എറണാകുളം: ഭൂതത്താൻകെട്ട് ജലാശയത്തിന് കുറുകെ നിർമിച്ച അനധികൃത ബണ്ട് ബുധനാഴ്‌ച വൈകുന്നേരത്തോടെ പൊളിച്ചു നീക്കാൻ ജില്ലാകലക്ടർ എസ്.സുഹാസ് തഹസിൽദാർക്ക് നിർദേശം നൽകി. കീരംപാറ പഞ്ചായത്തിലെ ഒന്നാം വാർഡിൽ തെക്കു മേൽ വെള്ളം കെട്ടുചാൽ ചന്തുരുത്തിച്ചാൽ ബണ്ട് അനധികൃത നിർമാണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
ഭൂതത്താന്‍കെട്ടിന് കുറുകെ നിര്‍മിച്ച ബണ്ട് പൊളിച്ചു നീക്കാന്‍ നിര്‍ദേശം നല്‍കി കലക്ടര്‍ - s suhas
കീരംപാറ പഞ്ചായത്തിലെ ഒന്നാം വാർഡിൽ തെക്കു മേൽ വെള്ളം കെട്ടുചാൽ ചന്തുരുത്തിച്ചാൽ ബണ്ട് അനധികൃത നിർമാണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി
![ഭൂതത്താന്‍കെട്ടിന് കുറുകെ നിര്‍മിച്ച ബണ്ട് പൊളിച്ചു നീക്കാന്‍ നിര്‍ദേശം നല്‍കി കലക്ടര്‍ ഭൂതത്താന്‍കെട്ട് ബണ്ട് ബണ്ട് നിര്‍മാണം എസ് സുഹാസ് എറണാകുളം ജില്ലാ കലക്ടര്‍ bhoothathan kettu s suhas ernakulam district collector](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6043169-673-6043169-1581485314734.jpg)
അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടന്ന സ്ഥലം സന്ദർശിച്ച ശേഷം ഡിഎഫ്ഒ എസ്. ഉണ്ണികൃഷ്ണൻ, പെരിയാർവാലി അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബേസിൽ പോൾ, തഹസിൽദാർ റെയ്ച്ചൽ കെ.വർഗീസ്, കോതമംഗലം സിഐ ടി.എ.യൂനുസ് എന്നിവരുമായി തട്ടേക്കാട് ഐബിയിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് നിര്‍മാണം പൊളിച്ചുനീക്കല്‍ വേഗത്തിലാക്കാൻ കലക്ടര്‍ നിര്‍ദേശം നല്‍കിയത്.
കാച്ച്മെൻ്റ് ഏരിയയുടെ ഇരു വശവും വനംവകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള വനഭൂമിയും അക്വേഷ്യ പ്ലാന്‍റുമാണ്. കാച്ച്മെൻ്റ് ഏരിയയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് വെള്ളക്കെട്ടിലൂടെ മറുകര കടക്കാൻ ചെറിയൊരു ബണ്ട് നിലവിലുണ്ടായിരുന്നു. വനഭൂമിക്ക് സമീപത്തായി കുടിയേറ്റ ഭൂമിയിലേക്ക് കടക്കുന്നതിനും ഈ ബണ്ട് തന്നെയായിരുന്നു ആശ്രയം. എന്നാൽ വാഹനങ്ങൾ കടത്തികൊണ്ട് പോകുവാൻ ഇതുവഴി കഴിയുമായിരുന്നില്ല. ഇതിനെ മറികടക്കുവാൻ പെരിയാർ വാലി പഞ്ചായത്ത് അധികാരികളുടെ ഒത്താശയോടെ 50 മീറ്റർ നീളമുള്ള ബണ്ട് അഞ്ച് മീറ്റർ വീതിയാക്കി മാറ്റി മണ്ണിട്ട് ഉയർത്തുകയായിരുന്നു. പ്ലാന്‍റേഷന്‍ വഴി കടന്ന് വരുന്ന വാഹനങ്ങൾക്ക് ബണ്ട് വഴി വനത്തിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കും. അനധികൃത നിർമാണം സംബന്ധിച്ച വാർത്ത പുറത്ത് വന്നതോടെ കലക്ടർ സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കാൻ തഹസിൽദാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റണം. മണ്ണ് നീക്കം ചെയ്യുന്നതിന് ഉദ്യോഗസ്ഥർക്കും മറ്റും മതിയായ പൊലീസ് സംരക്ഷണം ഒരുക്കണം. കലക്ടറുടെ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദേശമുണ്ട്.