കേരളം

kerala

By ETV Bharat Kerala Team

Published : Sep 9, 2023, 4:07 PM IST

ETV Bharat / sports

Team India playing XI mohammed-shami| സിറാജും ശാർദുലും ഇല്ലെങ്കിലും കുഴപ്പമില്ല, ഷമിയില്ലാതെ പാകിസ്ഥാന് എതിരെ ഇറങ്ങരുതെന്ന് ഹർഭജൻ

asia cup 2023 india vs pakistan Harbhajan Singh on Mohammed Shami മുഹമ്മദ് ഷമിയുടെ പരിചയസമ്പത്ത് ഒരിക്കലും വാങ്ങാന്‍ കഴിയുന്നതല്ലെന്ന് ഹര്‍ഭജന്‍ സിങ്.

India vs Pakistan  Asia Cup 2023  Harbhajan Singh  Mohammed Shami  Jasprit Bumrah  Shardul Thakur  Harbhajan Singh on Mohammed Shami  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  മുഹമ്മദ് ഷമി  ഇന്ത്യ vs പാകിസ്ഥാന്‍  മുഹമ്മദ് ഷമി  ജസ്‌പ്രീത് ബുംറ  മുഹമ്മദ് സിറാജ്  ഹര്‍ഭജന്‍ സിങ്
Harbhajan Singh Wants Mohammed Shami in Indian playing XI

മുംബൈ:ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ പാകിസ്ഥാന് എതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലെ ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ വെറ്ററന്‍ പേസര്‍ പേസര്‍ മുഹമ്മദ് ഷമിയ്‌ക്ക് (Mohammed Shami) ഇടം ലഭിച്ചിരുന്നില്ല. ജസ്‌പ്രീത് ബുംറ (Jasprit Bumrah), മുഹമ്മദ് സിറാജ് (Mohammed Siraj) എന്നിവരോടൊപ്പം മൂന്നാം പേസറായി ശാര്‍ദുല്‍ താക്കൂറായിരുന്നു (Shardul Thakur ) ടീമിലെത്തിയത്. ഷമിയെ പുറത്തിരുത്തിയ മാനേജ്‌മെന്‍റിന്‍റെ തീരുമാനം ബാറ്റിങ് ഡെപ്‌ത്ത് കൂട്ടാനായിരുന്നു എന്നാണ് പൊതുവെ സംസാരം.

മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ്ങിന് ശേഷം മഴ കളിച്ചതോടെ ഇന്ത്യന്‍ ബോളിങ് യൂണിറ്റ് പരീക്ഷിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ടൂര്‍ണമെന്‍റിന്‍റെ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലൂടെ വീണ്ടും ഇന്ത്യ-പകിസ്ഥാന്‍ (India vs Pakistan) ടീമുകള്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. മത്സരത്തില്‍ മുഹമ്മദ് ഷമിയ്‌ക്ക് അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ് (Harbhajan Singh Wants Mohammed Shami in Indian playing XI against Pakistan).

മുഹമ്മദ് സിറാജിനേക്കാള്‍ പ്ലേയിങ് ഇലവനില്‍ വേണ്ടത് മുഹമ്മദ് ഷമിയാണെന്നും ഷമിയുടെ പരിചയസമ്പത്ത് ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് ഹര്‍ഭജന്‍ സിങ് (Harbhajan Singh on Mohammed Shami) പറയുന്നത്. "പാകിസ്ഥാനെതിരെ തീര്‍ച്ചയായും മുഹമ്മദ് ഷമി കളിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. പരിചയസമ്പത്ത് ഒരിക്കലും വാങ്ങാന്‍ കഴിയുന്നതല്ല.

ഷമിയെപ്പോലെ പരിചയസമ്പന്നനായ ഒരു കളിക്കാരൻ പുറത്ത് ഇരിക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സിറാജിന് മുമ്പ് ഷമിയുണ്ടാവണം. ഇനി സിറാജിനെ കളിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ശാർദുൽ താക്കൂറിൽ നിന്നുള്ള ബാറ്റിങ് പ്രതീക്ഷിക്കരുത്.

ടീമിലെ ഏഴാം നമ്പര്‍ വരെ ബാറ്റ് ചെയ്യാന്‍ കഴിവുള്ള കളിക്കാരാണുള്ളത്. നിങ്ങളുടെ ബാറ്റർമാരോട് റൺസ് സ്കോർ ചെയ്യാൻ പറയൂ. അവര്‍ക്ക് 260 റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍, പ്രതിരോധിക്കേണ്ടത് ബോളർമാരുടെ ഉത്തരവാദിത്തമാണ്"- ഹര്‍ഭജന്‍ സിങ് (Harbhajan Singh) പറഞ്ഞു.

റണ്‍സിനായി വാലറ്റത്ത് ശാര്‍ദുല്‍ താക്കൂറിനെ ആശ്രയിക്കുന്നതിന് പകരം ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തണമെന്നും ഹര്‍ഭജന്‍ സിങ് കൂട്ടിച്ചേര്‍ത്തു. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് താരത്തിന്‍റെ പ്രതികരണം.

ALSO READ: Babar Azam On Pakistan Pace Unit 'വലിയ മത്സരങ്ങളും ടൂർണമെന്‍റുകളും അവരാണ് വിജയിപ്പിക്കുന്നത്'; പാക് പേസ് യൂണിറ്റിനെക്കുറിച്ച് ബാബര്‍ അസം

ഇന്ത്യൻ സ്‌ക്വാഡ് (Asia Cup 2023 India Squad): രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, തിലക് വർമ, ഇഷാൻ കിഷൻ, രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ്, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, വിരാട് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).

പാകിസ്ഥാന്‍ സ്‌ക്വാഡ് (Asia Cup 2023 Pakistan Squad):ഇഫ്‌തിഖർ അഹമ്മദ്, ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഗ, ബാബർ അസം (ക്യാപ്റ്റൻ), ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), തയ്യബ് താഹിർ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, അബ്‌ദുല്ല ഷഫീഖ്, ഫഖർ സമാൻ, ഉസാമ മിർ, ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി.

ABOUT THE AUTHOR

...view details