കേരളം

kerala

ETV Bharat / sports

IPL 2023| ബാംഗ്ലൂരിനെ പിടിച്ച് കെട്ടി സ്‌പിന്നര്‍മാര്‍; ലഖ്‌നൗവിന് 127 റണ്‍സ് വിജയ ലക്ഷ്യം - ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നേടിയത് 126/9 റണ്‍സ്.

IPL  IPL 2023  Royal Challengers Bangalore  Lucknow Super Giants  RCB vs LSG score updates  virat kohli  faf du plessis  ഫാഫ് ഡുപ്ലെസിസ്  വിരാട് കോലി  ഐപിഎല്‍  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ബാംഗ്ലൂരിനെ പിടിച്ച് കെട്ടി സ്‌പിന്നര്‍മാര്‍

By

Published : May 1, 2023, 10:11 PM IST

ലഖ്‌നൗ:ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 127 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂരിനെ ലഖ്‌നൗ സ്‌പിന്നര്‍മാര്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 126 റണ്‍സിന് പിടിച്ച് കെട്ടുകയായിരുന്നു. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസാണ് (44) സംഘത്തിന്‍റെ ടോപ് സ്‌കോറര്‍.

പതിഞ്ഞ തുടക്കമായിരുന്നു ഓപ്പണര്‍മാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും ബാംഗ്ലൂരിന് നല്‍കിയത്. ബാറ്റിങ്‌ ദുഷ്‌കരമായ പിച്ചില്‍ ഇരുവരും പതിവ് വേഗം കണ്ടെത്താന്‍ പ്രയാസപ്പെട്ടതോടെ പവര്‍പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 42 റണ്‍സ് മാത്രമാണ് ബാംഗ്ലൂരിന് നേടാന്‍ കഴിഞ്ഞത്. തുടര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ കോലിയെ സംഘത്തിന് നഷ്‌ടമാവുകയും ചെയ്‌തു.

ഒമ്പതാം ഓവറിന്‍റെ ആറാം പന്തില്‍ രവി ബിഷ്‌ണോയിയുടെ ഗൂഗ്ലിയില്‍ പിഴച്ച കോലിയെ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ സ്റ്റംപ് ചെയ്‌ത്‌ തിരിച്ചയയ്‌ക്കുകയായിരുന്നു. 30 പന്തുകളില്‍ നിന്നും മൂന്ന്‌ ഫോറുകള്‍ സഹിതം 31 റണ്‍സായിരുന്നു കോലി നേടിയത്. ഒന്നാം വിക്കറ്റില്‍ 62 റണ്‍സാണ് കോലി-ഡുപ്ലെസിസ് സഖ്യം ചേര്‍ത്തത്.

തുടര്‍ന്നെത്തിയ അനൂജ് റാവത്ത്(11 പന്തില്‍ 9), ഗ്ലെൻ മാക്‌സ്‌വെൽ (5 പന്തില്‍ 4), സുയാഷ് പ്രഭുദേശായി (7 പന്തില്‍ 6) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ ബാംഗ്ലൂര്‍ 14.3 ഓവറില്‍ 90/4 എന്ന നിലയിലേക്ക് വീണു. അനൂജിനെ കൃഷ്‌ണപ്പ ഗൗതം കെയ്‌ല്‍ മെയേഴ്‌സിന്‍റെ കയ്യില്‍ എത്തിച്ചപ്പോള്‍ മാക്‌സ്‌വെല്ലിനെ രവി ബിഷ്‌ണോയ് വിക്കറ്റിന് മുന്നില്‍ കുടുക്കി.

അമിത് മിശ്രയുടെ പന്തില്‍ കൃഷ്‌ണപ്പ ഗൗതം പിടികൂടിയായിരുന്നു സുയാഷ് പ്രഭുദേശായിയുടെ മടക്കം. ഐപിഎല്ലില്‍ അമിത് മിശ്രയുടെ 171-ാം വിക്കറ്റാണിത്. ഇതോടെ ടൂര്‍ണമെന്‍റിലെ എക്കാലത്തേയും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും അമിത് മിശ്രയ്‌ക്ക് കഴിഞ്ഞു.

യുസ്‌വേന്ദ്ര ചഹല്‍ (178), ഡ്വെയ്ൻ ബ്രാവോ (183) എന്നിവരാണ് മുന്നിലുള്ളത്. ആറാം നമ്പറിലെത്തിയ ദിനേശ് കാര്‍ത്തികിനെ കൂട്ടുപിടിച്ച് ബാംഗ്ലൂരിനെ നൂറ് കടത്തിയതിന് പിന്നാലെ ഡുപ്ലെസിസിന്‍റെ ചെറുത്ത് നില്‍പ്പും അമിത് മിശ്ര അവസാനിപ്പിച്ചു. 40 പന്തില്‍ ഒരു ഫോറും ഒരു സിക്‌സും സഹിതം 44 റണ്‍സെടുത്ത താരത്തെ ക്രുണാല്‍ പാണ്ഡ്യ പിടികൂടുകയായിരുന്നു.

തുടര്‍ന്നെത്തി മഹിപാൽ ലോംറോറിനും (4 പന്തില്‍ 3) അധികം ആയുസുണ്ടായിരുന്നില്ല. നവീൻ ഉൾ ഹഖിനായിരുന്നു വിക്കറ്റ്. പിന്നാലെ ദിനേഷ് കാര്‍ത്തിക് (11 പന്തില്‍ 16) റണ്ണൗട്ടാവുക കൂടി ചെയ്‌തതോടെ ബാംഗ്ലൂര്‍ 18.4 ഓവറില്‍ 117/7 എന്ന നിലയിലേക്ക് വീണു.

മുഹമ്മദ് സിറാജ് (1 പന്തില്‍ 0), കരൺ ശർമ (2 പന്തില്‍ 2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. വാനിന്ദു ഹസരംഗ (7 പന്തില്‍ 8), ജോഷ് ഹേസൽവുഡ് (2 പന്തില്‍ 2) എന്നിവര്‍ പുറത്താവാതെ നിന്നു. ലഖ്‌നൗവിനായി നവീൻ ഉൾ ഹഖ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. രവി ബിഷ്‌ണോയ്, അമിത് മിശ്ര എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുണ്ട്.

ALSO READ: IPL 2023| ധോണിയോ, രോഹിത്തോ അല്ല, ഐപിഎല്ലിലെ പ്രിയപ്പെട്ട താരത്തെ വെളിപ്പെടുത്തി രശ്‌മിക മന്ദാന

ABOUT THE AUTHOR

...view details