കേരളം

kerala

ETV Bharat / state

ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ മോഷണകേസ്: വിചാരണക്കോടതിയോട് റിപ്പോർട്ട് തേടി ഹൈക്കോടതി

അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേസിന്‍റെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാൻ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയ്‌ക്ക്‌ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ നിർദേശം

By

Published : Jul 29, 2022, 1:41 PM IST

antony raju case High court intervened  High court intervention in case against antony raju  ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ മോഷണകേസ്  തൊണ്ടിമുതൽ മോഷണകേസിൽ ഹൈക്കോടതി ഇടപെടൽ  മന്ത്രി ആന്‍റണി രാജു കേസ് പുതിയ വാർത്ത  antony raju case High Court seeks report from trial court  minister antony raju case latest updates
ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ മോഷണകേസ്: വിചാരണക്കോടതിയോട് റിപ്പോർട്ട് തേടി ഹൈക്കോടതി

എറണാകുളം: മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണകേസിൽ ഹൈക്കോടതി ഇടപെടൽ. വിചാരണക്കോടതിയോട് ഹൈക്കോടതി സിംഗിൾ ബെഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ടു. അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേസിന്‍റെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാനാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയ്‌ക്ക്‌ സിംഗിൾ ബെഞ്ചിന്‍റെ നിർദേശം.

കേസിന്‍റെ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന ഹർജി ഹൈക്കോടതി രണ്ടാഴ്‌ചയ്‌ക്ക്‌ ശേഷം പരിഗണിക്കാനായി മാറ്റി. മന്ത്രി പ്രതിയായ തൊണ്ടിമുതൽ മോഷണ കേസിൽ ഇടപെട്ടിട്ടില്ലെന്നും, ഇതുപോലെ നിരവധി കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നുമാണ് വിചാരണ നടപടികൾ വൈകുന്നത് ചോദ്യം ചെയ്‌തുള്ള ഹർജി പരിഗണിക്കവേ സർക്കാർ ഹൈക്കോടതിയിൽ നൽകിയ വിശദീകരണം.

ഇത്തരം സ്വകാര്യ ഹർജികൾ അനുവദിച്ചാൽ നിരവധി പേർ ഇനിയും കോടതിയെ സമീപിക്കും. കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷി നൽകിയ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും സർക്കാർ വാദിച്ചു. കൂടാതെ വിചാരണ നടപടി സംബന്ധിച്ചുള്ള കാര്യങ്ങൾ കീഴ്‌ക്കോടതിയിൽ നിക്ഷിപ്‌തമാണ്. ഇത്തരം കേസിൽ സ്വകാര്യ ഹർജികൾ പാടില്ല എന്ന് സുപ്രീംകോടതി വിധി ഉണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടികാട്ടി.

READ MORE:'എന്തുകൊണ്ട് വിചാരണ ഇത്രകാലം നീണ്ടുപോയി?'; മന്ത്രി ആന്‍റണി രാജുവിനെതിരായ കേസില്‍ ഹൈക്കോടതി

അതേസമയം മൂന്നാം കക്ഷിക്ക് മറ്റ് താത്‌പര്യമുണ്ടാകാം എങ്കിലും, ചൂണ്ടിക്കാണിച്ച കാര്യങ്ങൾ അവഗണിക്കാനാകുമോയെന്ന് ഹൈക്കോടതി സർക്കാരിനോട് മറുചോദ്യമുന്നയിച്ചു. ഹർജി നിലനിൽക്കുമോ എന്നത് വിശദമായി പരിഗണിക്കാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി വിചാരണക്കോടതിയോട് റിപ്പോർട്ട് തേടുകയായിരുന്നു.

1990 ഏപ്രിലിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അടിവസ്‌ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ വിദേശിയെ പിടികൂടിയിരുന്നു. ഈ ലഹരിക്കേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടി അന്ന് തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരുന്ന ആന്‍റണി രാജു തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നാണ് കേസ്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details