കേരളം

kerala

By

Published : Mar 6, 2023, 10:43 PM IST

ETV Bharat / state

എറണാകുളത്ത് എഴാം ക്ലാസ് വരെ സ്‌കൂളുകൾക്ക് രണ്ടാം ദിവസവും അവധി

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാൻ്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചിയിൽ രണ്ടാം ദിവസവും എഴാം ക്ലാസ് വരെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുന്‍കരുതലിൻ്റെ ഭാഗമായാണ് തുടർച്ചയായ രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ചത്.

Fire at Brahmapuram waste treatment plant  Brahmapuram  Brahmapuram fire  ബ്രഹ്‌മപുരം  കൊച്ചി  മാലിന്യ സംസ്‌കരണ പ്ലാൻ്റില്‍ ഉണ്ടായ തീപിടിത്ത  ണ്ടാം ദിവസവും എഴാം ക്ലാസ് വരെ സ്‌കൂളുകൾക്ക് അവധി  brahmapuranm fire latest update  kerala fire  waste treatment plant kerala fire  ernakulam fire  kochi fire  ernakulam fire
‘ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാൻ്റിലെ തീപ്പിടിത്തം’ എഴാം ക്ലാസ് വരെ സ്‌കൂളുകൾക്ക് രണ്ടാം ദിവസവും അവധി

എറണാകുളം: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാൻ്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചിയിൽ രണ്ടാം ദിവസവും എഴാം ക്ലാസ് വരെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികള്‍, കിൻ്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെൻ്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്‌ഡഡ്, അണ്‍ എയ്‌ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അവധി ബാധകമാണ്.

ഹെലികോപ്‌ടറുകള്‍ നിന്ന് വെള്ളം സ്പ്രേചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്‌ച മുതല്‍ :ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീയണച്ചുവെങ്കിലും പുക പടരുന്ന സാഹചര്യത്തിലാണ് വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. അവധി പ്രൈമറി ക്ലാസുകൾക്ക് മാത്രം നൽകിയതിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു വരുന്നുണ്ട്. മാലിന്യ പ്ലാൻ്റിലെ പുക നിയന്ത്രിക്കാൻ വ്യോമസേനയുടെ ഹെലികോപ്‌ടറുകള്‍ നിന്ന് വെള്ളം സ്പ്രേചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്‌ച മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്‌ടര്‍ ഡോ. രേണു രാജ് അറിയിച്ചു. വ്യോമസേനയുടെ സൊലൂര്‍ സ്റ്റേഷനില്‍ നിന്നുളള ഹെലികോപ്‌ടറുകളാണ് മുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് ഉപയോഗിക്കുക.

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തിലെ തീ പൂര്‍ണ്ണമായി അണയ്ക്കാന്‍ കഴിഞ്ഞെങ്കിലും മാലിന്യത്തിൻ്റെ അടിയില്‍ നിന്ന് ഉയരുന്ന പുക നിയന്ത്രണാതീതമായി പടരുന്നത് തുടരുകയാണ്. ഇത് ശമിപ്പിക്കുന്നതിന് നാലു മീറ്റര്‍ വരെ താഴ്‌ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വലിയ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. 30 ഫയര്‍ ടെന്‍ഡറുകളും 125 അഗ്‌നിരക്ഷാ സേനാംഗങ്ങളുമാണ് നിലവില്‍ സേവനരംഗത്ത് പ്രവർത്തിക്കുന്നത്. ഒരു മിനിറ്റില്‍ 60000 ലിറ്റര്‍ വെള്ളമാണ് പമ്പ് ചെയ്യുന്നത്. ഇതിനു പുറമേ നേവിയുടെ എയര്‍ ഡ്രോപ്പിംഗ് ഓപ്പറേഷന്‍ ചൊവ്വാഴ്‌ചയും തുടരും. കഴിഞ്ഞ അഞ്ചു ദിവസമായി തീയണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അനേകം ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടിയും നാളെ തുടങ്ങും. ഇതിനുനവേണ്ടി ചൊവ്വാഴ്‌ച എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമെത്തി ബ്രഹ്മപുരത്ത് ക്യാംപ് ചെയ്‌ത് ജീവനക്കാർക്ക് വൈദ്യപരിശോധന ഉറപ്പാക്കും.

വായുവിൻ്റെ ഗുണനിലവാരമ മെച്ചപ്പെട്ടു: വായുവിൻ്റെ ഗുണനിലവാരവുമായി ബന്ധപ്പട്ട് ആശങ്കപ്പെടേണ്ടതില്ലന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് പുകയുടെ തീവ്രത കുറഞ്ഞു വരുന്നുണ്ട്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് വൈറ്റില സ്റ്റേഷനില്‍ 146, എലൂര്‍ സ്റ്റേഷനില്‍ 92 മാണ് പി.എം. തോത് കാണിക്കുന്നത്. നിലവില്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ട സാഹചര്യമില്ലങ്കിലും മുന്‍കരുതലിൻ്റെ ഭാഗമായി ശ്വാസകോശ രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം ആവർത്തിച്ച് അറിയിച്ചു.. തിങ്കളാഴ്‌ച രാത്രിയും പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും.

Also read:ബ്രഹ്മപുരം പ്ലാന്‍റില്‍ വീണ്ടും തീ പടര്‍ന്നു; നേവിയുടെ സഹായം തേടി കോര്‍പറേഷന്‍

അതേ സമയം കൊച്ചി നഗരത്തിലെ മാലിന്യ നീക്കം താൽക്കാലികമായി നിലച്ചിരിക്കുകയാണ്. വീടുകൾ, ഫ്ലാറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യ നീക്കം വ്യാഴാഴ്‌ച മുതലാണ് നിലച്ചത്. ഇതും നഗരത്തിൽ പുതിയ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. വീടുകളിലും ഫ്ലാറ്റുകളിലും മാലിന്യം കെട്ടി കിടക്കുന്നത് ദുർഗന്ധത്തിനും, ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാവുകയാണ്. ഇന്ന് മാലിന്യ നീക്കത്തിന് താൽക്കാലിക ബധൽ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചിരുന്നു. ഇതിനു വേണ്ടി ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തിയതായും വ്യക്തമാക്കിയിരുന്നു. എന്നിരുലും ഇന്നും മാലിന്യ ശേഖരണം തുടങ്ങിയിട്ടില്ല.

കോർപ്പറേഷൻ്റെ മാലിന്യ സംസ്‌കരണ കേന്ദ്രമായ ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ കഴിഞ്ഞ വ്യാഴാഴ്‌ച്ച വൈകുന്നേരം നാലു മണിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക്ക് മാലിന്യം കൂട്ടിയിട്ടിരുന്ന ഭാഗത്ത് തീപിടിത്തമുണ്ടായത് മൂലം വിഷപുക പടരുകയായിരുന്നു.

ABOUT THE AUTHOR

...view details