കേരളം

kerala

ETV Bharat / sports

അഡ്‌ലെയ്‌ഡില്‍ മഴ കളി മുടക്കി; പാകിസ്ഥാൻ വിയർക്കുന്നു - Aus vs Pakistan news

പാകിസ്ഥാൻ രണ്ടാം ഇന്നിംഗ്സിലും തകർച്ചയെ നേരിടുകയാണ്. മൂന്നാം ദിനം മഴ കാരണം കളി അവസാനിപ്പിക്കുമ്പോൾ  മൂന്ന് വിക്കറ്റ് നഷ്ട്ടത്തില്‍ 39 റണ്‍സെന്ന നിലയിലാണ് സന്ദർശകർ. എട്ട് റണ്‍സെടുത്ത് ഓപ്പണർ ഷാന്‍ മഷൂദും 14 റണ്‍സെടുത്ത് അസദ് ഷഫീക്കുമാണ് ക്രീസില്‍.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മത്സരം വാർത്ത  പാക്കിസ്ഥാന് ഫോളോഓണ്‍ വാർത്ത  Aus vs Pakistan news  അഡ്‌ലെയ്‌ഡ് ടെസ്‌റ്റ് വാർത്ത
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്

By

Published : Dec 1, 2019, 5:38 PM IST

അഡ്‌ലെയ്‌ഡ്: അഡ്‌ലെയ്‌ഡ് ടെസ്‌റ്റില്‍ പാക്കിസ്ഥാന് ഫോളോഓണ്‍. ഒന്നാം ഇന്നിംഗ്സില്‍ 589 റണ്‍സിന് ഡിക്ലയർ ചെയ്ത ഓസ്ട്രേലിയയ്ക്ക് മറുപടിയുമായി ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ ആദ്യ ഇന്നിങ്സില്‍ 302 റണ്‍സെടുത്ത് കൂടാരം കയറിയിരുന്നു. ഇതേ തുടർന്ന് ഓസിസ് ക്യാപ്റ്റന്‍ ടിം പെയിന്‍ പാകിസ്ഥാനെ ഫോളോഓണിന് അയയ്ക്കുകയായിരുന്നു. എന്നാല്‍ പാകിസ്ഥാൻ രണ്ടാം ഇന്നിംഗ്സിലും തകർച്ചയെ നേരിടുകയാണ്. മൂന്നാം ദിനം മഴ കാരണം കളി അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തില്‍ 39 റണ്‍സെന്ന നിലയിലാണ് സന്ദർശകർ. എട്ട് റണ്‍സെടുത്ത് ഓപ്പണർ ഷാന്‍ മഷൂദും 14 റണ്‍സെടുത്ത് അസദ് ഷഫീക്കുമാണ് ക്രീസില്‍. റണ്ണൊന്നും എടുക്കാതെ ഇമാം ഉൾ ഹഖും ഒമ്പത് റണ്‍സെടുത്ത ക്യാപ്‌റ്റന്‍ അസർ അലിയും എട്ട് റണ്‍സെടുത്ത ബാബർ അസമുമാണ് പുറത്തായത്. ഹേസല്‍വുഡ് രണ്ട് വിക്കറ്റും സ്‌റ്റാർക്ക് ഒരു വിക്കറ്റും നേടി.

ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ട്ടത്തില്‍ 96 റണ്‍സെന്ന നിലയിലാണ് പാകിസ്ഥാന്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ചത്. ബാബർ അസമും ബൗളർ യാസിർ ഷായുമാണ് വൻ തകർച്ചയില്‍ നിന്നും പാകിസ്ഥാനെ കരകയറ്റിയത്. സെഞ്ച്വറി തികക്കുന്നതിന് മുന്നേ 132 ബോളില്‍ 97 റണ്‍സെടുത്ത ബാബർ കൂടാരം കയറി. 213 പന്തില്‍ 113 റണ്‍സെടുത്താണ് ഷാ ഔട്ടായത്. വാലറ്റത്തെ ഷായുടെ പ്രകടനമാണ് രണ്ടാം ടെസ്‌റ്റില്‍ പാകിസ്ഥാന്‍റെ ആയുസ് വർദ്ധിപ്പിച്ചത്. എട്ടാമനായാണ് ഷാ ബാറ്റിങ്ങിന് ഇറങ്ങിയത്. ആദ്യ ഇന്നിങ്സില്‍ ഓസീസിന് വേണ്ടി സ്‌റ്റാർക്ക് ആറ് വിക്കറ്റും കമ്മിന്‍സ് മൂന്ന് വിക്കറ്റും ഹേസല്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസിസ് 589 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. ആദ്യ ടെസ്‌റ്റ് ഓസീസ് ഇന്നിങ്സിനും അഞ്ച് റണ്‍സിനും വിജയിച്ചിരുന്നു.

ABOUT THE AUTHOR

...view details