കുമാർ എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് വ്യക്തമാക്കി. അയ്യപ്പാ സ്പൈസസ് കമ്പനി നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി രണ്ട് തവണ ഏലയ്ക്ക സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.

ഹർജി പരിഗണിക്കവെ തീർഥാടകരുടെ താല്‌പര്യങ്ങൾക്കാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ കോടതി ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ഉപയോഗിച്ചുള്ള അരവണ നിർമ്മാണം ചെറിയ വിഷയമായി കാണാനാവില്ലെന്ന് ഓർമ്മിപ്പിച്ചു. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ പദാർഥങ്ങൾ നൽകുന്നത് മൗലികാവകാശങ്ങളുടെ ലംഘനമെന്നും കോടതി വിലയിരുത്തി.

ഭക്ഷ്യപദാർഥങ്ങളിലെ വിഷാംശം കേരളം നേരിട്ടു കൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നമായി മാറിയെന്നും കോടതി പരാമർശിച്ചു. ഹർജി ഹൈക്കോടതി രണ്ടാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ഏലയ്ക്കയിൽ 14 ഇന കീടനാശിനിയുടെ അളവ് പരിധിയിൽ കൂടുതലാണെന്നായിരുന്നു ലാബ് പരിശോധനയിൽ കണ്ടെത്തിയത്.

അയ്യപ്പാ സ്പൈസസ് കമ്പനിയുടെ ഹർജി;ഇത്തവണ കൃത്യമായ ടെൻഡർ നടപടികളിലൂടെയല്ലാതെ പ്രാദേശിക വിതരണക്കാരന് കരാർ നൽകിയെന്നാരോപിച്ചായിരുന്നു ഹർജി. മാത്രവുമല്ല പമ്പയിലെ പരിശോധന അടിസ്ഥാനപ്പെടുത്തി കരാർ നൽകിയത് അനുചിതമെന്നും തിരുവനന്തപുരം സർക്കാർ ലാബിൽ പരിശോധന നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഏലയ്‌ക്ക സാമ്പിൾ പരിശോധനയ്‌ക്ക് തിരുവനന്തപുരത്തെ ലാബിലേക്കയക്കാൻ കോടതി ഇടക്കാല ഉത്തരവിട്ടത്.

കിലോയ്‌ക്ക് 1558 രൂപയ്‌ക്കാണ് അരവണ നിർമാണത്തിന് ഏലയ്‌ക്ക ദേവസ്വം ബോർഡ് വാങ്ങിക്കൊണ്ടിരിക്കുന്നത്.

Also read:ശബരിമലയിലെ അരവണയിൽ ഉപയോഗിക്കുന്ന ഏലക്ക ഗുണനിലവാരമില്ലാത്തത് ; ലാബ് റിപ്പോർട്ട് പുറത്ത്

ABOUT THE AUTHOR

...view details