ദുബായ്: ടി 20 ലോകകപ്പ് സൂപ്പർ 12ലെ അവസാന മത്സരത്തില്‍ നമീബിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ജയിക്കാൻ 133 റൺസ്. ടൂർണമെന്‍റില്‍ നിന്ന് പുറത്തായ ഇന്ത്യ മുൻ നിര താരങ്ങൾക്കൊന്നും വിശ്രമം നല്‍കാതെയാണ് ദുർബലരായ നമീബിയയ്ക്ക് എതിരെ ഇറങ്ങിയത്. മിസ്‌റ്ററി സ്‌പിന്നർ വരുൺ ചക്രവർത്തിക്ക് പകരം രാഹുല്‍ ചഹാർ വന്നത് മാത്രമാണ് ഇന്ത്യൻ ടീമിലെ മാറ്റം.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത നായകൻ വിരാട് കോലിയുടെ തീരുമാനം ശരിവെയ്ക്കും വിധമാണ് ഇന്ത്യൻ ബൗളർമാർ പന്തെറിഞ്ഞത്. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റൺസ് എടുക്കാനെ നമീബിയയ്ക്ക് കഴിഞ്ഞുള്ളൂ.