ലോര്‍ഡ്‌സ്: ന്യൂസിലന്‍ഡിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തോടെ ഫോര്‍മാറ്റില്‍ 10000 റണ്‍സെന്ന നേട്ടം സ്വന്തമാക്കാന്‍ ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടിന് കഴിഞ്ഞിരുന്നു. ടെസ്റ്റില്‍ പതിനായിരം ക്ലബില്‍ ഇടം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തില്‍ അലിസ്റ്റര്‍ കുക്കിന്‍റെ റെക്കോഡിനൊപ്പമെത്താനും റൂട്ടിന് സാധിച്ചു. ലോര്‍ഡ്‌സിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ജോ റൂട്ടിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
കൂട്ടത്തില്‍ ഓസീസ് മുന്‍ നായകന്‍ മാര്‍ക്ക് ടെയ്‌ലര്‍ പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. 'റൂട്ട് നിലവിലെ ഫോം തുടരുകയാണെങ്കില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനെ മറികടക്കാനാവുമെന്നാണ്' മാർക് ടെയ്‌ലര്‍ പറയുന്നത്.
'ജോ റൂട്ടിന് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ കരിയര്‍ അവശേഷിക്കുന്നുണ്ട്. അതിനാല്‍ സച്ചിന്‍റെ റെക്കോഡ് തകര്‍ക്കുക പ്രയാസമല്ലെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മുമ്പ് കണ്ടിട്ടില്ലാത്തതുപോലെ മികച്ച രീതിയിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്.