കേരളം

kerala

IND vs WI | 'അന്ന് അച്ഛന്‍റെ വിക്കറ്റ്, ഇന്ന് മകന്‍റേയും'; ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വനേട്ടവുമായി രവിചന്ദ്രന്‍ അശ്വിന്‍

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അച്ഛന്‍റേയും മകന്‍റേയും വിക്കറ്റ് നേടുന്ന അഞ്ചാമത്തെ താരവും ആദ്യ ഇന്ത്യക്കാരനുമാണ് രവിചന്ദ്രന്‍ അശ്വിന്‍

By

Published : Jul 13, 2023, 8:42 AM IST

Published : Jul 13, 2023, 8:42 AM IST

ETV Bharat / sports

IND vs WI | 'അന്ന് അച്ഛന്‍റെ വിക്കറ്റ്, ഇന്ന് മകന്‍റേയും'; ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വനേട്ടവുമായി രവിചന്ദ്രന്‍ അശ്വിന്‍

IND vs WI  Ravichandran Ashwin  first indian to took father son wicket  Tagenaraine Chanderpaul  Shivnaraine Chanderpaul  bowlers to get father son wickets  Ian Botham  Lance Cairns  Mitchell Starc  Wasim Akram  Simon Harmer  രവിചന്ദ്രന്‍ അശ്വിന്‍  ആര്‍ അശ്വിന്‍  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  ക്രിക്കറ്റില്‍ അച്ഛന്‍റെയും മകന്‍റെയും വിക്കറ്റ്  തഗെനരൈന്‍ ചന്ദര്‍പോള്‍  ശിവ്‌നരൈന്‍ ചന്ദര്‍പോള്‍
Ravichandran Ashwin

ഡൊമിനിക്ക:രവിചന്ദ്രന്‍ അശ്വിന്‍റെ (Ravichandran Ashwin) തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്‌ക്കെതിരായ (India) ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ തന്നെ വെസ്റ്റ് ഇന്‍ഡീസിനെ പൂട്ടിയത്. അഞ്ച് വിക്കറ്റുമായി അശ്വിന്‍ കളം നിറഞ്ഞപ്പോള്‍ വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു. വിന്‍ഡീസ് നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ്, ഓപ്പണിങ് ബാറ്റര്‍ തഗെനരൈന്‍ ചന്ദര്‍പോള്‍, അലിക്ക് അത്നാസെ, അല്‍സാരി ജോസഫ്, ജോമല്‍ വാരികന്‍ എന്നിവാരായിരുന്നു ആദ്യ ഇന്നിങ്‌സില്‍ അശ്വിന് മുന്നില്‍ വീണത്.

13-ാം ഓവറില്‍ തഗെനരൈന്‍ ചന്ദര്‍പോളിനെ (Tagenaraine Chanderpaul) വീഴ്‌ത്തിക്കൊണ്ടായിരുന്നു രവിചന്ദ്രന്‍ അശ്വിന്‍ മത്സരത്തില്‍ വിക്കറ്റ് വേട്ട ആരംഭിച്ചത്. ഓവറിലെ അഞ്ചാം പന്ത്, വിന്‍ഡീസ് ഇടം കയ്യന്‍ ബാറ്ററുടെ സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു. ഈ വിക്കറ്റോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരം സ്വന്തമാക്കുന്ന ഒരു അപൂര്‍വ നേട്ടം അശ്വിനെ തേടിയെത്തി.

വിന്‍ഡീസ് ഇതിഹാസം ശിവ്‌നരൈന്‍ ചന്ദര്‍പോളിന്‍റെ (Shivnaraine Chanderpaul) മകനാണ് തഗെനരൈന്‍. 44 പന്തില്‍ 12 റണ്‍സ് നേടിയ തഗെനരൈനെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ അച്ഛനേയും മകനേയും പുറത്താക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായാണ് അശ്വിന്‍ മാറിയത്. 2011ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരത്തിന്‍റെ മൂന്നാം ദിനത്തിലായിരുന്നു ശിവ്‌നരൈന്‍ ചന്ദര്‍പോളിനെ അശ്വിന്‍ പുറത്താക്കിയത്.

ലോക ക്രിക്കറ്റില്‍ മുന്‍പ് നാല് പ്രാവശ്യം ഇതേ കാര്യം സംഭവിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്‍റെ മുന്‍ താരം ഇയാന്‍ ബോതം (Ian Botham) ആണ് ഈ അപൂര്‍വ നേട്ടം ആദ്യം സ്വന്തമാക്കുന്നത്. ന്യൂസിലന്‍ഡിന്‍റെ ലാന്‍സ് കെയ്‌ന്‍സിനെയാണ് (Lance Cairns) ബോതം ആദ്യം പുറത്താക്കിയത്.

പിന്നാലെ കെയ്‌ന്‍സിന്‍റെ മകന്‍ ക്രിസ് കെയ്‌ന്‍സ് (Chris Cairns) അന്താരാഷ്‌ട്ര ക്രിക്കറ്റിലെത്തിയപ്പോള്‍ അദ്ദേഹത്തേയും പുറത്താക്കാന്‍ ബോതമിന് സാധിച്ചു. ഇവര്‍ ഇരുവരെയും പുറത്താക്കിയാണ് പാകിസ്ഥാന്‍ താരം വസീം അക്രമും (Wasim Akram) റെക്കോഡ് പട്ടികയില്‍ ഇടം പിടിച്ചത്. ഓസ്‌ട്രേലിയന്‍ ഇടംകയ്യന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് (Mitchell Starc) പട്ടികയിലേക്കെത്തിയ മൂന്നാമന്‍.

ശിവ്‌നരൈന്‍ ചന്ദര്‍പോള്‍, തഗെനരൈന്‍ ചന്ദര്‍പോള്‍ എന്നിവരെയാണ് സ്റ്റാര്‍ക്ക് പുറത്താക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരം സിമോണ്‍ ഹാര്‍മറും (Simon Harmer) ഇവരെ പുറത്താക്കിയാണ് ഈ അപൂര്‍വനേട്ടം കൈവരിച്ചത്. ഇതിന് പിന്നാലെയാണ് ആര്‍ അശ്വിനും അപൂര്‍വ റെക്കോഡ് സ്വന്തമാക്കിയത്.

മത്സരത്തില്‍ അശ്വിന് പുറമെ രവീന്ദ്ര ജഡേജ ഇന്ത്യയ്‌ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകാളാണ് സ്വന്തമാക്കിയത്. അവാസന സെഷനില്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാം ദിനത്തില്‍ കളി അവസാനിപ്പിച്ചപ്പോള്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ 80 റണ്‍സ് നേടിയിട്ടുണ്ട്. രോഹിത് ശര്‍മ (30), യശസ്വി ജയ്‌സ്വാള്‍ (40) എന്നിവരാണ് ക്രീസില്‍.

Also Read :IND vs WI | പന്തുകൊണ്ട് അശ്വിന്‍, ബാറ്റെടുത്തപ്പോള്‍ ജയ്‌സ്വാളും രോഹിത്തും; ഡൊമിനിക്കയില്‍ ഒന്നാം ദിനം ഇന്ത്യന്‍ ആധിപത്യം

ABOUT THE AUTHOR

...view details