കേരളം

kerala

ബംഗ്ലാ കടുവകളെ മെരുക്കി ബോളര്‍മാര്‍; പാകിസ്ഥാന് 205 റണ്‍സിന്‍റെ വിജയ ലക്ഷ്യം

Pakistan vs Bangladesh Score Updates ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് 45.1 ഓവറില്‍ 204 റണ്‍സിന് ഓള്‍ഔട്ടായി.

By ETV Bharat Kerala Team

Published : Oct 31, 2023, 5:48 PM IST

Published : Oct 31, 2023, 5:48 PM IST

Pakistan vs Bangladesh Score Updates  Pakistan vs Bangladesh  Cricket World Cup 2023  Mahmudullah  Shaheen Afridi  പാകിസ്ഥാന്‍ vs ബംഗ്ലാദേശ്  ഏകദിന ലോകകപ്പ് 2023  മഹ്മൂദുള്ള  ഷഹീന്‍ ഷാ അഫ്രീദി
Pakistan vs Bangladesh Score Updates Cricket World Cup 2023

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ബംഗ്ലാദേശിനെ കുഞ്ഞന്‍ സ്‌കോറില്‍ എറിഞ്ഞിട്ട് പാകിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് 45.1 ഓവറില്‍ 204 റണ്‍സിന് ഓള്‍ഔട്ടായി (Pakistan vs Bangladesh Score Updates). മഹ്മൂദുള്ള (70 പന്തില്‍ 56), ലിറ്റണ്‍ ദാസ് (64 പന്തില്‍ 45), ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (64 പന്തില്‍ 43) എന്നിവരാണ് ബംഗ്ലാദേശിനായി പൊരുതിയത്.

വാലറ്റത്ത് മെഹിദി ഹസന്‍റെ (30 പന്തില്‍ 25) പ്രകടനവും നിര്‍ണായകമായി. പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് വസീം ജൂനിയര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് മോശം തുടക്കമായിരുന്നു.

സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് ആദ്യ ഓവറിന്‍റെ അഞ്ചാം പന്തില്‍ ഓപ്പണര്‍ തൻസീദ് ഹസനെ ടീമിന് നഷ്‌ടമായി. തൻസീദ് ഹസന്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. നജ്മുൽ ഹൊസൈൻ ഷാന്‍റോയെയും (3 പന്തില്‍) ഷഹീന്‍ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. പിന്നാലെ മുഷ്ഫിഖുർ റഹീമും (8 പന്തില്‍ 5) മടങ്ങിയതോടെ 5.6 ഓവറില്‍ മൂന്നിന് 23 നിലയിലേക്ക് എന്ന നിലയിലേക്ക് ബംഗ്ലാദേശ് തകര്‍ന്നു.

എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച ലിറ്റണ്‍ ദാസ്- മഹ്മൂദുള്ള സഖ്യം ടീമിന്‍റെ കൂട്ടത്തകര്‍ച്ച ഒഴിവാക്കി. നാലാം വിക്കറ്റില്‍ 79 റണ്‍സ് ചേര്‍ത്ത ഇരുവരും ചേര്‍ന്ന് ടീമിനെ 100 കടത്തി. 21-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ലിറ്റണ്‍ ദാസിനെ സല്‍മാന്‍ ആഗയുടെ കയ്യിലെത്തിച്ച് ഇഫ്‌ത്തിഖര്‍ അഹമ്മദാണ് പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനൊപ്പം 28 റണ്‍സ് ചേര്‍ത്തതിന് പിന്നാലെ മഹ്മൂദുള്ളയെ ഷഹീന്‍ ബൗള്‍ഡാക്കി.

തൗഹിദ് ഹൃദോയ്ക്ക് (3 പന്തില്‍ 7) അധികം ആയുസ് ഉണ്ടായിരുന്നില്ല. ഉസാമ മിറിനായിരുന്നു വിക്കറ്റ്. മെഹിദി ഹസനൊപ്പം 45 റണ്‍സ് കണ്ടെത്തിയതിന് ശേഷം ഷാക്കിബും വീണു. ഷാക്കിബിനെ ഹാരിസ് റൗഫിന്‍റെ പന്തില്‍ സല്‍മാന്‍ ആഗ പിടികൂടിയായിരുന്നു.

ഈ സമയം 39.3 ഓവറില്‍ ഏഴിന് 185 റണ്‍സായിരുന്നു ടീമിന്‍റെ ടോട്ടലിലുണ്ടായിരുന്നത്. 43-ാം ഓവറില്‍ ബംഗ്ലാദേശ് 200 കടന്നു. എന്നാല്‍ തൊട്ടടുത്ത ഓവറിന്‍റെ ആദ്യ പന്തില്‍ മെഹിദി ഹസനെ മുഹമ്മദ് വസീം ബൗള്‍ഡാക്കി. ടസ്‌കിന്‍ അഹമ്മദിനേയും (13 പന്തില്‍ 6), മുസ്തഫിസുർ റഹ്മാനെയും (7 പന്തില്‍ 3) എന്നിവരെ കൂടെ മുഹമ്മദ് വസീം നിലയുറപ്പിക്കാന്‍ അനുവദിക്കാതിരുന്നതോടെ ബംഗ്ലാദേശ് ഇന്നിങ്‌സിന് തിരശീല വീഴുകയായിരുന്നു. ഷോറിഫുൾ ഇസ്ലാം (4 പന്തില്‍ 1) പുറത്താവാതെ നിന്നു.

ALSO READ: Shreyas Iyer pull shot ഷോട്ട് ബോളാണോ... അയ്യർ ഔട്ടായിരിക്കും...ഇതാണോ ഇന്ത്യയുടെ നാലാം നമ്പർ

പാകിസ്ഥാന്‍ (പ്ലേയിങ് ഇലവന്‍): അബ്‌ദുള്ള ഷഫീഖ്, ഫഖർ സമാൻ, ബാബർ അസം(സി), മുഹമ്മദ് റിസ്‌വാൻ(ഡബ്ല്യു), സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ആഗ സൽമാൻ, ഷഹീൻ അഫ്രീദി, ഉസാമ മിർ, മുഹമ്മദ് വസീം ജൂനിയർ, ഹാരിസ് റൗഫ്.

ബംഗ്ലാദേശ് (പ്ലേയിങ് ഇലവന്‍): ലിറ്റൺ ദാസ്, തൻസീദ് ഹസൻ, നജ്മുൽ ഹൊസൈൻ ഷാന്റോ, ഷാക്കിബ് അൽ ഹസൻ(സി), മുഷ്ഫിഖുർ റഹീം(ഡബ്ല്യു), മഹ്മൂദുള്ള, തൗഹിദ് ഹൃദോയ്, മെഹിദി ഹസൻ മിറാസ്, ടസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, ഷോറിഫുൾ ഇസ്ലാം.

ABOUT THE AUTHOR

...view details