കേരളം

kerala

By

Published : Apr 18, 2023, 9:48 PM IST

ETV Bharat / sports

IPL 2023 | കാമറൂണ്‍ ഗ്രീനിന് അര്‍ധ സെഞ്ചുറി; ഹൈദരാബാദിനെതിരെ മുംബൈക്ക് മികച്ച സ്‌കോര്‍

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 192 റണ്‍സെടുത്തു.

IPL  Sunrisers Hyderabad vs Mumbai Indians  Sunrisers Hyderabad  Mumbai Indians  MI vs SRH score updates  Cameron Green  rohit sharma  aiden markram  ഐപിഎല്‍  ഐപിഎല്‍ 2023  രോഹിത് ശര്‍മ  കാമറൂണ്‍ ഗ്രീന്‍  എയ്‌ഡന്‍ മാര്‍ക്രം  മുംബൈ ഇന്ത്യന്‍സ്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
കാമറൂണ്‍ ഗ്രീനിന് അര്‍ധ സെഞ്ചുറി

ഹൈദരാബാദ്: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 193 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 192 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ കാമറൂണ്‍ ഗ്രീനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

40 പന്തില്‍ ആറ് ഫോറുകളും രണ്ട് സിക്‌സും സഹിതം പുറത്താവാതെ 64 റണ്‍സാണ് ഗ്രീന്‍ നേടിയത്. ഭേദപ്പെട്ട തുടക്കമായിരുന്നു മുംബൈ ഇന്ത്യന്‍സിന് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും നല്‍കിയത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് സംഘത്തിന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ മാര്‍ക്കോ ജാന്‍സന്‍റെ രണ്ടാം ഓവറില്‍ ഒമ്പത് റണ്‍സടിച്ച് മുംബൈ പതിയെ ഗിയര്‍ മാറ്റി.

മൂന്നാം ഓവര്‍ എറിയാനെത്തിയ വാഷിങ്‌ടണ്‍ സുന്ദറിനെ ഹാട്രിക്ക് ബൗണ്ടറി നേടിയാണ് രോഹിത് വരവേറ്റത്. ഈ ഓവറില്‍ 13 റണ്‍സാണ് താരം അടിച്ചെടുത്തത്. എന്നാല്‍ മാര്‍ക്കോ ജാന്‍സന്‍ എറിഞ്ഞ നാലാം ഓവറില്‍ ഒരു ബൗണ്ടറിയടക്കം അഞ്ച് റണ്‍സ് മാത്രമായിരുന്നു പിറന്നത്. അഞ്ചാം ഓവര്‍ എറിയാനെത്തിയ നടരാജനെതിരെ ബൗണ്ടറിയോടെയാണ് രോഹിത് തുടങ്ങിയത്.

മൂന്നാം പന്തില്‍ വീണ്ടുമൊരു ബൗണ്ടറി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ താരത്തെ എയ്‌ഡന്‍ മാര്‍ക്രത്തിന്‍റെ കൈകളിലെത്തിച്ച നടരാജന്‍ മുംബൈക്ക് ആദ്യ പ്രഹരം നല്‍കി. 18 പന്തില്‍ ആറ് ബൗണ്ടറികള്‍ സഹിതം 28 റണ്‍സ് നേടിയാണ് രോഹിത് മടങ്ങിയത്. ആദ്യ വിക്കറ്റില്‍ 41 റണ്‍സാണ് രോഹിത്തും ഇഷാനും ചേര്‍ത്തത്.

തുടര്‍ന്നെത്തിയ കാമറൂണ്‍ ഗ്രീനിനൊപ്പം ചേര്‍ന്ന ഇഷാന്‍ പവര്‍പ്ലേ പിന്നിടുമ്പോള്‍ മുംബൈയെ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 53 റണ്‍സ് എന്ന നിലയിലെത്തിച്ചു. 12-ാം ഓവറിന്‍റെ ആദ്യ പന്തില്‍ ഇഷാന്‍ മടങ്ങുമ്പോള്‍ 87 റണ്‍സായിരുന്നു മുംബൈ ടോട്ടലില്‍ ഉണ്ടായിരുന്നത്. 31 പന്തില്‍ 38 റണ്‍സടിച്ച ഇഷാനെ മാർക്കോ ജാൻസെനാണ് മടക്കിയത്.

പിന്നീടെത്തിയ സൂര്യകുമാര്‍ യാദവ് സിക്‌സോടെ തുടങ്ങിയെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. ഇതേ ഓവറിന്‍റെ അവസാന പന്തില്‍ സൂര്യയെ (3 പന്തില്‍ 7) തിരിച്ച് കയറ്റിയ ജാൻസെന്‍ മുംബൈക്ക് ഇരട്ട പ്രഹരം നല്‍കുകയായിരുന്നു.

അഞ്ചാം നമ്പറിലെത്തിയ തിലക് വര്‍മ ആക്രമിച്ച് കളിച്ചതോടെ 13-ാം ഓവറില്‍ മുംബൈ നൂറ് കടന്നു. ഈ സമയം പതിഞ്ഞ് കളിച്ച ഗ്രീന്‍ പിന്നീടാണ്‌ ആളിക്കത്തിയത്. 17-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ തിലകിനെ വീഴ്‌ത്തിയ ഭുവനേശ്വര്‍ കുമാറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 17 പന്തില്‍ രണ്ട് ഫോറുകളും നാല് സിക്‌സും സഹിതം 37 റണ്‍സായിരുന്നു തിലകിന്‍റെ സമ്പാദ്യം.

തൊട്ടടുത്ത ഓവറില്‍ നടരാജനെ പഞ്ഞിക്കിട്ട ഗ്രീന്‍ 33 പന്തുകളില്‍ നിന്നും ഐപിഎല്ലിലെ തന്‍റെ കന്നി അര്‍ധ സെഞ്ചുറി തികച്ചു. ടിം ഡേവിഡാണ് പുറത്തായ മറ്റൊരു താരം. 11 പന്തില്‍ 16 റണ്‍സ് നേടിയ ഡേവിഡ് ഇന്നിങ്‌സിന്‍റെ അവസാന പന്തില്‍ റണ്ണൗട്ടാവുകയായിരുന്നു.

മുംബൈ ഇന്ത്യൻസ് (പ്ലേയിങ്‌ ഇലവൻ): രോഹിത് ശർമ(ക്യാപ്റ്റന്‍), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പര്‍), തിലക് വർമ്മ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, കാമറൂൺ ഗ്രീൻ, അർജുൻ ടെണ്ടുൽക്കർ, നെഹാൽ വധേര, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്.

സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിങ്‌ ഇലവൻ): മായങ്ക് അഗർവാൾ, ഹാരി ബ്രൂക്ക്, രാഹുൽ ത്രിപാഠി, എയ്‌ഡൻ മാർക്രം(ക്യാപ്റ്റന്‍), ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശർമ, വാഷിങ്‌ടൺ സുന്ദർ, മാർക്കോ ജാൻസെൻ, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡേ, ടി നടരാജൻ.

ABOUT THE AUTHOR

...view details