ഇൻഡോർ; രണ്ട് പന്ത് മാത്രം നേരിട്ട് നായകൻ പൂജ്യത്തിന് മടങ്ങിയപ്പോൾ ഇന്ത്യ വിരണ്ടു. എന്നാല്‍ ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിലെ ആദ്യ മണിക്കൂറില്‍ ബംഗ്ലാദേശിന് ലഭിച്ച അത്യാഹ്ളാദത്തിന് അധികം ആയുസുണ്ടായില്ല. ഓപ്പണർ മായങ്ക് അഗർവാൾ സെഞ്ച്വറിയുമായി നങ്കൂരമിട്ടപ്പോൾ ഇന്ത്യയ്ക്ക് ആശ്വാസം.
കോലി പൂജ്യം; മായങ്കിന്‍റെ സെഞ്ച്വറി മികവില്‍ ഇന്ത്യ
ഓപ്പണർ മായങ്ക് അഗർവാൾ സെഞ്ച്വറിയുമായി നങ്കൂരമിട്ടപ്പോൾ ഇന്ത്യയ്ക്ക് ആശ്വാസം. 16 ഫോറും ഒരു സിക്സറും അടക്കമാണ് മായങ്ക് സെഞ്ച്വറി തികച്ചത്. കരിയറിലെ മൂന്നാം സെഞ്ച്വറിയാണ് മായങ്ക് ഇൻഡോറില്‍ കുറിച്ചത്.
രണ്ടാം ദിനം ലീഡ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ചേതേശ്വർ പൂജാര അർദ്ധ സെഞ്ച്വറി തികച്ചയുടൻ പുറത്തായി. പിന്നാലെയെത്തിയ നായകൻ വിരാട് കോലി പൂജ്യത്തിന് പുറത്തായെങ്കിലും ഉപനായകൻ അജിങ്ക്യ റഹാനെയെ കൂട്ടുപിടിച്ച് മായങ്ക് രക്ഷാ പ്രവർത്തനം നടത്തി. 16 ഫോറും ഒരു സിക്സറും അടക്കമാണ് മായങ്ക് സെഞ്ച്വറി തികച്ചത്. കരിയറിലെ മൂന്നാം സെഞ്ച്വറിയാണ് മായങ്ക് ഇൻഡോറില്‍ കുറിച്ചത്. മായങ്കിന്‍റെ സെഞ്ച്വറിക്ക് പിന്നാലെ അർദ്ധ സെഞ്ച്വറി തികച്ച റഹാനെയുടെ പ്രകടനം ഇന്ത്യൻ ഇന്നിംഗ്സില്‍ നിർണായകമായി. ഇന്ത്യൻ ഇന്നിംഗ്സിലെ മൂന്ന് വിക്കറ്റും വീഴ്ത്തിയത് പേസ് ബൗളറായ അബു ജായെദാണ്. ഒടുവില്‍ വിവരം കിട്ടുമ്പോൾ ഇന്ത്യയ്ക്ക് 81 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.
TAGGED:
1st Test