അഹമ്മദാബാദ് :അവസാന ഓവറുകളില്‍ ബാറ്റിങ് വെടിക്കെട്ട് നടത്താന്‍ ശേഷിയുള്ള ഓള്‍റൗണ്ടര്‍മാര്‍ ഒപ്പമുള്ളതാണ് ലോകകപ്പില്‍ ടീം ഇന്ത്യയുടെ ശക്തിയെന്ന് രവീന്ദ്ര ജഡേജയുടെ ബാല്യകാല പരിശീലകന്‍ മഹേന്ദ്ര സിങ് ചൗഹാന്‍ (Ravindra Jadeja's Childhood Coach Mahendra Singh Chauhan). ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് ലോകകപ്പില്‍ ഇന്ത്യന്‍ സ്ക്വാഡിലുള്ള പ്രധാന ഓള്‍റൗണ്ടര്‍മാര്‍. ഇവരുടെ സാന്നിധ്യം ടീമിന്‍റെ ബാറ്റിങ് ലൈനപ്പിനെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും മഹേന്ദ്ര സിങ് ചൗഹാന്‍ ഇടിവി ഭാരതിനോട് പറഞ്ഞു (Mahendra Singh Chauhan Exclusive Interview With ETV Bharat).
'രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് ടീം ഇന്ത്യയ്‌ക്കൊപ്പമുള്ള പ്രധാന ഓള്‍റൗണ്ടര്‍മാര്‍. മികച്ച ഓള്‍റൗൾണ്ടര്‍മാരൊപ്പമുള്ള ടീമുകള്‍ക്ക് ടൂര്‍ണമെന്‍റില്‍ വിജയസാധ്യത ഏറെയാണ്. ഇന്ത്യയുടെ ഈ താരങ്ങളെല്ലാം അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരാണ്.
എല്ലാവരെയും പോലെ തന്നെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് വേണ്ടിയാണ് ഞാനും ആഗ്രഹിക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പോലെ ടൂര്‍ണമെന്‍റില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന ടീമുകളും മത്സരിക്കാനുണ്ട്. പാകിസ്ഥാനും മികച്ച ടീമാണ്. അവരുടെ കാര്യവും പ്രവചിക്കാന്‍ സാധിക്കാത്തതാണ്'- മഹേന്ദ്ര സിങ് ചൗഹാന്‍ അഭിപ്രായപ്പെട്ടു (Mahendra Singh Chauhan Cricket World Cup 2023 Prediction).
നിലവില്‍ ഇന്ത്യയുടെ സ്റ്റാര്‍ സ്‌പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ കുട്ടിക്കാലത്ത് ഒരു പേസ് ബൗളര്‍ ആകാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'രവീന്ദ്ര ജഡേജയ്‌ക്ക് എട്ട് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത്. മാതാപിതാക്കളായിരുന്നു അവനെ എന്‍റെ അരികിലെത്തിച്ചത്.