കേരളം

kerala

ETV Bharat / sports

തുടർച്ചയായ നാലാം ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ, സെമിയില്‍ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും - u19 ക്രിക്കറ്റ് ലോകകപ്പ്

മികച്ച ഫോമിലുള്ള ഓസ്‌ട്രേലിയയുടെ മുന്‍നിര ബാറ്റിങ്ങും ഫാസ്റ്റ് ബൗളർമാരും ഇന്ത്യക്ക് വെല്ലുവിളിയാവും. 2018ലും 2020ലും ഇന്ത്യയോട് തോറ്റാണ് ഓസ്‌ട്രേലിയയെ ടൂർണമെന്‍റില്‍ നിന്ന് പുറത്തായത്.

India face Australia  ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയെ നേരിടും  u19 cricket world cup news  u19 ക്രിക്കറ്റ് ലോകകപ്പ്  semi final match
തുടർച്ചയായ നാലാം ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ,സെമിയില്‍ ഓസ്‌ട്രേലിയയെ നേരിടും

By

Published : Feb 2, 2022, 9:11 AM IST

ആന്‍റിഗ്വ: തുടർച്ചയായ നാലാം അണ്ടർ 19 ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ട് ശക്‌തരായ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. ആന്‍റിഗ്വയിൽ വൈകീട്ട് 6.30നാണ് മല്‍സരം. അണ്ടർ 19 ലോകകപ്പ് ടൂർണമെന്‍റില്‍ മൂന്നാം തവണയാണ് നോക്കൗട്ട് മത്സരത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും മുഖാമുഖം വരുന്നത്.

2018ൽ പൃഥ്വി ഷായുടെ ടീം ഫൈനലില്‍ ഓസീസിനെ തോല്‍പ്പിച്ചു. 2020 ല്‍ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇതുവരെയുള്ള മല്‍സരങ്ങൾ അനായാസമായിരുന്നു. അവസാന അഞ്ച് മല്‍സരത്തിലും തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയോട് തോറ്റിരുന്നു.

കൊവിഡ് കാരണം എല്ലാ ടീമുകളും അവരുടെ പൂർണ ശക്തി ഇനിയും പുറത്തെടുത്തിട്ടില്ല. നിരവധി താരങ്ങൾ കൊവിഡ് ബാധിച്ച് ക്വാറന്‍റൈനിലായിരുന്നു. അതിനാല്‍ എതിരാളികളുടെ ബലഹീനത തുറന്നുകാട്ടാൻ കഴിഞ്ഞില്ല.

ബാറ്റിങ്ങില്‍ അംഗ്രീഷ് രഘുവംഷിയും രാജ് ബാവയും ഇന്ത്യയുടെ പ്രതീക്ഷയാണ്. ബൗളിങ്ങില്‍, ഹംഗാർഗെക്കറും രവി കുമാറും യഥാക്രമം പേസും സ്വിംഗും കണ്ടെത്തുന്നു. മികച്ച ഫോമിലുള്ള ഓസ്‌ട്രേലിയയുടെ ടോപ്പ് ഓർഡറും വൈവിധ്യമാർന്ന ഫാസ്റ്റ് ബൗളിംഗ് ആക്രമണവുമായി ഒത്തുചേർന്നാണ് ടീമിനെ അവസാന നാലിലേക്ക് എത്തിച്ചത്.

ഇന്ത്യൻ ഓൾറൗണ്ടർ നിശാന്ത് സിന്ധു കൊവിഡ് ബാധിച്ച് ഐസൊലേഷനിൽ തുടരുന്നുണ്ടെങ്കിലും ഇരു ടീമുകൾക്കും പരിക്കിന്‍റെ ആശങ്കകളൊന്നുമില്ല.

ടീം സാധ്യത

ഇന്ത്യ:ഹർനൂർ സിംഗ്, അംഗ്രീഷ് രഘുവംഷി, ഷെയ്ക് റഷീദ്, യാഷ് ദുൽ (ക്യാപ്റ്റൻ), സിദ്ധാർത്ഥ് യാദവ്, രാജ് ബാവ, കൗശൽ താംബെ, ദിനേശ് ബാന (WK), രാജ്‌വർധൻ ഹംഗാർഗേക്കർ, വിക്കി, രവികുമാർ.

ഓസ്‌ട്രേലിയ: ടീഗ് വില്ലി, കാംപ്‌ബെൽ കെല്ലവേ, കോറി മില്ലർ, കൂപ്പർ കൊണോലി (ക്യാപ്റ്റൻ), ലാക്‌ലൻ ഷാ, എയ്ഡൻ കാഹിൽ, വില്യം സാൽസ്‌മാൻ, ടോബിയാസ് സ്നെൽ (WK), ടോം വിറ്റ്‌നി, ജാക്ക് സിൻഫീൽഡ്, ജാക്ക് നിസ്ബെറ്റ്.

ALSO READ:ടെസ്റ്റ് ക്യാപ്റ്റനായി തുടരാന്‍ കോലി ആഗ്രഹിച്ചിരുന്നു: പോണ്ടിങ്

ABOUT THE AUTHOR

...view details