കേരളം

kerala

ETV Bharat / sitara

ഗോള്‍ഡന്‍ പാമിനായി മാറ്റുരയ്ക്കാന്‍ 23 ചിത്രങ്ങള്‍; കാനിന് ചൊവ്വാഴ്ച തിരശ്ശീല ഉയരും

12 ദിവസം നീണ്ടുനിൽക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിന് ജൂലൈ 17ന് തിരശ്ശീല വീഴും.

By

Published : Jul 5, 2021, 5:16 PM IST

Updated : Jul 5, 2021, 10:39 PM IST

cannes film festival 2021  cannes film festival  cannes  france  cinema  കാൻ ഫിലിം ഫെസ്റ്റിവൽ  കാൻ  ഗോൾഡൻ പാം പുരസ്കാരം  സ്പൈക്ക് ലീ  ജോഡി ഫോസ്റ്റർ
കാനിന് തിരശ്ശീല ഉയരാൻ ഇനി ഒരു നാൾ കൂടി

ലോക സിനിമയുടെ ഏറ്റവും പഴക്കമേറിയതും പ്രൗഢഗംഭീരവുമായ വേദിയായ കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ 74-ാം പതിപ്പിന് ചൊവ്വാഴ്ച ഫ്രാൻസിലെ കാൻ എന്ന കടലോര പട്ടണത്തിൽ തിരശ്ശീല ഉയരും.

കാനിലെ പ്രശസ്തമായ റെഡ് കാർപ്പറ്റ് വീണ്ടും താരങ്ങളെക്കൊണ്ട് നിറയും. പന്ത്രണ്ട് ദിനങ്ങൾ കാൻ പട്ടണം സിനിമ കഥകൾ പറയും. സംഗീതം, പ്രണയം, രാഷ്ട്രീയം, ആഡംബരം എന്നിവയ്‌ക്കെല്ലാം കാനിന്‍റെ ഓപ്പൺ എയർ ഓഡിറ്റോറിയം വേദിയാകും.

ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്കായുള്ള മിഡെം ഫെസ്റ്റിവൽ, കാൻ ലയൺസ് ഇന്‍റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ക്രിയേറ്റിവിറ്റി എന്നിവക്ക് പ്രസിദ്ധമായ, സിനിമാ മുന്നേറ്റങ്ങൾ ഏറെ നടന്നിട്ടുള്ള കാൻ നഗരം 1946 മുതലാണ് ലോക സിനിമക്കായുള്ള കാൻ ചലച്ചിത്രോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ തുടങ്ങിയത്.

കാനിന് ചൊവ്വാഴ്ച തിരശ്ശീല ഉയരും

കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ചലച്ചിത്രമേള നടന്നിരുന്നില്ല. എല്ലാ വർഷവും മെയ് മാസത്തിൽ നടക്കാറുള്ള മേള കൊവിഡ് കണക്കിലെടുത്ത് ഈ വർഷം ജൂലൈയിലേക്ക് മാറ്റുകയായിരുന്നു. 12 ദിവസം നീണ്ടുനിൽക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിന് ജൂലൈ 17ന് തിരശ്ശീല വീഴും.

കാനിന് തിരശ്ശീല ഉയരാൻ ഇനി ഒരു നാൾ കൂടി

മത്സര വിഭാഗത്തിൽ 23 ചിത്രങ്ങൾ

മത്സര വിഭാഗം, ഡയറക്ടേഴ്സ് ഫോർട്ട്നൈറ്റ്,ക്രിട്ടിക്സ് വീക്ക് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളാണ് ചലച്ചിത്രമേളയിൽ ഉണ്ടാവുക. മൂന്നിനും ഔദ്യോഗിക തെരഞ്ഞെടുപ്പുകളും പുരസ്കാരങ്ങളുമുണ്ട്.

സ്പൈക്ക് ലീ ആണ് ആ ഈ വർഷത്തെ ജൂറി തലവൻ. ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയതും പ്രധാനപ്പെട്ടതുമായ ഗോൾഡൻ പാം പുരസ്കാരം കരസ്ഥമാക്കാനുള്ള അർഹത ഈ വർഷം ഏത് ചിത്രത്തിനാണെന്ന് സ്പൈക്ക് ലീ തീരുമാനിക്കും.

Also Read: രാം ചരൺ- ശങ്കർ പാൻ ഇന്ത്യ ചിത്രത്തിന്‍റെ നിർമാണം ഉടൻ ആരംഭിക്കും

ദി സൈലൻസ് ഓഫ് ദി ലാമ്പ്സ് എന്ന സിനിമയിലെ അഭിനയത്തിലൂടെ പ്രശസ്തയായ ജോഡി ഫോസ്റ്റർ ഇത്തവണ വിശിഷ്ടാതിഥിയായി സാന്നിധ്യം അറിയിക്കും.

ലിയോസ് കാരക്സ് സംവിധാനം ചെയ്ത ആനെറ്റിന്‍റെ പ്രദർശനത്തോടെയാകും മേള ആരംഭിക്കുക. നാല് സ്ത്രീ സംവിധായകരുടേതുൾപ്പെടെ 23 ചിത്രങ്ങളാണ് ഗോൾഡൻ പാം പുരസ്കാരത്തിന് വേണ്ടി മത്സരിക്കുക.

മത്സര വിഭാഗത്തിൽ നിന്നുള്ളവ അല്ലാത്ത ആറ് ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. സീൻ പെന്നിന്‍റെ ഫ്ലാഗ് ഡേ, അസ്‌ഗർ ഫർഹദിയുടെ എ ഹീറോ, സീൻ ബേക്കറുടെ റെസ് റോക്കറ്റ്, ഇൽഡികോ എൻയെഡിയുടെ ദി സ്റ്റോറി ഓഫ് മൈ ലൈഫ് തുടങ്ങിയവ മത്സര വിഭാഗത്തിലുണ്ട്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശനം

കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള മാനദണ്ഡങ്ങൾ സംഘാടകർ പുറപ്പെടുവിച്ചിട്ടുണ്ട്.

ആദ്യ ഡോസോ രണ്ടാം ഡോസ് വാക്സിനോ എടുത്തതിന്‍റെ രേഖ ഉണ്ടായിരിക്കണം, 48 മണിക്കൂറിനിടെ നടത്തിയ പിസിആർ ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരിക്കണം. കൂടാതെ ഓരോ 48 മണിക്കൂറിലും ടെസ്റ്റ് നടത്തണം, ആർടി-പിസിആർ ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരിക്കണം.

Last Updated : Jul 5, 2021, 10:39 PM IST

ABOUT THE AUTHOR

...view details