കേരളം

kerala

By

Published : Jan 10, 2020, 1:55 PM IST

ETV Bharat / sports

ചതുർദിന ടെസ്‌റ്റ്; പുറംതിരിഞ്ഞ് ബിസിസിഐ

ടെസ്‌റ്റ് മത്സരം അഞ്ച് ദിവസത്തില്‍ നിന്നും നാലാക്കി ചുരുക്കാനുള്ള ഐസിസി നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് ബിസിസിഐ

BCCI News  Kohli News  Shastri News  4-Day Test News  ബിസിസിഐ വാർത്ത  കോലി വാർത്ത  ശാസ്‌ത്രി വാർത്ത  ചതുർദിന ടെസ്‌റ്റ് വാർത്ത
ബിസിസിഐ

മുംബൈ:ഐസിസിയുടെ ചതുർദിന ടെസ്‌റ്റ് മത്സരമെന്ന ആശയത്തില്‍ ആദ്യമായി പ്രതികരിച്ച് ബിസിസിഐ. വിഷയത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും പരിശീലകന്‍ രവിശാസ്‌ത്രിയുടെയും അഭിപ്രായത്തെ പിന്തുണക്കുന്നതായി ബിസിസിഐ അധികൃതർ വ്യക്തമാക്കി. ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായും ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡുമായും ഇക്കാര്യം സംസാരിക്കും. ജനുവരി 12-ന് മുംബൈയില്‍ നടക്കുന്ന ബിസിസിഐയുടെ പുരസ്‌ക്കാര ദാന ചടങ്ങുമായി ബന്ധപ്പെട്ടാണ് ഇതു സംബന്ധിച്ച ചർച്ചക്ക് അരങ്ങൊരുങ്ങുകയെന്നും അധികൃതർ പറഞ്ഞു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പരിശീലകന്‍ രവിശാസ്‌ത്രിയും ടെസ്‌റ്റ് മത്സരം അഞ്ച് ദിവസത്തില്‍ നിന്നും നാലാക്കി ചുരുക്കുന്നതിനെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു.

രവിശാസ്‌ത്രി, വിരാട് കോലി.

അഞ്ച് ദിവസത്തില്‍ നിന്നും നാല് ദിവസമായി ടെസ്‌റ്റ് ക്രിക്കറ്റ് ചുരുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ശ്രീലങ്കക്കെതിരായ ട്വന്‍റി-20 പരമ്പരക്ക് മുന്നോടിയായാണ് കോലി ആവശ്യപെട്ടത്. ക്രിക്കറ്റിന്‍റെ വാണിജ്യ വല്‍ക്കരണത്തിന്‍റെ ഭാഗമായാണ് പകല്‍ രാത്രി ടെസ്‌റ്റ് മത്സരം ഉൾപ്പെടെ പ്രാബല്യത്തില്‍ വന്നത്. ഇത്തരത്തില്‍ കൊണ്ടുവരുന്ന അടുത്ത പരിഷ്‌ക്കാരമാണ് ചതുർദിന ടെസ്‌റ്റെന്നും കോലി അന്ന് പറഞ്ഞിരുന്നു.

ബിസിസിഐ, ഐസിസി.

ചതുർദിന ടെസ്‌റ്റ് എന്ന ആശയത്തെ അസംബന്ധമെന്ന് വിശേഷിപ്പിച്ചാണ് രവിശാസത്രി രംഗത്ത് വന്നത്. പുതിയ ആശയം നിലവില്‍ വരുകയാണെങ്കില്‍ പരിമിത ഓവർ ടെസ്‌റ്റ് മത്സരവും ഭാവിയില്‍ സംഭവിച്ചേക്കാം. നിലവിലെ സാഹചര്യത്തില്‍ എന്തെങ്കിലും പോരായ്‌മകളുണ്ടെങ്കില്‍ മികച്ച ആറ് ടീമുകൾക്ക് അഞ്ച് ദിവസത്തെ ടെസ്‌റ്റ് മത്സരം കളിക്കാന്‍ അവസരമുണ്ടാക്കമെന്നും അദ്ദേഹം ആവശ്യപെട്ടു.

2023-ലെ ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി ചതുർദിന ടെസ്‌റ്റ് മത്സരം നടത്താമെന്ന ആശയമാണ് ഐസിസി നേരത്തെ മുന്നോട്ടുവെച്ചത്. ഇതു സംബന്ധിച്ച് ഐസിസി യോഗത്തില്‍ ചർച്ച ചെയ്യാനും തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രതികരണവുമായി ക്രിക്കറ്റ് രംഗത്തെ പ്രമുഖർ മുന്നോട്ട് വന്നത്.

ABOUT THE AUTHOR

...view details