കേരളം

kerala

കൊച്ചി ബാറിലെ ജാമ്യാഘോഷ വെടിവയ്‌പ്പ് : തോക്ക് അഭിഭാഷകന്‍റേത്

By

Published : Oct 27, 2022, 10:17 AM IST

കൊച്ചി കുണ്ടന്നൂരിലെ ഓജീസ് കാന്താരി ബാറിലാണ് വെടിവയ്‌പ്പ് ഉണ്ടായത്. പ്രതി ഉപയോഗിച്ചത് കൂടെയുണ്ടായിരുന്ന അഭിഭാഷകന്‍റെ തോക്കാണെന്ന് കണ്ടെത്തി. 2025 വരെ തോക്കിന് ലൈസൻസ് ഉണ്ടെന്ന് സ്ഥിരീകരണം

shooting at a bar in kochi  kochi kundannoor ernakulam  shooting at a bar  shooting at a bar in kundannoor  firing at a bar  firing at a bar in kochi  firing at a bar in kochi kundannoor  ernakulam firing  എറണാകുളം ബാറിൽ വെടിയുതിർത്തു  കൊച്ചി ബാറിൽ വെടിവയ്‌പ്പ്  കുണ്ടന്നൂർ ബാറിൽ വെടിവയ്‌പ്പ്  കൊച്ചി കുണ്ടന്നൂരിലെ ഓജീസ് കാന്താരി ബാർ  ബാർ ഹോട്ടലിൽ വെടിവയ്‌പ്പ്  വെടിവയ്‌പ്പ്  എറണാകുളത്ത് വെടിവയ്‌പ്പ്  ബാറിൽ വെടിവയ്‌പ്പ് നടത്തിയ പ്രതി
കൊച്ചി ബാറിൽ വെടിവയ്‌പ്പ്: പ്രതി ഉപയോഗിച്ച തോക്ക് കൂടെയുണ്ടായിരുന്ന അഭിഭാഷകന്‍റേത്

എറണാകുളം :കൊച്ചി കുണ്ടന്നൂരിലെ ബാർ ഹോട്ടലിൽ വെടിവയ്‌പ്പ് നടത്തിയ സംഭവത്തിൽ പ്രതി റോജൻ ഉപയോഗിച്ച തോക്ക് കൂടെയുണ്ടായിരുന്ന അഭിഭാഷകന്‍റേതാണെന്ന് കണ്ടെത്തി. അഭിഭാഷകനായ ഹാരോൾഡിന് 2025 വരെ തോക്ക് ലൈസൻസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ബാറിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

ബാറിൽ വെടിവയ്‌പ്പ് നടത്തിയ സംഭവത്തിൽ പ്രതി കൊല്ലം സ്വദേശി റോജനെ ഇന്നലെ (ഒക്‌ടോബർ 26) കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾക്ക് മറ്റൊരു കേസിൽ കഴിഞ്ഞ ദിവസമായിരുന്നു ജാമ്യം ലഭിച്ചത്. ഇതേ തുടർന്നുള്ള ആഘോഷത്തിന്‍റെ ഭാഗമായാണ് ഇയാൾ അഭിഭാഷകനൊപ്പം രണ്ട് മണിയോടെ ഓജീസ് കാന്താരി ബാറിലെത്തിയത്. ഇവർ നാല് മണിയോടെ ബാറിൽ നിന്ന് മടങ്ങവെയാണ് വെടിയുതിർത്തത്.

എന്നാൽ, ബാറുടമകൾ പരാതി നൽകാൻ വൈകുകയായിരുന്നു. വൈകുന്നേരം ഏഴുമണിയോടെ പരാതി ലഭിച്ച ശേഷമാണ് മരട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ചുമരിൽ വെടിയുണ്ട പതിച്ചതിന്‍റെ അടയാളം കണ്ടെത്തിയിരുന്നു.

പ്രകോപനങ്ങളൊന്നുമില്ലാതെ രണ്ടംഗ സംഘത്തിലെ ഒരാൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ഹോട്ടൽ അധികൃതർ നൽകിയ വിവരം. അതേസമയം പരാതി നൽകാൻ വൈകിയതും പൊലീസ് പരിശോധിക്കും. ഈ ബാർ ഹോട്ടലിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

Also read: കൊച്ചി കുണ്ടന്നൂരിലെ ബാര്‍ ഹോട്ടലില്‍ വെടി വയ്പ്പ്: രണ്ടു പേര്‍ പിടിയില്‍

അപരിചിതരായ രണ്ടു പേർ ഒന്നാം നിലയിലെ ബാറിൽ നിന്ന് ഇറങ്ങിയ ശേഷം താഴത്തെ നിലയിൽവച്ച് മുകളിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഇതിനുശേഷം, ഇവരെത്തിയ വാഹനത്തിൽ തന്നെ മടങ്ങുകയായിരുന്നുവെന്നും ബാർ ജീവനക്കാർ പൊലീസിന് മൊഴി നൽകി.

ABOUT THE AUTHOR

...view details