സൂറിച്ച്: അന്താരാഷ്ട്ര ടൂർണമെന്‍റുകളുമായി ബന്ധപ്പെട്ട് ഫുട്‌ബോള്‍ താരങ്ങള്‍ നേരിടുന്ന ഓണ്‍ലൈന്‍ അധിക്ഷേപങ്ങളില്‍ കൂടുതലും ഹോമോഫോബിക് കമന്‍റുകളെന്ന് ഫിഫ റിപ്പോര്‍ട്ട്. യുറോ കപ്പ് (2020), അഫ്രിക്കന്‍ നേഷന്‍സ് കപ്പ് (2021) എന്നീ ടൂര്‍ണമെന്‍റുകളുടെ സെമി ഫൈനൽ, ഫൈനൽ ഘട്ടങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വന്ന കമന്‍റുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് 400,000ലധികം പോസ്റ്റുകളാണ് കണ്ടെത്തിയത്. 50 ശതമാനത്തില്‍ അധികം കളിക്കാർക്കും ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപം നേരിടുന്നതായാണ് കണ്ടെത്തല്‍. അതിൽ ഭൂരിഭാഗവും കളിക്കാരുടെ മാതൃരാജ്യത്തിൽ നിന്നുതന്നെയാണെന്നും പഠനം വ്യക്തമാക്കുന്നു.