കേരളം

kerala

By ETV Bharat Kerala Team

Published : Oct 29, 2023, 9:42 PM IST

Updated : Oct 29, 2023, 11:09 PM IST

ETV Bharat / sports

India vs England Match Result : ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് തുടര്‍ച്ചയായ ആറാം ജയം, സെമി ഉറപ്പിച്ച് ടീം ഇന്ത്യ

India vs England match result cricket world cup 2023 : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിന് അഞ്ചാം തോല്‍വി. നൂറ് റണ്‍സിന്‍റെ ജയവുമായി ഇന്ത്യ സെമി സാധ്യതകള്‍ ശക്തമാക്കി.

India vs England match result  cricket world cup 2023  India vs England  rohit sharma  virat kohli  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023  ഇന്ത്യ ഇംഗ്ലണ്ട്  രോഹിത് ശര്‍മ  വിരാട് കോലി
India vs England match result

ലഖ്‌നൗ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (cricket world cup 2023) ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്ക് 100 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 230 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 34.5 ഓവറില്‍ 129 റണ്‍സിന് ഓള്‍ഔട്ടായി. മുന്‍ ചാമ്പ്യന്‍മാര്‍ക്കെതിരായ ജയത്തോടെ ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ സാധ്യത ശക്തമാക്കി.

നാല് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജസ്‌പ്രീത് ബുംറയുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ് രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്‌ത്തി. 27 റണ്‍സ് നേടിയ ലിയാം ലിവിങ്‌സ്റ്റണാണ് ഇംഗ്ലണ്ട് നിരയിലെ ടോപ്‌ സ്‌കോറര്‍. ഇംഗ്ലണ്ടിന്‍റെ മുന്‍നിര ബാറ്റര്‍മാരെല്ലാം വേഗത്തില്‍ പവലിയനിലേക്ക് മടങ്ങുന്ന കാഴ്‌ചയാണ് ഇന്നത്തെ കളിയില്‍ കണ്ടത്. ഇന്നത്തെ തോല്‍വിയോടെ ലോകകപ്പിലെ ഇംഗ്ലണ്ടിന്‍റെ സെമി ഫൈനങ്ങള്‍ മോഹങ്ങള്‍ വീണ്ടും മങ്ങി.

അതേസമയം ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം വിജയത്തോടെ അപരാജിത കുതിപ്പാണ് ടീം ഇന്ത്യ നടത്തുന്നത്. നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 229 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. 101 പന്തില്‍ 10 ബൗണ്ടറികളും മൂന്ന് സിക്‌സും സഹിതം 87 റണ്‍സെടുത്ത രോഹിത് ശര്‍മ ഇന്ത്യയ്‌ക്കായി വീണ്ടും തിളങ്ങി.

കെഎല്‍ രാഹുല്‍ 58 പന്തില്‍ 39 റണ്‍സും സൂര്യകുമാര്‍ യാദവ് 46 പന്തില്‍ 49 റണ്‍സും നേടി . ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുണ്ട്.

Last Updated : Oct 29, 2023, 11:09 PM IST

ABOUT THE AUTHOR

...view details