ആലപ്പുഴ : കേരളത്തിന്‍റെ നെല്ലറയായ കുട്ടനാടൻ മേഖലയുടെ സമഗ്രവികസനത്തിനായി രണ്ടാം കുട്ടനാട് പാക്കേജ് ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്‍റെ നാലാം ബജറ്റിൽ രണ്ടാം കുട്ടനാട് പാക്കേജിനായി 2400 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കുട്ടനാട് പാക്കേജ് എന്നത് കുട്ടനാടൻ ജനതയുടെ തന്നെ വികാരമാണ്. ഒന്നാം കുട്ടനാട് പാക്കേജിൽ അപാകത ഉള്ളതുകൊണ്ടാണ് രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുന്നത്. ഇത്തരം അപാകതകൾ സൃഷ്ടിക്കുന്നത് ഉദ്യോഗസ്ഥവൃന്ദമാണെന്നും ഇതുമായി ബന്ധപ്പെട്ട ജനങ്ങൾക്കിടയിൽ ആശങ്കകൾ ഉണ്ടായിട്ടുണ്ടെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം എഎൻ പുരം ശിവകുമാർ പറയുന്നു. ഇത് ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
ബജറ്റിൽ രണ്ടാം കുട്ടനാട് പാക്കേജിന് 2400 കോടി രൂപ - കുട്ടനാടൻ മേഖല
ഒന്നാം കുട്ടനാട് പാക്കേജിൽ അപാകത ഉള്ളതുകൊണ്ടാണ് രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുന്നത്. ഇത്തരം അപാകതകൾ സൃഷ്ടിക്കുന്നത് ഉദ്യോഗസ്ഥവൃന്ദമാണെന്നും കേരളാ കോൺഗ്രസ് (എം) നേതാവ് എഎൻ പുരം ശിവകുമാർ

കുട്ടനാട്
ബജറ്റിൽ രണ്ടാം കുട്ടനാട് പാക്കേജിന് 2400 കോടി രൂപ
പ്രളയത്തെ അതിജീവിച്ച കുട്ടനാടിനെ സംരക്ഷിക്കാൻ വേണ്ടി നടത്തേണ്ട പ്രാരംഭ പ്രവർത്തനങ്ങളിൽ ഒന്നായ തോട്ടപ്പള്ളി സ്‌പിൽവേയുടെ വികസനത്തിന് പണം വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമേ കാർഷിക മേഖലയിലെ തൊഴിൽ ലഭ്യത ഉയർത്തുമെന്നും നെൽകൃഷി വികസനത്തിന് റോയൽറ്റി ഏർപ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
Last Updated : Feb 7, 2020, 10:29 PM IST