മുംബൈ: ടി20 ലോകകപ്പില്‍ പാകിസ്ഥാനോടുള്ള തോല്‍വിക്ക് പിന്നാലെ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ വലിയ തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളുണ്ടായിരുന്നു. പാകിസ്ഥാനെതിരെ ഇന്ത്യ 10 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയ മത്സരത്തില്‍ 3.5 ഓവറില്‍ ഷമി 43 റണ്‍സ് വഴങ്ങിയിരുന്നു.
ഷമിക്കൊപ്പം മറ്റ് ബൗളര്‍മാരും വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജായപ്പെട്ടിരുന്നുവെങ്കിലും, കടുത്ത രീതിയിലുള്ള വംശീയ ആക്രമണമാണ് ഷമിക്ക് നേരെയുണ്ടായത്. ഇതിനെതിരെ ക്യാപ്റ്റന്‍ വിരാട് കോലി രംഗത്തെത്തുകയും ചെയ്‌തിരുന്നു.
മതത്തിന്‍റെ പേരിൽ ഒരാളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം ഷമിയെ ആക്രമിക്കുന്നവർ നട്ടെല്ലില്ലാത്തവരാണെന്നായിരുന്നു പറഞ്ഞത്. ഇപ്പോഴിതാ ഇത്തരം ട്രോളുകളോടും മറ്റ് പ്രചാരണങ്ങളോടും പ്രതികരിച്ചിരിക്കുകയാണ് ഷമി.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം. 'അജ്ഞാതരായ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളോ, കുറച്ച് ഫോളോവേഴ്‌സുള്ളവരോ ആരുടെയെങ്കിലും നേരെ വിരല്‍ ചൂണ്ടുമ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ല. കാരണം അവരാരും ഒന്നുമല്ല.