കേരളം

kerala

ODI WC Qualifier | വില്യംസിന് സെഞ്ച്വറി, സിംബാബ്‌വെന്‍ 'തേരോട്ടം'; പൊരുതി വീണ് ഒമാന്‍, സൂപ്പര്‍ സിക്‌സിലും ജയം തുടര്‍ന്ന് ആതിഥേയര്‍

By

Published : Jun 30, 2023, 7:00 AM IST

ഏകദിന ലോകകപ്പ് ക്വാളിഫയര്‍ സൂപ്പര്‍ സിക്‌സില്‍ ഒമാനെ സിംബാബ്‌വെ 14 റണ്‍സിന് പരാജയപ്പെടുത്തി.

ODI WC Qualifier  Zimbabwe vs Oman  r Zimbabwe vs Oman Match Result  ODI World Cup Qualifier  ODI World Cup Qualifier 2023  Sean Williams  Kashyap Prajapati  ഏകദിന ലോകകപ്പ് ക്വാളിഫയര്‍  സിംബാബ്‌വെ  ഒമാന്‍  സീന്‍ വില്യംസ്  കശ്യപ് പ്രജാപതി
ODI WC Qualifier

ഹരാരെ:ഏകദിന ലോകകപ്പ്‌ ക്വാളിഫയർ (ODI World Cup Qualifier) സൂപ്പർ സിക്‌സില്‍ ആവേശജയം സ്വന്തമാക്കി സിംബാബ്‌വെ. ക്വീൻസ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമാനെതിരെ 14 റൺസിന്‍റെ വിജയമാണ് ആതിഥേയർ നേടിയെടുത്തത്. സിംബാബ്‌വെ ഉയർത്തിയ 333 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഒമാന് 50 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 318 റൺസ് നേടാനെ സാധിച്ചുള്ളൂ. സിംബാബ്‌വെയ്ക്കായി സീൻ വില്യംസും (Sean Williams) ഒമാന് വേണ്ടി കശ്യപ് പ്രജാപതിയും (Kashyap Prajapati) സെഞ്ച്വറി നേടിയിരുന്നു.

മൂന്നാമനായ് ക്രീസിലെത്തിയ സീന്‍ വില്യംസിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് സിംബാബ്‌വെയ്‌ക്ക് 332 എന്ന കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 103 പന്ത് നേരിട്ട വില്യംസ് 142 റണ്‍സ് നേടി. സിക്കന്ദര്‍ റാസ (42), ലൂക്ക് ജോങ്‌വെ (47 നോട്ടൗട്ട്) എന്നിവരും ആതിഥേയര്‍ക്കായി മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു.

മറുപടി ബാറ്റിങ്ങില്‍, 333 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഒമാന് തുടക്കത്തിൽ തന്നെ ഓപ്പണർ ജതിന്ദർ സിങ്ങിനെ (2) നഷ്‌ടമായി. രണ്ടാം വിക്കറ്റിൽ ഒന്നിച്ച കശ്യപ് - ഇല്ല്യാസ് സഖ്യം റൺ ചേസിന് അടിത്തറപാകി. ഇരുവരും ചേർന്ന് 83 റൺസ് ആണ് കൂട്ടിച്ചേർത്തത്.

61 പന്തിൽ 45 റൺസ് നേടിയ അഖിബ് ഇല്ല്യാസിനെ മടക്കി സിക്കന്ദർ റാസയാണ് സിംബാബ്‌വെയ്ക്ക് ബ്രേക്ക്‌ ത്രൂ സമ്മാനിച്ചത്. പിന്നീട് നായകൻ സീഷാൻ മഖ്‌സൂദിനെ കൂട്ടുപിടിച്ചായിരുന്നു കശ്യപ് റൺസ് കണ്ടെത്തിയത്. എന്നാൽ മുപ്പത്തിയഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ കശ്യപ് പ്രജാപതിയെ വീഴ്ത്താൻ സിംബാബ്‌വെയ്ക്ക് സാധിച്ചു.

സെഞ്ച്വറി അടിച്ച കശ്യപിനെ ബ്ലെസ്സിങ് മുസരാബനി റാസയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. പ്രജാപതി പുറത്തായതിന് പിന്നാലെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി മത്സരം വരുതിയിലാക്കാൻ ആതിഥേയർക്കായി. 39-ആം ഓവറിലാണ് ഒമാന് നാലാം പ്രഹരമേക്കുന്നത്.

11 റൺസ് മാത്രം നേടിയ ഷോയ്ബ് ഖാനെ റിചാർഡ് എന്‍ഗാരവയാണ് പുറത്താക്കിയത്. നായകൻ സീഷാൻ മഖ്‌സൂദ് പരിക്കിനെ തുടർന്ന് തിരിച്ചുകയറിയപ്പോൾ ആയിരുന്നു ഷോയ്ബ് ക്രീസിലേക്കെത്തിയത്. സ്കോർ 248ൽ നിൽക്കെ വിക്കറ്റ് കീപ്പർ ബാറ്റർ നസീം ഖുഷിയെയും (12) അവർക്ക് നഷ്‌ടമായി.

ഇതോടെ ഒമാന്‍റെ കാര്യം പരുങ്ങലിൽ ആയി. പിന്നാലെ അടുത്തത്ത ഓവറുകളിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി സിംബാബ്‌വെ കളിയിൽ പിടി ഒന്നൂടി മുറുക്കി. 45-ാം ഓവറിൽ അയാൻ ഖാനെയും (47) അടുത്ത ഓവറിലെ ആദ്യപന്തിൽ കലിമുള്ളയെയും (1) ആണ് അവർക്ക് നഷ്‌ടപ്പെട്ടത്.

പിന്നീട് തകർത്തടിച്ച മുഹമ്മദ്‌ നദീം വിജയപ്രതിക്ഷ നൽകി. എന്നാൽ, നദീമിനെ പിന്തുണയ്ക്കാൻ ആരും ഉണ്ടായിരുന്നില്ല. സ്കോർ 294 ൽ നിൽക്കെ ഫയസ് ബട്ടും മടങ്ങി.

പിന്നാലെ നായകൻ സീഷാൻ മഖ്‌സൂദ് ക്രീസിലേക്ക് വന്നെങ്കിലും 14 റൺസ് അകലെ ഒമാന്‍റെ പോരാട്ടം അവസാനിക്കുകയായിരുന്നു. സിംബാബ്‌വെയ്‌ക്ക് വേണ്ടി ചതാരയും ബ്ലെസ്സിങ്ങും മൂന്നും എന്‍ഗാരവ രണ്ടും വിക്കറ്റ് നേടി.

Also Read :ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരുടെ ആധിപത്യം ക്രിക്കറ്റിനെ വിരസമാക്കും ; ചെറിയ ടീമുകളെയും ഉയർത്തണമെന്ന് ക്രിസ് ഗെയിൽ

ABOUT THE AUTHOR

...view details