ഇസ്ലാമബാദ് :ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പ് 2023-ന് (Cricket World Cup 2023) ഫേവറേറ്റുകളായി എത്തിയ ടീമാണ് അയല്‍ക്കാരായ പാകിസ്ഥാന്‍ (Pakistan Cricket Team). എന്നാല്‍ ടൂര്‍ണമെന്‍റില്‍ മോശം പ്രകടനമായിരുന്നു ബാബര്‍ അസമിനും (Babar Azam) സംഘത്തിനും നടത്താനായത്. കളിച്ച ഒമ്പത് മത്സരങ്ങളില്‍ വെറും നാലെണ്ണത്തില്‍ മാത്രമാണ് ടീമിന് വിജയിക്കാന്‍ കഴിഞ്ഞത്.
ഇതോടെ പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത പാകിസ്ഥാന് സെമി ഫൈനലിലെത്താതെ മടങ്ങേണ്ടിവരികയും ചെയ്‌തു. ടൂര്‍ണമെന്‍റിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാകിസ്ഥാന്‍റെ നായക സ്ഥാനത്ത് നിന്നും പടിയിറങ്ങിയിരിക്കുകയാണ് ക്യാപ്റ്റന്‍ ബാബര്‍ അസം. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും പാകിസ്ഥാന്‍റെ നായക സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കുന്നതായി ബാബര്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു (Babar Azam resigns as Pakistan captain in all formats).
പ്രയാസമേറിയ തീരുമാനമാണിത്. എന്നാല്‍ അതിനായുള്ള ശരിയായ സമയമാണിതെന്നും പാകിസ്ഥാനായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് തുടരുമെന്നും ബാബര്‍ തന്‍റെ പ്രസ്‌താവനയില്‍ പറയുന്നുണ്ട്. രാജി സംബന്ധിച്ച ബാബറിന്‍റെ പ്രസ്‌താവന ഇങ്ങനെ...
"2019-ൽ പാകിസ്ഥാനെ നയിക്കാൻ പിസിബിയിൽ നിന്ന് സന്ദേശം ലഭിച്ച നിമിഷം ഞാൻ വ്യക്തമായി ഓർക്കുന്നു. കഴിഞ്ഞ നാല് വർഷമായി കളിക്കളത്തിലും പുറത്തും നിരവധി ഉയർച്ച താഴ്ചകൾ ഞാൻ അനുഭവിച്ചിട്ടുണ്ട്. ക്രിക്കറ്റ് ലോകത്ത് പാകിസ്ഥാന്‍റെ അഭിമാനവും അന്തസും കാത്ത് സുക്ഷിക്കുന്നതിനാണ് ഞാൻ എപ്പോഴും ഏറെ ആവേശത്തോടെയും പൂർണഹൃദയത്തോടെയും നിലകൊണ്ടിട്ടുള്ളത്.
ഇക്കാലയളവില്‍ പാകിസ്ഥാന് വൈറ്റ് ബോൾ ഫോർമാറ്റിൽ ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞത് കളിക്കാരുടെയും പരിശീലകരുടെയും മാനേജ്‌മെന്‍റിന്‍റേയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണ്. എന്നാല്‍ ഈ യാത്രയ്ക്കിടെയുള്ള അചഞ്ചലമായ പിന്തുണയ്‌ക്ക് ക്രിക്കറ്റിനോട് അത്രയേറെ അഭിനിവേശമുള്ള പാകിസ്ഥാന്‍ ആരാധകര്‍ക്ക് നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.