കേരളം

kerala

ETV Bharat / state

കാട്ടാക്കട കോളജിലെ ആള്‍മാറാട്ട കേസ്; 'പ്രതികള്‍ക്കെതിരെയുള്ളത് ഗുരുതര ആരോപണങ്ങള്‍'; മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി - വിശാഖിന്‍റെ വാദം

കാട്ടാക്കട കോളജിലെ തെരഞ്ഞെടുപ്പ് ആള്‍മാറാട്ട കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി കോടതി. വിശാഖിന്‍റെ വാദം അംഗീകരിക്കാനാകാത്തത്. പ്രതികളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് കോടതി. ജൂണ്‍ നാലിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം.

anticipatory bail plea  Kattakkada College election impersonation case  election impersonation case  കാട്ടാക്കട കോളജിലെ ആള്‍മാറാട്ട കേസ്  പ്രതികള്‍ക്കെതിരെയുള്ളത് ഗുരുതര ആരോപണങ്ങള്‍  മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി  കാട്ടാക്കട കോളജിലെ തെരഞ്ഞെടുപ്പ്  വിശാഖിന്‍റെ വാദം  എസ്എഫ്ഐ
മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി

By

Published : Jun 30, 2023, 3:24 PM IST

എറണാകുളം:കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ തെരഞ്ഞെടുപ്പ് ആൾമാറാട്ട കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി. പ്രതികളായ എസ്എഫ്ഐ നേതാവ് വിശാഖ്, മുന്‍ പ്രിന്‍സിപ്പാള്‍ ജി.ജെ ഷൈജു എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. ഇരുവരും ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

കേസില്‍ പ്രതികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളതെന്നും സത്യസന്ധതയില്ലാത്തതും വഞ്ചനാപരവുമായ പെരുമാറ്റവും പ്രഥമ ദൃഷ്‌ട്യ വ്യക്തമാണെന്നും കോടതി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് വിശാഖിന്‍റെ പേര് പ്രിന്‍സിപ്പാള്‍ സര്‍വകലാശാലയ്‌ക്ക് അയച്ചു കൊടുത്തതെന്നും അന്വേഷിക്കേണ്ടതുണ്ട്. അതേസമയം നിരപരാധിയാണെന്ന വിശാഖിന്‍റെ വാദം അംഗീകരിക്കാനാവില്ലെന്നും മാത്രമല്ല സർവകലാശാലയ്ക്ക് പ്രിന്‍സിപ്പാള്‍ അയച്ച രേഖയിൽ വിശാഖ് ഒപ്പിട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

അതുകൊണ്ട് തന്നെ കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. പ്രിൻസിപ്പാളാണ് ഉത്തരവാദിയെന്നും ആരോഗ്യപരമായ കാരണങ്ങളാൽ വിജയിച്ച സ്ഥാനാർഥി സ്വമേധയ പിന്മാറിയതുകൊണ്ടാണ് തന്‍റെ പേര് പ്രിൻസിപ്പാള്‍ ആ സ്ഥാനത്തേക്ക് ചേർത്തതെന്നുമാണ് വിശാഖിന്‍റെ വാദങ്ങള്‍.

താൻ വ്യാജ രേഖ ചമച്ചിട്ടില്ലെന്നും വിശാഖിന്‍റെ പേര് നീക്കം ചെയ്യാൻ പിന്നീട് സർവകലാശാലയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഷൈജു കോടതിയില്‍ പറഞ്ഞിരുന്നുവെങ്കിലും ഈ വാദങ്ങള്‍ സിംഗിള്‍ ബെഞ്ച് തള്ളി. കോളജിൽ നിന്ന് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലിലേക്ക് ജയിച്ച എസ്എഫ്ഐ പ്രവർത്തകയായ വിദ്യാർഥിനിയെ ഒഴിവാക്കി എസ്എഫ്ഐ നേതാവായ വിശാഖിനെ ഉൾപ്പെടുത്തിയെന്നാണ് കേസ്.

സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. മെയ് 17-നാണ് കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പിലെ ആൾമാറാട്ടം സംബന്ധിച്ച വാർത്ത പുറത്ത് വരുന്നത്.

കാട്ടാക്കട കോളജ് തെരഞ്ഞെടുപ്പും വിവാദങ്ങളും:കഴിഞ്ഞ ഡിസംബറില്‍ നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അനഘയാണ് കേരള യൂണിവേഴ്‌സിറ്റിയിലേക്ക് യുയുസിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ കാട്ടാക്കട ക്രിസ്‌ത്യന്‍ കോളജില്‍ നിന്ന് സര്‍വകലാശാലയ്‌ക്ക് നല്‍കിയ ലിസ്‌റ്റില്‍ അനഘയുടെ പേരിന് പകരം എസ്‌എഫ്‌ഐ നേതാവും ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ വിശാഖിന്‍റെ പേര് ചേര്‍ത്ത് അയക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കെഎസ്‌യുവാണ് ആദ്യമായി പരാതിയുമായെത്തിയത്.

ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വിഷയത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നതോടെ കോളജ് പ്രിന്‍സിപ്പാള്‍ ഷൈജുവില്‍ നിന്ന് കേരള യൂണിവേഴ്‌സിറ്റി വിശദീകരണം തേടിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച അനഘയ്‌ക്ക് തത്‌സ്ഥാനത്ത് തുടരാന്‍ താത്‌പര്യമില്ലെന്നും അതുകൊണ്ട് വിശാഖിന്‍റെ പേര് നല്‍കുകയായിരുന്നുവെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ ഇത്തരത്തില്‍ ഒരാള്‍ക്ക് പകരം മറ്റൊരാളുടെ പേര് നല്‍കുന്നത് കുറ്റകരമാണെന്നും തെരഞ്ഞെടുക്കപ്പെട്ടയാള്‍ രാജി വയ്‌ക്കുകയാണെങ്കില്‍ മറ്റൊരു തെരഞ്ഞെടുപ്പ് നടത്തി പുതിയ ആളെ തെരഞ്ഞെടുക്കുകയുമാണ് വേണ്ടത്. അനഘയ്‌ക്ക് പകരം വിശാഖിന്‍റെ പേര് നല്‍കിയത് ചട്ടവിരുദ്ധമാണെന്നും യൂണിവേഴ്‌സിറ്റി ചൂണ്ടിക്കാട്ടി.

also read:എസ്എഫ്ഐ ആൾമാറാട്ടം; 'ഉത്തരവാദിത്തം പ്രിന്‍സിപ്പലിന്, റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ നടപടി':ആര്‍ ബിന്ദു

ABOUT THE AUTHOR

...view details