കേരളം

kerala

കയര്‍ വ്യവസായത്തെ സംരക്ഷിക്കാന്‍ നൂതന പദ്ധതികള്‍ വേണമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

വ്യവസായത്തിന്‍റെ നിലനില്‍പ്പിനായി കാലാനുസൃതമായ മാറ്റങ്ങളാണ് ആവശ്യം.

By

Published : Dec 4, 2019, 9:50 PM IST

Published : Dec 4, 2019, 9:50 PM IST

കയര്‍ വ്യവസായത്തെ സംരക്ഷിക്കാന്‍ നൂതന പദ്ധതികള്‍ വേണമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ  മന്ത്രി മേഴ്‌സിക്കുട്ടിയമ്മ  കയര്‍ വ്യവസായത്തെ സംരക്ഷിക്കാന്‍ നൂതന പദ്ധതികള്‍  മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ  കയര്‍ കേരള 2019  need policies for securing coir sector says mercykuttiyamma  alappuzha latest news
മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ആലപ്പുഴ: അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ മനസിലാക്കി കയര്‍ വ്യവസായത്തെ സംരക്ഷിക്കാനുള്ള നൂതന പദ്ധതികള്‍ നടപ്പാക്കണമെന്ന് മത്സ്യ-ഹാര്‍ബര്‍-കശുവണ്ടി വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കയര്‍ കേരള 2019 ന്‍റെ ഭാഗമായി “കയര്‍ രണ്ടാം പുനഃസംഘടന നേട്ടങ്ങളും ഭാവി വഴികളും” സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പരമ്പരാഗത കയര്‍ വ്യവസായ മേഖലയുടെ വികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വ്യവസായത്തിന്‍റെ നിലനില്‍പ്പിനായി കാലാനുസൃതമായ മാറ്റങ്ങളാണ് ആവശ്യം. കയര്‍ വ്യവസായത്തിന് പേരുകേട്ടിരുന്ന കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഈ വ്യവസായം ഇന്ന് വളരെ പരിതാപകരമായ അവസ്ഥയിലാണ്. കൊല്ലം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ ലക്ഷദ്വീപില്‍ നിന്നും നാളികേര ഉത്പ്പന്നങ്ങള്‍ കേരളത്തില്‍ എത്തിച്ചാല്‍ കയര്‍ വ്യവസായത്തിന് ഉപയോഗപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ധനം-കയര്‍ വകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക്ക് അധ്യക്ഷനായി. കയര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ. എന്‍. സായികുമാര്‍, കയര്‍ വികസന വകുപ്പ് ഡയറക്റ്റര്‍ എന്‍. പത്മകുമാര്‍, കയര്‍ഫെഡ് എംഡി സി. സുരേഷ്‌കുമാര്‍, വിവിധ കയര്‍ സഹകരണ സംഘങ്ങളിലെ ചെയര്‍മാന്‍ എന്നിവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details