കേരളം

kerala

ETV Bharat / state

കൊവിഡ് ചികിത്സക്ക് അമിത ചാർജ് ഈടാക്കി ആശുപത്രി; ഇൻഷൂറൻസ് നല്‍കാനാവില്ലെന്ന് കമ്പനി - covid treatment ernakulam news

കൊവിഡ് ചികിത്സക്കായി എടുത്ത ക്യാഷ്‌ലൈസ്സ് ഇൻഷൂറൻസ് പോളിസി അനുവദിച്ച് തരുന്നില്ലെന്ന ആക്ഷേപവുമായി കൊവിഡ് മുക്തനായ പരാതിക്കാരൻ. എന്നാൽ ആശുപത്രി അമിത ചാർജ്‌ ഈടാക്കുകയാണെന്ന് ഇൻഷൂറൻസ് കമ്പനി.

കൊവിഡ് ചികിത്സക്ക് ഇൻഷൂറൻസ് പരിരക്ഷ  കൊവിഡ് ചികിത്സ ഇൻഷൂറൻസ് വാർത്ത  കൊവിഡ് ചികിത്സക്ക് അമിത തുക ഈടാക്കുന്നു  കൊവിഡ് ചികിത്സ വാർത്ത  ഇൻഷൂറൻസ് കമ്പനി വാർത്ത  എറണാകുളം തട്ടിപ്പ് വാർത്ത  നിർമല മെഡിക്കൽ സെന്‍റർ വാർത്ത  Nirmala medical cenre news  isurance company news  covid treatment news  ernakulam covid treatment news  insurance news  covid treatment ernakulam news  isurance fraud news
കൊവിഡ് ചികിത്സ ഈൻഷൂറൻസിൽ തട്ടിപ്പെന്ന് ആരോപണം; ആശുപത്രി അമിത ചാർജ് ഈടാക്കിയെന്ന് കമ്പനി

By

Published : May 27, 2021, 7:39 AM IST

Updated : May 27, 2021, 8:04 AM IST

എറണാകുളം:കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ ഭീമമായ തുക ഈടാക്കുന്നതിനൊപ്പം ഇൻഷുറൻസിന്‍റെ പേരിലും തട്ടിപ്പെന്ന് ആക്ഷേപം. മൂവാറ്റുപുഴ മാറാടി സ്വദേശി ബിജുമോൻ കുര്യാക്കോസാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. പനിയും തലവേദനയും അനുവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ബിജുമോൻ പത്ത് ദിവസം കഴിഞ്ഞിട്ട് അസുഖം മാറാത്ത അവസ്ഥയിലാണ് സെപ്റ്റംബർ 22ന് മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്‍ററിൽ ചികിത്സക്കെത്തിയത്. ഡോക്‌ടറുടെ നിർദേശ പ്രകാരം അഡ്‌മിറ്റാകുകയും തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ പോസിറ്റീവ് ആകുകയുമായിരുന്നു.

കൊവിഡ് ചികിത്സക്ക് അമിത ചാർജ് ഈടാക്കി ആശുപത്രി

കൊവിഡ് ചികിത്സക്ക് മാത്രമായാണ് ബിജുമോൻ സ്റ്റാർ ഹെൽത്ത് കമ്പനിയുടെ ക്യാഷ്‌ലെസ്സ് ഇൻഷൂറൻസ് എടുത്തത്. ആറ് ദിവസത്തെ ചികിത്സക്ക് ശേഷം ഡിസ്‌ചാർജ് ആകുമ്പോൾ ബിൽ 48064 രൂപയായി. എന്നാൽ ആശുപത്രി അധികൃതർ കാർഡ് വാങ്ങാതിരിക്കുകയും ഡിസ്ചാർജ് സമ്മറി ഇൻഷൂറൻസ് കമ്പനിക്ക് അയച്ച് കൊടുത്താൽ മതിയെന്നും പറഞ്ഞു. ആകെ ബില്ലിൽ നിന്ന് ആറ് ദിവസത്തെ പിപിഇ കിറ്റിനായി 27520 രൂപ ആശുപത്രി ഈടാക്കിയിട്ടുണ്ട്. എന്നാൽ ചികിത്സക്ക് ശേഷം ബിജുമോൻ ഇൻഷൂറൻസ് കമ്പനിയെ സമീപിച്ചെങ്കിലും കമ്പനി കൈമലർത്തി. ഹോം ക്വാറന്‍റൈനിൽ കഴിയാനുള്ള അസുഖം മാത്രമേ ബിജുമോന് ഉള്ളൂ എന്നാണ് കമ്പനിവാദം.

ആശുപത്രി ഡോളൊ മരുന്ന് മാത്രമാണ് നൽകിയതെന്നും അതുകൊണ്ട് ആശുപത്രിയുടെ തുക നൽകാനാകില്ലന്നും ഇൻഷുറൻസ് കമ്പനി പറയുന്നു. ഇൻഷുറൻസ് കമ്പനിയുടെ പണം തട്ടാൻ ആശുപത്രികൾ അനാവശ്യ ബിൽ ഇടുന്നതായി ഇൻഷുറൻസ് കമ്പനി ആരോപിച്ചു. എന്നാൽ ഇൻഷൂറൻസ് കമ്പനി ഇത്തരത്തിൽ ചികിത്സയിലുള്ള ആളുകൾക്ക് പണം നൽകാൻ അർഹതയില്ലെന്നാരോപിച്ച് ഒഴിവാക്കുകയാണെന്നും കമ്പനിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ആശുപത്രി അധികൃതർ മറുപടി നൽകി.

ആശുപത്രി അധികൃതരും ഇൻഷൂറൻസ് കമ്പനിയും തമ്മിലുള്ള ഒത്തുകളിയാണിതെന്നും രണ്ട് പേരും ചേർന്ന് തന്നെ ചതിക്കുകയാണെന്നും ബിജുമോൻ ആരോപിച്ചു. സംഭവത്തിൽ എറണാകുളത്തെ ഇൻഷുറൻസ് ഓംബുഡ്സ്മാന് പരാതി നൽകിയിരിക്കുകയാണ് ബിജുമോൻ.

ALSO READ:കൊവിഡിന്‍റെ ഉറവിടം തേടി യുഎസ്; റിപ്പോര്‍ട്ട് 90 ദിവസത്തിനകം

Last Updated : May 27, 2021, 8:04 AM IST

ABOUT THE AUTHOR

...view details