കേരളം

kerala

ETV Bharat / sports

WPL | വെടിക്കെട്ട് ഷെഫാലി, 19 പന്തിൽ അർധ സെഞ്ച്വറി ; ഗുജറാത്തിനെതിരെ ഡൽഹിക്ക് 10 വിക്കറ്റ് ജയം - വെടിക്കെട്ട് ഷെഫാലി

ഗുജറാത്തിന്‍റെ 106 റണ്‍സ് വിജയ ലക്ഷ്യം ഷെഫാലി വർമയുടേയും, മെഗ് ലാന്നിങ്ങിന്‍റെയും ബാറ്റിങ് മികവിൽ വെറും 7.1 ഓവറിൽ വിക്കറ്റ് നഷ്‌ടം കൂടാതെ ഡൽഹി മറികടക്കുകയായിരുന്നു

WPL  Delhi Capitals beat Gujarat Giants  Delhi Capitals  Gujarat Giants  ഷെഫാലി  ഷെഫാലി വർമ  വനിത പ്രീമിയർ ലീഗ്  Womens Premier League  Shafali Verma  Shafali  മെഗ്‌ ലാന്നിങ്  Meg Lanning  മരിസാനെ കാപ്പ്  Marizanne Kapp  വെടിക്കെട്ട് ഷെഫാലി  ഗുജറാത്തിനെതിരെ ഡൽഹിക്ക് 10 വിക്കറ്റ് ജയം
ഗുജറാത്തിനെതിരെ ഡൽഹിക്ക് 10 വിക്കറ്റ് ജയം

By

Published : Mar 12, 2023, 7:16 AM IST

മുംബൈ:വനിത പ്രീമിയർ ലീഗിൽ ഷെഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ഗുജറാത്ത് ജയന്‍റ്‌സിനെതിരെ 10 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. ഗുജറാത്തിന്‍റെ 106 റണ്‍സ് വിജയ ലക്ഷ്യം 7.1 ഓവറിൽ വിക്കറ്റ് നഷ്‌ടം കൂടാതെ ഡൽഹി മറികടക്കുകയായിരുന്നു. 28 പന്തിൽ 76 റണ്‍സ് നേടിയ ഷെഫാലി വർമയുടെ തകർപ്പൻ ഇന്നിങ്‌സാണ് ഡൽഹിക്ക് അനായാസ ജയം നേടിക്കൊടുത്തത്.

ഗുജറാത്തിന്‍റെ ചെറിയ സ്‌കോർ പിന്തുടർന്നിറങ്ങിയ ഡൽഹിക്കായി ഓപ്പണർമാരായ ഷെഫാലിയും ക്യാപ്‌റ്റൻ മെഗ്‌ ലാന്നിങ്ങും സ്വപ്‌നതുല്യമായ ഇന്നിങ്‌സാണ് പടുത്തുയർത്തിയത്. ഗുജറാത്ത് ബോളർമാരെ ഒരു ദാക്ഷിണ്യവും കൂടാതെ തലങ്ങും വിലങ്ങും പായിച്ച് ഷെഫാലി ഉഗ്രരൂപം പുറത്തുകാട്ടി. വെറും 19 പന്തിൽ നിന്ന് താരം തന്‍റെ അർധ സെഞ്ച്വറി പൂർത്തിയാക്കി. ഇതോടെ വനിത പ്രീമിയർ ലീഗിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറി എന്ന നേട്ടവും ഷെഫാലി സ്വന്തമാക്കി.

താരത്തിന് മികച്ച പിന്തുണയുമായി ക്യാപ്‌റ്റൻ മെഗ് ലാന്നിങും ഉറച്ചുനിന്നതോടെ സ്‌കോർ അതിവേഗം ഉയർന്നു. 87 റണ്‍സാണ് പവർ പ്ലേയിൽ ഇരുവരും സ്വന്തമാക്കിയത്. മത്സരം അവസാനിക്കുമ്പോൾ 28 പന്തിൽ നിന്ന് അഞ്ച് സിക്‌സുകളുടേയും 10 ഫോറുകളുടേയും അകമ്പടിയോടെ 76 റണ്‍സായിരുന്നു ഷെഫാലിയുടെ സമ്പാദ്യം. 15 പന്തിൽ 3 ഫോറുകളുമായി 21 റണ്‍സ് നേടി മെഗ്‌ ലാന്നിങ്ങും പുറത്താകാതെ നിന്നു.

എറിഞ്ഞിട്ട് മരിസാനെ കാപ്പ്: നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഗുജറാത്ത് ജയന്‍റ്‌സിന് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 105 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറിൽ 15 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റ് നേടിയ മരിസാനെ കാപ്പാണ് ഗുജറാത്ത് ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്. ശിഖ പാണ്ഡെ മൂന്ന് വിക്കറ്റും നേടി. 37 പന്തിൽ 32 റണ്‍സ് നേടിയ കിം ഗാർത്തിന് മാത്രമാണ് ഗുജറാത്ത് നിരയിൽ അൽപനേരമെങ്കിലും പിടിച്ചുനിൽക്കാനായത്.

മികച്ച സ്കോർ കണ്ടെത്താമെന്ന പ്രതീക്ഷയോടെ ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്‌റ്റൻ സ്‌നേഹ റാണയുടെ തീരുമാനം തെറ്റുന്ന കാഴ്‌ചയാണ് മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ കാണാനായത്. ആദ്യ റണ്‍സ് സ്വന്തമാക്കുന്നതിന് മുന്നേ തന്നെ ഓപ്പണർ സബ്ബിനേനി മേഘ്നയെ മരിസാനെ കാപ്പ് തിരികെ അയച്ചു. തൊട്ടുപിന്നാലെ മറ്റൊരു ഓപ്പണർ ലോറ വോൾവാർഡിനെയും(1) മരിസാനെ കാപ്പ് കൂടാരം കയറ്റി.

തൊട്ടടുത്ത പന്തിൽ തന്നെ ആഷ്‌ലി ഗാർഡ്‌നറെക്കൂടി പുറത്താക്കി മറിസാനെ കാപ്പ് ഗുജറാത്തിനെ ഞെട്ടിച്ചു. ഇതോടെ 2.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 9 റണ്‍സ് എന്ന നിലയിലായി ഗുജറാത്ത്. തുടർന്നിറങ്ങിയ ദയാലാൻ ഹേമലതയെ(5) പുറത്താക്കി ശിഖ പാണ്ഡെയും വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കം കുറിച്ചു.

പിന്നാലെ ഹർലീൻ ഡിയോളിനെയും(20) മരിസാനെ കാപ്പ് മടക്കി അയച്ചു. തന്‍റെ തൊട്ടടുത്ത ഓവറിൽ തന്നെ സുഷ്‌മ വർമയേയും(2) പുറത്താക്കി മരിസാനെ കാപ്പ് തന്‍റെ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. ഇതോടെ 7 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 33 എന്ന നിലയിൽ ഗുജറാത്ത് തകർച്ചയിലേക്ക് വീണു.

എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച ജോർജിയ വെയർഹാം, കിം ഗാർത്ത് എന്നിവർ ചേർന്ന് ഗുജറാത്തിന്‍റെ സ്‌കോർ മെല്ലെ ഉയർത്തി. ഇതിനിടെ 12-ാം ഓവറിൽ ജോർജിയ വെയർഹാമാന്‍റെ (22) വിക്കറ്റ് നഷ്‌ടപ്പെട്ടു. എന്നാൽ ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറു വശത്ത് നിലയുറപ്പിച്ച കിം ഗാർത്ത് ഗുജറാത്തിനെ വൻ നാണക്കേടിൽ നിന്ന് കരകയറ്റുകയായിരുന്നു.

ഇതിനിടെ തനുജ കാണ്‍വാർ(13), സ്‌നേഹ റാണ(2) എന്നിവരെ ശിഖ പാണ്ഡെ പുറത്താക്കി. കിം ഗാർത്ത് 37 പന്തിൽ മൂന്ന് ഫോറുകൾ ഉൾപ്പടെ 32 റണ്‍സുമായും മാനസി ജോഷി 5 റണ്‍സുമായും പുറത്താകാതെ നിന്നു. വിജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റുമായി ഡൽഹി രണ്ടാം സ്ഥാനത്ത് തുടരുന്നു.

ABOUT THE AUTHOR

...view details