ക്രിക്കറ്റിലെ തന്നെ ഏറ്റവും മോശപ്പെട്ട ബൗളിംഗ് ശൈലി ആയിരുന്ന അണ്ടർആം ഡെലിവറി പിറന്നിട്ട് 38 വർഷം. ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ന്യൂസിലൻഡിനെതിരായ ഏകദിന മത്സരത്തിലാണ് ക്രിക്കറ്റിലെ തന്നെ ഏറ്റവും അപമാനകരമായ സംഭവം അരങ്ങേറിയത്.
'അണ്ടർആം ഡെലിവറി' പിറന്നിട്ട് 38 വർഷം
236 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിനു അവസാന പന്തിൽ ജയിക്കാൻ ഏഴ് റൺസ് വേണ്ടിയിരുന്നു. എന്നാൽ സിക്സടിച്ച് മത്സരം സമനിലയാക്കുമോയെന്ന ഭയമാണ് അന്നത്തെ ഓസീസ് ക്യാപ്റ്റനായ ഗ്രേഗ് ചാപ്പലിനെ അണ്ടർആം ബൗൾ ചെയ്യാന്‍ പ്രേരിപ്പിച്ചത്.
236 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിനു അവസാന പന്തിൽ ജയിക്കാൻ ഏഴ് റൺസ് വേണ്ടിയിരുന്നു. എന്നാൽ സിക്സടിച്ച് മത്സരം സമനിലയാക്കുമോയെന്ന ഭയമാണ് അന്നത്തെ ഓസീസ് ക്യാപ്റ്റനായ ഗ്രേഗ് ചാപ്പലിനെ അണ്ടർആം ബൗൾ എറിയാൻ പ്രേരിപ്പിച്ചത്. ഗ്രേഗ് ചാപ്പലിന്‍റെ നിർദ്ദേശ പ്രകാരം ട്രെവർ ചാപ്പലാണ് അണ്ടർആം ബൗൾ ചെയ്തത്.
അന്നത്തെ ക്രിക്കറ്റ് നിയമമനുസരിച്ച് അണ്ടർആം ബൗളിംഗ് അനുവദനീയമായിരുന്നതിനാൽ അമ്പയറും ഇത് അനുവദിക്കുകയായിരുന്നു. മത്സരത്തിൽ ന്യൂസിലൻഡ് ആറ് റൺസിന് പരാജയപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് ഈ തീരുമാനത്തിനെതിരെ ക്രിക്കറ്റ് ഓസ്ട്രേലിയയും, ചാപ്പലും ഏറെ പഴികേട്ടു. അപകീർത്തികരമായ നടപടി എന്നാണ് ഈ ബൗളിംഗിനെ അന്നത്തെ കമന്‍റേറ്ററായിരുന്ന റിച്ചി ബെനാഡ് പരാമർശിച്ചത്. ക്രിക്കറ്റിനെ നാണക്കേടിലാക്കിയ അണ്ടർആം ബൗളിംഗ് ക്രിക്കറ്റിൽ നിന്നും ഐ.സി.സി വിലക്കുകയും ചെയ്തു