കേരളം

kerala

By

Published : May 15, 2021, 8:31 PM IST

Updated : May 15, 2021, 8:58 PM IST

ETV Bharat / state

ലക്ഷദ്വീപിൽ കനത്ത കാറ്റും മഴയും; കടലാക്രമണം രൂക്ഷം

ജനങ്ങള്‍ക്ക് അടിയന്തര സഹായത്തിനായി ഓരോ ദ്വീപുകളിലേക്കും ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയിട്ടുണ്ട്.

ലക്ഷദ്വീപിൽ കനത്ത കാറ്റും മഴയും  ലക്ഷദ്വീപ്‌  കടലാക്രമണം രൂക്ഷം  Heavy rain- Lakshadweep  sea turbulance
ലക്ഷദ്വീപിൽ കനത്ത കാറ്റും മഴയും;കടലാക്രമണം രൂക്ഷം

കവരത്തി: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപിലും കനത്ത കാറ്റും മഴയും. മിനിക്കോയ്, കല്‍പ്പേനി ദ്വീപുകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കടലാക്രമണം രൂക്ഷമായതോടെ കരയ്ക്കടുപ്പിച്ചിരുന്ന മത്സ്യബന്ധന ബോട്ടുകള്‍ പലതും തകര്‍ന്നു. വീടുകള്‍ക്ക് മുകളിലേക്ക് തെങ്ങുകള്‍ കടപുഴകി വീണും നാശനഷ്ടം ഉണ്ടായി. ലക്ഷദ്വീപില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ദ്വീപിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട് .

ലക്ഷദ്വീപിൽ കനത്ത കാറ്റും മഴയും; കടലാക്രമണം രൂക്ഷം

ALSO READ:ഇന്ത്യയിൽ വാക്‌സിന് കാലതാമസം; വിദേശ വാക്‌സിൻ നിർമാതാക്കളെ ആശ്രയിക്കാനൊരുങ്ങി കേരളം

കടമത്ത് ദ്വീപില്‍ വൈദ്യുതി വിതരണം താറുമാറായി. കടലാക്രമണം രൂക്ഷമായതോടെ കരയ്ക്കടുപ്പിച്ചിരുന്ന മത്സ്യബന്ധന ബോട്ടുകള്‍ പലതും തകര്‍ന്നു. വീടുകള്‍ക്ക് മുകളിലേക്ക് തെങ്ങുകള്‍ കടപുഴകി വീണും നാശനഷ്ടം ഉണ്ടായി. കടമത്ത്, അമിനി, കില്‍ത്താന്‍, ചേത്ത് ലാത്ത്, ബിത്ര ഉള്‍പ്പെടെയുള്ള എല്ലാ ദ്വീപുകളിലും കാറ്റും മഴയും കനക്കുകയാണ്. ദ്വീപിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് കടൽ കയറുന്നത് പ്രദേശത്ത് ഭീതി പടർത്തുകയാണ്. ചിലയിടങ്ങളിൽ വീടുകളും തകർന്നിട്ടുണ്ട്. ജനങ്ങള്‍ക്ക് അടിയന്തര സഹായത്തിനായി ഓരോ ദ്വീപുകളിലേക്കും ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയിട്ടുണ്ട്.

ALSO READ: കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് കടലിൽ മുങ്ങി

ലക്ഷദ്വീപ് പൊലീസ്, ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ള സേനാവിഭാഗങ്ങള്‍ നാട്ടുകാരുടെ സഹകരണത്തോടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ കോസ്റ്റ് ഗാര്‍ഡ്, നാവികസേന എന്നിവര്‍ക്ക് നിര്‍ദേശമുണ്ട്. അതേസമയം, കൊച്ചിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിൽ വെച്ച് മുങ്ങി എട്ട്‌ പേരെ കാണ്മാനില്ല. ഇവരെ കണ്ടെത്താനുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

Last Updated : May 15, 2021, 8:58 PM IST

ABOUT THE AUTHOR

...view details