"സംസ്കൃത നാടകങ്ങളിലെ സൂത്രധാരന് സമാനമായി, താൻ തിരക്കഥ എഴുതിയ പാവാടയിലെ കഥയുടെ ചരട് പിടിച്ച അനിലിനെ മരണം വല്ലാത്തൊരു ഇരുളാഴത്തിലേക്ക് വലിച്ചുകൊണ്ടുപോയിരിക്കുന്നു. അനിലിന് കരിയറിലെ ഏറ്റവും മികച്ച വേഷം കൊടുത്ത സച്ചിയേട്ടന്‍റെ ജന്മദിനം കൂടിയായിരുന്നു." അപ്രതീക്ഷിതമായ ആ ദുഃഖവാർത്തയെ ഉൾക്കൊള്ളാൻ ഇനിയും മലയാളിക്ക് സാധിച്ചിട്ടില്ല. നഷ്‌ടപ്പെടുമ്പോഴാണ് അനിലിനോടുള്ള സ്‌നേഹം കൂടുതൽ അടുത്തറിയുന്നതെന്ന് ഓരോ പ്രേക്ഷകനും സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നു. സുഹൃത്തിനായി കുറേ കഥാപാത്രങ്ങൾ കരുതിവെച്ചിരുന്നുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്. അതിനാൽ തന്നെ, മലയാളസിനിമക്ക് പുതിയ വാഗ്‌ദാനമാകുന്ന അനിൽ നെടുമങ്ങാടിന്‍റെ നഷ്‌ടം വളരെ വലുതാണ്.
-
എൻറെ ജീവിതത്തിലെ ഏറ്റവും ഓഞ്ഞ ക്രിസ്‌മസ് ആയിരുന്നു ഇക്കൊല്ലത്തെത്. സന്തോഷിക്കാൻ പ്രത്യേകിച്ച് ഒന്നും ഇല്ലാത്ത, നരച്ചു...
Posted by Bipin Chandran on Friday, 25 December 2020