കേരളം

kerala

നടി ആക്രമണം: ദിലീപ്‌ അടക്കമുള്ളവരുടെ ശബ്‌ദം തിരിച്ചറിഞ്ഞ്‌ മഞ്ജു വാര്യര്‍

By

Published : Apr 10, 2022, 12:19 PM IST

Manju Warrier statement: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്‌. ദിലീപ്‌ അടക്കമുള്ള പ്രതികളുടെ ശബ്‌ദ സാമ്പിളുകള്‍ മഞ്ജു തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

Manju Warrier statement  Actress attack investigation team  നടിയെ ആക്രമിച്ച കേസ്‌  ദിലീപ്‌ അടക്കമുള്ളവരുടെ ശബ്‌ദം തിരിച്ചറിഞ്ഞ്‌ മഞ്ജു വാര്യര്‍  Manju Warrier identified telephone conversation  മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്‌
നടിയെ ആക്രമിച്ച കേസ്‌; ദിലീപ്‌ അടക്കമുള്ളവരുടെ ശബ്‌ദം തിരിച്ചറിഞ്ഞ്‌ മഞ്ജു വാര്യര്‍

എറണാകുളം:നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്‌. ദിലീപ്‌ അടക്കമുള്ള പ്രതികളുടെ ശബ്‌ദ സാമ്പിളുകള്‍ മഞ്ജു തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് കേസിലെ പ്രധാന സാക്ഷി കൂടിയായ മഞ്ജു വാര്യരെ വിളിച്ചു വരുത്തിയത്

Manju Warrier identified telephone conversation: അന്വേഷണ സംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ വീണ്ടെടുത്ത ടെലിഫോൺ സംഭാഷണങ്ങൾ തിരിച്ചറിയുന്നതിന് കൂടിയായിരുന്നു മഞ്ജു വാര്യരെ വിളിച്ചു വരുത്തിയത്‌. ദിലീപ്, സുരാജ് ഉൾപ്പടെയുള്ള പ്രതികളുടെ ശബ്‌ദം മഞ്ജു വാര്യർ തിരിച്ചറിഞ്ഞതായാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ഡിവൈഎസ്‌പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്‌. നാല്‌ മണിക്കൂര്‍ വരെ മൊഴിയെടുപ്പ്‌ നീണ്ടുനിന്നു.

Manju Warrier statement: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെ കുറിച്ച് ആദ്യം സംശയമുന്നയിച്ചത് മഞ്ജു വാര്യര്‍ ആയിരുന്നു. മഞ്ജുവിൽ നിന്നും ആവശ്യമെങ്കിൽ ഇനിയും വിവരങ്ങൾ തേടും. കൊച്ചിയിലെ ഹോട്ടലിൽ വെച്ചായിരുന്നു ക്രൈംബ്രാഞ്ച് സംഘം രഹസ്യമായി മഞ്ജു വാര്യരിൽ നിന്ന് വിരങ്ങൾ തേടിയത്. നാളെ കാവ്യ മാധവനെ ഇതേ കേസിൽ ചോദ്യം ചെയ്യാനിരിക്കെയാണ് മഞ്ജുവിന്‍റെ മൊഴി രേഖപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്.

കേസില്‍ ദിലീപിന് കുരുക്കായി കൂടുതല്‍ ശബ്‌ദ രേഖകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ദിലീപും സുഹൃത്ത്‌ ബൈജു ചെങ്ങാമനാടും തമ്മില്‍ നടന്നതെന്ന്‌ കരുതപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്‌. ഇത്‌ താന്‍ അനുഭവിക്കേണ്ട ശിക്ഷയല്ലെന്നും ഒരു സ്‌ത്രീ അനുഭവിക്കേണ്ടത്‌ ആയിരുന്നുവെന്നും സംഭാഷണത്തില്‍ പറയുന്നു.

'ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ്‌ അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മള്‍ രക്ഷിച്ച്‌ രക്ഷിച്ച്‌ കൊണ്ടു പോയിട്ട്‌ ഞാന്‍ ശിക്ഷിക്കപ്പെട്ടു' -എന്നാണ് ശബ്‌ദ സന്ദേശം. ഈ സംഭാഷണം 2017ല്‍ നടന്നതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ദിലീപിന്‍റെ ബാല്യകാല സുഹൃത്തുക്കളടക്കം 10 പേര്‍ ഈ ശബ്‌ദം തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഇത്‌ വ്യാജ ശബ്‌ദരേഖയാണെന്ന്‌ ദിലീപ്‌ അന്വേഷണ സംഘത്തോട്‌ പറഞ്ഞു. ക്രൈംബ്രാഞ്ച്‌ ഫോറന്‍സിക്‌ പരിശോധനയ്‌ക്ക്‌ അയച്ചെങ്കിലും ഫലം ലഭ്യമായിട്ടില്ല.

Also Read: Actress Attack Case | 'സാക്ഷികളെ നേരിട്ടുവിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു' ; ദിലീപിന്‍റെ അഭിഭാഷകര്‍ക്കെതിരെ ബാർ കൗൺസിലില്‍ പരാതി നല്‍കി അതിജീവിത

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ