കേരളം

kerala

ETV Bharat / sitara

'ഇത് സിനിമയുടെ മോശം ദിവസം'; എഫ്‌കാറ്റ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധം - cbfc fcat latest news

എഫ്‌കാറ്റിന് പകരം സെൻസറിങ്ങുമായി ബന്ധപ്പെട്ട പരാതികൾക്ക് ഇനിമുതൽ ഹൈക്കോടതിയെ സമീപിക്കണമെന്നാണ് കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

ഇത് സിനിമയുടെ മോശം ദിവസം എഫ്കാറ്റ് വാർത്ത  കേന്ദ്ര സർക്കാർ തീരുമാനം എഫ്കാറ്റ് വാർത്ത  സിബിഎഫ്‌സി പരാതി അപ്പീൽ വാർത്ത  fcat film fraternity response news latest  the ministry of law and justice fcat news  cbfc fcat latest news  Film certification appellate tribunal latest news
എഫ്‌കാറ്റിനെതിരെയുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധം

By

Published : Apr 7, 2021, 7:26 PM IST

ഇന്ത്യൻ ചലച്ചിത്രങ്ങളുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട പരമോന്നത ബോഡിയായ എഫ്‌കാറ്റ് (ദി ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അപ്പാലറ്റ് ട്രിബ്യൂണല്‍)നിര്‍ത്തലാക്കിയതില്‍ പ്രതിഷേധം. കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ എഫ്‌കാറ്റ് ഇനിമുതൽ പ്രാബല്യത്തിൽ ഇല്ലെന്നും ചലച്ചിത്രപ്രവർത്തകർ അവരുടെ പരാതികൾ പരിഹരിക്കുന്നതിന് നേരിട്ട് ഹൈക്കോടതിയെ സമീപിക്കണമെന്നും വ്യക്തമാക്കുന്നു.

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍റെ (സിബിഎഫ്‌സി) ഉത്തരവുകൾക്കെതിരെ ചലച്ചിത്ര പ്രവർത്തകർക്ക് പരാതികൾ ബോധിപ്പിക്കാനും അപ്പീലുകൾ നൽകാനുമുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയായിരുന്നു എഫ്‌കാറ്റ്. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്‌കാറ്റ് 1952ലെ സിനിമാറ്റോഗ്രാഫ് നിയമം സെക്ഷൻ 5 ഡി (1952 ലെ 37) പ്രകാരമാണ് രൂപീകരിച്ചത്. വിവര, പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ 1983ലാണ് എഫ്‌കാറ്റ് നിലവിൽ വന്നത്.

കേന്ദ്ര സർക്കാരിന്‍റെ ഉത്തരവിനെതിരെ നിരവധി ചലച്ചിത്രപ്രവർത്തകർ പ്രതികരിച്ചു. നിർമാതാവും ഓസ്കർ ജേതാവുമായ ഗുനീത് മോംഗ, സംവിധായകൻ വിശാല്‍ ഭരദ്വാജ്‌, ഹന്‍സല്‍ മേത്ത, റിച്ച ഛദ്ദ എന്നിവർ നടപടിക്കെതിരെ രംഗത്തെത്തി. ഇത് സിനിമയുടെ മോശം ദിവസമാണെന്ന് വിശാല്‍ ഭരദ്വാജും ഗുനീത് മോംഗയും വ്യക്തമാക്കി. ചാർലി ചാപ്ലിന്‍റെ ദി ഡിക്റ്റേറ്റർ ചിത്രത്തിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ടാണ് ചലച്ചിത്രമേഖലക്കേറ്റ പ്രഹരത്തിൽ റിച്ച ഛദ്ദ പ്രതിഷേധം അറിയിച്ചത്.

സിനിമയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കോടതിയ്ക്ക് സമയം ഉണ്ടാകുമോയെന്നും എത്ര നിർമാതാക്കളായിരിക്കും കോടതിയെ സമീപിക്കുകയെന്നും ഹന്‍സല്‍ മേത്ത ചോദിക്കുന്നു. എഫ്‌കാറ്റ് നിർത്തലാക്കിയത് ഏകപക്ഷീയ തീരുമാനമാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details